Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി ഭരിക്കുന്ന ആരോഗ്യവകുപ്പ്

സ്വര്‍ണ കള്ളക്കടത്തു കേസിലെ അന്വേഷണം നടക്കുന്നതിനിടെ പ്രോട്ടോകോള്‍ ഓഫീസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 06:00 am IST
inEditorial

ആരോഗ്യവകുപ്പില്‍നിന്ന് രഹസ്യസ്വഭാവമുള്ളവയടക്കം നൂറുകണക്കിന് ഫയലുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നു എന്ന വാര്‍ത്ത പിണറായി സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം അടുത്തറിയുന്നവരില്‍ യാതൊരു അത്ഭുതവും ഉണ്ടാക്കില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിക്കാനിടയായ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തവും, ക്ലിഫ്ഹൗസിലെ സിസിടിവി ക്യാമറയ്‌ക്ക് ഇടിമിന്നലേറ്റതുമൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. തീപ്പിടിത്തം ബോധപൂര്‍വം സൃഷ്ടിച്ചതും, ഇടിമിന്നല്‍, ക്യാമറാദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാതിരിക്കാന്‍ കരുതിക്കൂട്ടി നശിപ്പിച്ചതിന് മറയിടാന്‍ കള്ളം പറഞ്ഞതുമാണെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. ഇങ്ങനെ ചിലതാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതായതിനു പിന്നിലും സംഭവിച്ചിട്ടുണ്ടാവുകയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് കാലത്ത് ടെണ്ടര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുയര്‍ന്നതിന് പിന്നാലെ ഫയലുകള്‍ കാണാതായത് ഒട്ടും യാദൃച്ഛികമല്ല. ഫയലുകള്‍ കാണാതായതറിഞ്ഞ് തെരച്ചില്‍ നടത്തിയിട്ടും കണ്ടു കിട്ടാതെ വന്നപ്പോള്‍ ബന്ധപ്പെട്ട സെക്ഷന്‍ ക്ലര്‍ക്കുമാരാണ് മേലധികാരികളെ വിവരം അറിയിച്ചതത്രേ. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് പറയാത്തത് കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത് എന്നതിന് തെളിവാണ്.

ഈ ഫയലുകള്‍ മോഷണം പോയതല്ലെന്ന് വ്യക്തമാണല്ലോ. കാരണം മോഷ്ടാവിന് ആക്രിക്കടയില്‍ കൊണ്ടുപോയി വില്‍ക്കാനെ കഴിയൂ. അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായിട്ടുള്ളത് എന്നാണ് വിവരം. ഇത്രയധികം ഫയലുകള്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഓഫീസില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ആരോപിക്കപ്പെടുന്ന അഴിമതിയില്‍ പങ്കുള്ളവരായിരിക്കും ഇവര്‍. ഏതൊക്കെ ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടില്ലാത്തത് ബോധപൂര്‍വമാണ്. ഈ അവ്യക്തത അന്വേഷണത്തെ ബുദ്ധിമുട്ടിലാക്കുകയും നിഷ്ഫലമാക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാതെ അന്വേഷിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതുതന്നെ. ഇനി പോലീസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് നന്നായറിയാം. പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തത്തിന് ഒത്താശ ചെയ്ത ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സ്ഥാനമാനങ്ങള്‍ ലഭിച്ചത് ജനങ്ങള്‍ കണ്ടതാണല്ലോ. അന്നത്തേതുപോലുള്ള തീപിടുത്തം  ആരോഗ്യവകുപ്പിലെ ഫയലുകളുടെ കാര്യത്തില്‍ പുനഃസൃഷ്ടിക്കാതിരുന്നതും ബോധപൂര്‍വമാണ്. ജനങ്ങള്‍ പെട്ടെന്നു തന്നെ സംശയിക്കും. ഏതെങ്കിലും തരത്തില്‍ കണ്ടുപിടിച്ചേക്കാമെന്നതിനാല്‍ ഫയലുകള്‍ മാറ്റുകയല്ല ചെയ്തിരിക്കുന്നത്. നശിപ്പിച്ചിരിക്കാന്‍ തന്നെയാണ് സാധ്യത. എങ്ങനെ അന്വേഷിച്ചാലും കണ്ടുപിടിക്കില്ല.  

സ്വര്‍ണ കള്ളക്കടത്തു കേസിലെ അന്വേഷണം നടക്കുന്നതിനിടെ പ്രോട്ടോകോള്‍ ഓഫീസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് ഇപ്പോള്‍ തെളിയുന്നു. ഇ-ഫയലിങ് നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതെ പോയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ഭയചകിതരായി കഴിഞ്ഞുകൂടിയപ്പോള്‍ ആ അവസരം ഉപയോഗിച്ച് എങ്ങനെയൊക്കെ അഴിമതി നടത്താമെന്നാണ് പിണറായി  സര്‍ക്കാരിനെ നയിക്കുന്നവര്‍ ചിന്തിച്ചത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരം വിദേശ ഏജന്‍സിയായ സ്പ്രിങ്ക്ളറിനു ചോര്‍ത്തി നല്‍കാന്‍ ധാരണയിലെത്തിയത് ഇതിലൊന്നു മാത്രം. ഇതു സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വെളിപ്പെടുകയും, വിവാദം കൊടുമ്പിരിക്കൊള്ളുകയും ചെയ്തപ്പോള്‍ പിന്മാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്ന ഫയലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള 1600 കോടിയുടെ അഴിമതിയും. അഴിമതി ജീവവായുവായി കരുതുന്ന സര്‍ക്കാരാണ് ആറുവര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ജനങ്ങള്‍ക്ക് ഇത്തരം അഴിമതികള്‍ സഹിക്കേണ്ടിവരും.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Veena Georgeആരോഗ്യ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.