Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞത്ത് അഞ്ച് ചരക്കുകപ്പലുകള്‍ ഒരുമിച്ചെത്തി

സതീഷ് കരുംകുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:42 pm IST
in Thiruvananthapuram

വിഴിഞ്ഞം: രണ്ടു മാസത്തെ ഇടവേളയ്‌ക്ക് ശേഷം പുതുവര്‍ഷത്തില്‍ ആദ്യമായി അഞ്ച് ചരക്കുകപ്പലുകള്‍ ഒരുമിച്ച് വിഴിഞ്ഞം തുറമുഖത്തെത്തി. എസ്ടിഐ മെഡിസണ്‍, എസ്ടിഐ സോളിഡാരിറ്റി, എസ്ടിഐ സ്റ്റെബിലിറ്റി, എംവിആഫ്രിക്കന്‍ ഗ്രൗസ്, എംവിസാഗാ ഫോര്‍ച്യൂണ്‍ എന്നി പടുകൂറ്റന്‍ കപ്പലുകളാണ് ക്രൂ ചേഞ്ചിംഗിനായി ഇന്നലെ വന്നുമടങ്ങിയത്. ജീവനക്കാരായ 45 പേര്‍ ഇറങ്ങിയപ്പോള്‍ 43 പേര്‍ കയറുകയും ചെയ്തു.  

ഒരു മോണ്ടിനേഗ്രിയന്‍ സ്വദേശിയും ഇന്നലെ വിഴിഞ്ഞത്തിറങ്ങി. ഒമീക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോള്‍ പരിഗണിച്ചാണ് കയറ്റിറക്ക്. ഓരോ കപ്പലിലെയും ജീവനക്കാരെ തുറമുഖത്തെത്തിക്കുമ്പോഴും ടഗ്ഗിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കഴുകി വൃത്തിയാക്കിയ ശേഷം കപ്പല്‍ തൊഴിലാളികള്‍ ഇരിക്കിന്നിടവുമെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തും. ആരോഗ്യവകുപ്പിന്റെ പരിശോധനയും കൂടുതല്‍ ശക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്ന ശേഷം വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ തുറന്നതും ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവും കണക്കിലെടുത്ത് നവംബര്‍, ഡിസംബര്‍ മാസത്തില്‍ കപ്പലുകളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം വിഴിഞ്ഞത്ത് വന്നു മടങ്ങിയത് പതിനഞ്ചില്‍ താഴെ കപ്പലുകള്‍ മാത്രം. ഇത് ക്രൂ ചേഞ്ചിംഗില്‍ വിഴിഞ്ഞത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ടായി.  

2020 ജൂലൈയില്‍ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് കപ്പല്‍ ഏജന്‍സികള്‍ നല്‍കിയത്. ഒരിടവേളയില്‍ മാസം നൂറിനടുത്ത് വരെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നു മടങ്ങിയിരുന്നു. കൊവിഡ് കാലത്തും ജീവനക്കാരെ കയറ്റാനും ഇറക്കാനും അധികൃതര്‍ നടത്തിയ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കപ്പലടുപ്പിച്ച ഇന്ത്യയിലെ ചെറുകിട തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെത്തി. ഇതിനിടയിലാണ് വരവില്‍ കഴിഞ്ഞ രണ്ട് മാസത്തെ കുത്തനെയുള്ള ഇടിവ്. ക്രൂ ചേഞ്ചിംഗിന് തുടക്കം കുറിച്ച് ഒന്നര വര്‍ഷത്തിനു ശേഷം ഇന്നലെ 621-ാംമനായി എത്തിയത് എസ്ടിഐ സ്റ്റെബിലിറ്റിയായിരുന്നു. സ്തംഭനം മാറി ഈ മാസം മുതല്‍ കൂടുതല്‍ കപ്പലുകള്‍ നങ്കൂരമിടുമെന്ന വിശ്വാസവും അധികൃതര്‍ക്കുണ്ട്.

Tags: ShipharbourVizhinjam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.