Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തത്വമസിപ്പൊരുളറിഞ്ഞ സംഗീതജ്ഞന്‍

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. 'രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും' എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jan 18, 2022, 05:48 am IST
in Article
ഇക്കഴിഞ്ഞ മകരവിളക്കിന് ശബരിമലയില്‍ ഹരിവരാസനം പുരസ്‌കാരം വാങ്ങാനെത്തിയ ആലപ്പി രംഗനാഥ് കുമ്മനം രാജശേഖരനൊപ്പം

ഇക്കഴിഞ്ഞ മകരവിളക്കിന് ശബരിമലയില്‍ ഹരിവരാസനം പുരസ്‌കാരം വാങ്ങാനെത്തിയ ആലപ്പി രംഗനാഥ് കുമ്മനം രാജശേഖരനൊപ്പം

സ്വാമി സംഗീതം ആലപിച്ച് ശരണപാതകളിലൂടെ ബഹുദൂരം തീര്‍ത്ഥാടനം നടത്തിയ താപസഗായകനെ നമുക്ക് നഷ്ടപ്പെട്ടു. ആലപ്പി രംഗനാഥ് ഊണിലും ഉറക്കത്തിലും ഉണര്‍വിലും സംഗീതസാന്ദ്രതയുടെ അലൗകികാനുഭൂതിയില്‍ നിമഗ്‌നനായിരുന്നു. അതുകൊണ്ടു തന്നെ എഴുതിയ വരികളും ഈണം നല്‍കിയ ഗാനങ്ങളും നാടിന് മുതല്‍ക്കൂട്ടായി. സംഗീതജ്ഞര്‍ക്കും ആസ്വാദകര്‍ക്കും രംഗനാഥ് ഒരു പാഠപുസ്തകമായിരുന്നു.  

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. ‘രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും’ എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

‘എറിയും പൊട്ടിച്ചെറിയും നമ്മള്‍  

ക്ഷേത്ര ഭരണ ചങ്ങലകള്‍…’

‘മാറ്റുവിന്‍ ക്ഷേത്ര ഭരണ ചട്ടങ്ങള്‍…’

‘സമഗ്രമാനവസമത്വ ഭാവം  

നേടിയ വൈക്കം തെരുവുകളില്‍…’ തുടങ്ങിയ ഗാനങ്ങളിലൂടെ ലഭിച്ച സമരവീര്യം ഒരു ജനമുന്നേറ്റത്തിന് ശക്തി പകര്‍ന്നു.

ആത്മതത്വങ്ങളെയും ഉപനിഷത് സത്യങ്ങളെയും സ്വന്തം വരികളിലൂടെ സംഗീതാവിഷ്‌കാരം നടത്തിയ ദാര്‍ശനിക ശ്രേഷ്ഠനായിരുന്നു അദ്ദേഹം. തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ ദീര്‍ഘകാലം താപസനുഷ്ഠിച്ചപ്പോള്‍ തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ സത്യദര്‍ശനമാണ് പല പാട്ടുകളുടെയും അദ്ദേഹത്തിന്റെ പ്രേരണാ സ്രോതസ്.

സിനിമാഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീത മധുരം പകര്‍ന്നു കൊടുത്ത് അവയെ രസനിഷ്യന്ദികളാക്കി മാറ്റുവാനുള്ള ആലപ്പി രംഗനാഥിന്റെ നൈപുണ്യം ഒന്നു വേറെയാണ്. നാടകമോ, സിനിമയോ, നൃത്തമോ, കച്ചേരിയോ, ഗാനമേളയോ, തത്വവിചാരമോ എന്തുമാകട്ടെ, അവിടെയെല്ലാം സംഗീതപ്പൂമഴ പൊഴിച്ച് ആസ്വാദക ലോകത്തെ ആനന്ദാനുഭൂതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ സംഗീതമെന്ന കേന്ദ്രബിന്ദുവില്‍ നിന്നുകൊണ്ടേ ഏതു രംഗങ്ങളിലും കൈവച്ചിട്ടുള്ളു. അവിടെയെല്ലാം വിജയക്കൊടി നാട്ടിയിട്ടുമുണ്ട്. സംഗീതദേവതയുടെ നിത്യനിസ്തുല സാധകനായിരുന്നതുകൊണ്ട് എന്നും ദേവീകടാക്ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

താപസന്മാരിലെ ഗായകനും ഗായകന്മാരിലെ താപസനുമായിരുന്നു രംഗനാഥ്. ജപമാലയല്ല ശ്രുതിമീട്ടും തംബുരുവുമായിട്ടാണ് സ്വാമിയുടെ സംഗീതമാലപിക്കുന്നതെന്ന് പാടുമ്പോള്‍ അദ്ദേഹത്തിലെ ഋഷിമനസ്സാണ് വെളിപ്പെടുന്നത്. ആത്മചേതനയുടെ അനര്‍ഗ്ഗള പ്രവാഹമായി അവിടെ സംഗീതം മാറി. ഭഗവദ് നാമം നാവിലെ പുണ്യ നൈവേദ്യമായി അനുഭവിക്കാന്‍ കഴിഞ്ഞു. തത്വമസിയുടെ പൊരുള്‍ ബോധ്യപ്പെട്ടിട്ടുള്ള ഒരാളിനെ അത് സാധിക്കു.

കഴിഞ്ഞ മകരവിളക്കു ദിവസം ശബരിമലയില്‍ കണ്ടപ്പോള്‍ സംഗീതത്തിന് പുതിയ മാനവും വഴിത്തിരിവും കണ്ടെത്തുവാന്‍ ഇടയാക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സില്‍ കാത്തുസൂക്ഷിച്ച്, അവയെല്ലാം നടക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അയ്യപ്പസ്വാമി പാദങ്ങളില്‍ സര്‍വ്വതും സമര്‍പ്പിതമായി ജീവിച്ച ആ കലോപാസകന് സ്‌നേഹ പ്രണാമം! ധന്യ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

Tags: Kummanam Rajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.