Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യക്തിപൂജ: പിണറായിക്കും പി. ജയരാജനും പാര്‍ട്ടിക്കകത്ത് രണ്ട് നീതി

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2022, 10:13 am IST
in Kannur

കണ്ണൂര്‍: ക്യാപ്റ്റനെന്ന പേരിലും തിരുവാതിരക്കളിയുടെ രൂപത്തിലും പാര്‍ട്ടിയിലെ ഒരു വിഭാഗം തുടര്‍ച്ചയായി പിണറായി സ്തുതി നടത്തുമ്പോള്‍ പിണറായിക്കും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രണ്ട് നീതിയെന്ന് അണികളില്‍ സംസാരം ശക്തമാകുന്നു. വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് പി.ജയരാജനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയത്. ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മില്‍ എതിരാളികളില്ലാതെ മുന്നോട്ട് പോയ ജയരാജനെ ഒതുക്കി നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പിണറായി വിജയന്‍ തന്നെയായിരുന്നു. എന്നാല്‍ പിണറായിക്ക് വേണ്ടി നടത്തുന്ന വ്യക്തിപൂജ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ.

പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടിക്കകത്ത് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ എല്ലാരെയും അമ്പരപ്പിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദന്‍  പി. ജയരാജനെതിരായ വ്യക്തിപൂജ വിഷയം ഉന്നയിച്ചത്. പി. ജയരാജന്‍ പാര്‍ട്ടിക്ക് അധീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് സംഘടനയ്‌ക്കകത്ത് വലിയൊരു വിഭാഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്തു. സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. ശോഭനാ ജോര്‍ജ്ജും പിന്നീട് ചെറിയാന്‍ ഫിലിപ്പും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതെന്ന ആരോപണവുമുണ്ട്.

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം പിണറായിയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാ താരങ്ങളെയും ഗായകരെയുമുളപ്പെടുത്തി മെഗാ ഷോ സംഘടിപ്പിക്കുകയും ചെയ്തു.  

ഇപ്പോള്‍ കൊറോണക്കാലത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്ക് വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നത്. ഇടുക്കി  ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ സംസ്‌കാരത്തിനിടെ നടത്തിയ മെഗാതിരുവാതിര പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കെ പിണറായിയുടെ വ്യക്തിപൂജ വിവാദം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

Tags: cpmpinarayiP. Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.