Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നടുക്കം മാറാതെ രാഷ്‌ട്രം

പഞ്ചാബ് സിഖ് ഭീകരവാദത്തിന്റെ പിടിയിലമരുകയും സുവര്‍ണ ക്ഷേത്രം അവര്‍ കയ്യടക്കുകയും ചെയ്തപ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നുവെന്നത് മറക്കാന്‍ പാടില്ല. ഒടുവില്‍ പാലൂട്ടിയ കൈകളില്‍ തന്നെ അവര്‍ കൊത്തുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 7, 2022, 06:00 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ അതീവ ഗുരുതരമായ സുരക്ഷാവീഴ്ച രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ നിന്ന് ഫിറോസ്പൂരിലേക്കു പോകുമ്പോള്‍ അക്രമാസക്തരായ ഒരു വിഭാഗം ആളുകള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റു നേരമാണ് ഒരു മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. റോഡു മാര്‍ഗമായതിനാല്‍ മതിയായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പോലീസിന്റെ അറിയിപ്പ് ലഭിച്ചതിനുശേഷമാണ് പ്രധാനമന്ത്രി യാത്ര ആരംഭിച്ചത്. ഇതിനിടെ നടന്ന അതിഗൂഢമായ ചില നീക്കങ്ങള്‍ കാര്യങ്ങള്‍ തകിടം മറിക്കുകയായിരുന്നു. പ്രധാനമന്ത്രി റോഡുമാര്‍ഗമാണ് സഞ്ചരിക്കുന്നതെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ ചില ശക്തികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് വെളിപ്പെടുന്നത്. ഇതനുസരിച്ചാണ് റോഡ് ഉപരോധിച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ കുടുക്കിയിട്ടതെന്നാണ് പുറത്തുവന്ന വിവരം. റോഡുവഴിയുള്ള പ്രധാനമന്ത്രിയുടെ യാത്രാവിവരം തങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതായി ഒരു ‘കര്‍ഷക നേതാവ്’ വാര്‍ത്താചാനലിനോട് സമ്മതിക്കുകയും ചെയ്തു. സംഭവത്തിനുശേഷം പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില നടപടികളെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമാവാനാണ് സാധ്യത. പ്രധാനമന്ത്രിയെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കൊപ്പം പോലീസുകാര്‍ ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒത്തുകളി വ്യക്തമായിരിക്കുകയാണ്.

രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഉറപ്പായും വിശ്വസിക്കേണ്ടിയിരിക്കുന്നു. ശത്രുരാജ്യമായ പാകിസ്ഥാന്റെ അതിര്‍ത്തിയോടു വളരെയൊന്നും അകലെയല്ലാത്ത ഒരിടത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അരമണിക്കൂറോളം കുടുങ്ങിക്കിടക്കേണ്ടി വന്നു എന്നത് എന്തും സംഭവിക്കാവുന്ന സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കര്‍ഷകരെന്ന പേരിലാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തോളം ദല്‍ഹി ഉപരോധിക്കുകയും ചെങ്കോട്ട ആക്രമിച്ച് വിഘടനവാദ സംഘടനയുടെ പതാക ഉയര്‍ത്തുകയും ചെയ്തവര്‍ നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വേണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞതിനെയും കാണാന്‍. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി പ്രധാനമന്ത്രി മടങ്ങിപ്പോവുകയായിരുന്നു. യാത്ര തുടരാനാവാതെ പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നത് സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയ്‌ക്ക് തെളിവാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ്  നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീവ്രവാദികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കര്‍ഷക സമരത്തിന്റെ പേരില്‍ മൃഗീയമായ കൊലപാതകങ്ങളും ഹീനമായ ബലാത്സംഗങ്ങളുമൊക്കെ അരങ്ങേറിയതിനു പിന്നില്‍ തീവ്രവാദികളായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. കര്‍ഷകരുടെ മറപറ്റിനിന്നുകൊണ്ട് പ്രധാനമന്ത്രി മോദിയെ ഈ തീവ്രവാദികള്‍ മുഖ്യശത്രുവായി കാണുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാത്തരം ഒത്താശകളും ഇവര്‍ക്ക്  ലഭിക്കുന്നുമുണ്ട്. മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും ലുധിയാനയില്‍ നടന്ന ബോംബു സ്‌ഫോടനവുമൊക്കെ പഞ്ചാബ്, തീവ്രവാദത്തിലേക്ക് തിരിച്ചുപോവുകയാണോ എന്ന സംശയം ഉയര്‍ത്തിയിരിക്കുകയാണ്.  പഞ്ചാബ് സിഖ് ഭീകരവാദത്തിന്റെ പിടിയിലമരുകയും സുവര്‍ണ ക്ഷേത്രം അവര്‍ കയ്യടക്കുകയും ചെയ്തപ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നുവെന്നത് മറക്കാന്‍ പാടില്ല. ഒടുവില്‍ പാലൂട്ടിയ കൈകളില്‍ തന്നെ അവര്‍ കൊത്തുകയും ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെത്തന്നെ സിഖ് ഭീകരര്‍ കൊലചെയ്തിട്ടും കോണ്‍ഗ്രസ്സ് പാഠം പഠിച്ചിട്ടില്ല. സിഖ് തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുന്ന പാകിസ്ഥാനെ സ്വര്‍ഗഭൂമിയായി കാണുന്നവരാണ് ഇന്ന് പഞ്ചാബിലെ കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. പാര്‍ട്ടിക്കാരനായിരുന്നിട്ടും ദേശസ്‌നേഹിയായ മുഖ്യമന്ത്രിയെ ഇക്കൂട്ടര്‍ പുറത്താക്കി. അധികാരമേറ്റ കാലം മുതല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കണ്ണിലെ കരടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വലിയ ജനപിന്തുണയോടെ അധികാരത്തില്‍ തുടരുന്നത് ആഭ്യന്തര ശത്രുക്കളെയും പ്രാദേശികശക്തികളെയും അലോസരപ്പെടുത്തുകയാണ്. ഇതിന്റെ പ്രകടമായ തെളിവാണ് പഞ്ചാബിലെ സുരക്ഷാവീഴ്ച. സംസ്ഥാനം ഭരിക്കുന്നവരുടെ ദുരുപദിഷ്ടമായ പിന്തുണ ഇതിനുണ്ട്. രാജ്യത്തെ നയിക്കാന്‍ ശേഷിയുണ്ടായിരുന്ന പല നായകന്മാരുടെയും അകാലവേര്‍പാടിനു പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് ചരിത്രം. ഇപ്പോഴത്തെ സംഭവത്തില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമൊക്കെ നടുക്കം പ്രകടിപ്പിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരിക്കുകയാണ്. അതിശക്തമായ നടപടികള്‍ ഉണ്ടാവണം. ഒരാളെപ്പോലും ഒഴിവാക്കരുത്. രാഷ്‌ട്രീയ-ഭരണ പദവികള്‍ തടസ്സമാവരുത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുവന്ന് രാജ്യത്തെ  അസ്ഥിരപ്പെടുത്തുന്നവരെ അടിച്ചമര്‍ത്തുന്നതുപോലെ ഇവരേയും നേരിടണം. ഓരോ ദേശസ്‌നേഹിയും അത് ആഗ്രഹിക്കുന്നു.

Tags: narendramodiകലാപംfarmerവാഹനംpunjabരാഷ്ട്രീയ പാര്‍ട്ടികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.