Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ ക്രൂരമായി കൊലപ്പെടുത്തിയ താഹിര്‍, ഷാരൂഖ്, ഫൈസല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി

ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:16 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

കലാപകാരികള്‍ ദില്‍ബര്‍ നേഗിയുടെ കൈകളും കാലുകളും വെട്ടിക്കെളഞ്ഞാണ് കൊലപ്പെടുത്തിയത്. ഒരു മധുരപ്പലഹരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ദില്‍ബര്‍ നേഗി. ഈ ക്രൂരമായ സംഭവത്തിന് വെറും ആറ് മാസം മുന്‍പ് മാത്രമാണ് ദില്‍ബര്‍ നേഗി ഉത്തരാഖണ്ഡില്‍ നിന്നും ജോലി തേടി ദല്‍ഹിയില്‍ എത്തിയത്. 2020 ഫിബ്രവരിയിലാണ് ദല്‍ഹി കലാപം നടന്നത്. മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷുഹൈബ്, റഷീദ്, പര്‍വേസ് എന്നിവരാണ് ഗോകുല്‍പുരിയില്‍ നടന്ന കൊലപാതകത്തില്‍ പങ്കെടുത്തത്.

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ചൊവ്വാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കടകളും വീടുകളും തല്ലിതകര്‍ത്തതും അനില്‍ സ്വീറ്റ് കോര്‍ണറിന് തീയിട്ടതുമാണ് 22 കാരനായ ദില്‍ബര്‍ നേഗിയുടെ മരണത്തിന് കാരണമായത്.

ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡ്വ. അമിത് മഹാജന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഫിബ്രവരി 24ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയില്‍ നിരവധി കടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. കലാപം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൈകാലുകള്‍ അറ്റുപോയ ഒരു ജഡം അനില്‍ സ്വീറ്റ് കോര്‍ണറില്‍ കണ്ടെത്തിയത്. ഈ ജഡം ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ജഡം 22 കരാനായ ദില്‍ബര്‍ സിങ്ങ് നേഗിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് അന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 147 (ലഹള കൂട്ടിയതിനുള്ള ശിക്ഷ), 148 (ആയുധമുപയോഗിച്ചുള്ള ലഹള), 149 (അനധികൃതമായി കൂട്ടംചേരല്‍), 302 (കൊല), 201 (തെളിവ് നശിപ്പിക്കല്‍), 436 (തീകൊണ്ടുള്ള അതിക്രമം), 427 (നാശമുണ്ടാക്കുന്ന അതിക്രമം) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ കേസെടുത്തിരുന്നു.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2020 ജൂണില്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അന്വേഷണ സംഘം 12 പേരെ പ്രതികളാക്കി. കലാപകാരികള്‍ കല്ലെറിയുകയും ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപകാരികള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരിക്കുകയായിരുന്ന ദില്‍ബര്‍ സിങ്ങ് നേഗിയെ കൊലപ്പെടുത്തുകയായിരുന്നു. കെട്ടിടത്തോടൊപ്പം ശരീരവും കത്തിച്ചു.

Tags: ദില്‍ബര്‍ സിങ്ങ് നേഗിdelhiലോകാരോഗ്യ സംഘടനജാമ്യംcrime branchdelhi riotsdelhi riotഹിന്ദു വിരുദ്ധ കലാപംദില്‍ബര്‍ നേഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.