Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തിയുടെ ദൂതരാവുക

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2022, 06:00 am IST
in Samskriti

മക്കളേ,  

ഈ പുതുവത്സരം ഏവര്‍ക്കും നന്മയും ഐശ്വര്യവും, ആരോഗ്യവുംആനന്ദവും, ശാന്തിയും സമൃദ്ധിയും കൊണ്ടുവരുന്നതാവട്ടെ. പ്രകൃതിമാതാവ് നമ്മുടെ തെറ്റുകള്‍ പൊറുത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലാത്ത ഒരു കാലത്തെ നമുക്കു പ്രദാനം ചെയ്യട്ടെ. തല ചായ്‌ക്കാന്‍ വീടും വയറുനിറയ്‌ക്കാന്‍ ഭക്ഷണവും എല്ലാവര്‍ക്കും ഉണ്ടാവട്ടെ. ലോകത്തെവിടെയും ശാന്തിപുലരട്ടെ.  

ഇതൊക്കെ നടക്കുന്ന കാര്യങ്ങളല്ലെന്ന് മക്കള്‍ ചിന്തിച്ചേക്കാം. എങ്കിലും ഇത്തരം സ്വപ്‌നങ്ങളാണ് നമ്മുടെ ജീവിതത്തിനും പ്രയത്‌നത്തിനും ശരിയായ ഊര്‍ജ്ജം പകരുന്നത്. ‘ഹാപ്പിന്യൂ ഇയര്‍’ എന്നാണല്ലോ നമ്മള്‍ ആശംസിക്കാറുള്ളത്. പുതുവര്‍ഷപ്പിറവി  പുതുമയുടെ കാലമാണ്. അറിയാതെ തന്നെ പുതിയൊരു ഉന്മേഷവും പ്രതീക്ഷയും നമ്മളില്‍ ഉണരുന്നു. പുതുവത്സരം ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ദിവസം മാത്രമായി മാറരുത്. ഉള്ളിലേക്കു നോക്കാനും സ്വയംമനനം ചെയ്യാനുമുള്ള അവസരമാണിത്. അതോടൊപ്പം ലക്ഷ്യബോധത്തോടെയുള്ള പ്രയത്‌നംകൂടി ഉണ്ടാകണം.

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.  

ഇതാണ് മനുഷ്യസ്വഭാവം. സമൂഹത്തിനു ദോഷംചെയ്യുന്ന ഏതൊരു പ്രവൃത്തിയുംഅധര്‍മ്മമാണ്. സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്‌ക്കുവേണ്ടി വ്യക്തിപരമായ ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുക എന്നത് വലിയകാര്യമാണ്. ജനങ്ങളില്‍ ആ മനോഭാവം വളര്‍ന്നാല്‍ ഈ ലോകത്തിലെ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാന്‍ നമുക്കു കഴിയും. പുതിയ നല്ല ശീലങ്ങളും ഗുണങ്ങളും വളര്‍ത്തിയെടുക്കാനുള്ള അവസരമായി പുതുവര്‍ഷത്തെ പ്രയോജനപ്പെടുത്തണം. ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അതില്‍നിന്നും മോചനം നേടാനുള്ള ദൃഢനിശ്ചയത്തിനുള്ള അവസരം കൂടിയാണ് പുതുവത്സരം.  

ചിലര്‍ പുതുവര്‍ഷം തുടങ്ങുമ്പോള്‍ പുതിയ തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും എടുക്കും. എന്നാല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രലോഭനങ്ങളില്‍ വീണ് അവയൊക്കെ ഉപേക്ഷിക്കും. ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ആദ്യദിനത്തില്‍ തന്നെ ചെയ്തുകൊണ്ട് നമുക്ക് പുതുവര്‍ഷത്തിന് ആരംഭം കുറിക്കാം. സഹജീവികളോടുള്ള കാരുണ്യം നമ്മള്‍ പ്രത്യേകിച്ചും വളര്‍ത്തിയെടുക്കേണ്ട ഒരു ഉത്തമഗുണമാണ്. നമ്മുടെ ഉള്ളിലെ സ്‌േനഹത്തെ ഉണര്‍ത്താനും ഉദ്ധരിക്കാനും അത്തരം പ്രവൃത്തികള്‍ സഹായിക്കും.

ജര്‍മ്മനിയില്‍ ദര്‍ശനത്തിനുവന്ന ഒരു മോള്‍പറഞ്ഞ കഥയാണ് ഓര്‍മ്മ വരുന്നത്. ആ മോള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കണക്ക് പഠിപ്പിക്കുകയാണ്. ആ ക്ലാസ്സില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ കുറെപ്പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നും വന്ന അഭയാര്‍ത്ഥി കുട്ടികളായിരുന്നു.  

ഭിന്നസംഖ്യകളെക്കുറിച്ചായിരുന്നു ക്ലാസ്സ്. ‘അര’ എന്നാല്‍ എന്തെന്നും, ‘കാല്‍’ എന്നാല്‍ എന്തെന്നും ടീച്ചര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. എന്നിട്ടുചോദിച്ചു. ‘ഞാന്‍  നിങ്ങള്‍ക്ക് ചോക്ലേറ്റ് തരികയാണെന്നിരിക്കട്ടെ. ഒരു ചോക്ലേറ്റിന്റെ അരഭാഗമാണോ കാല്‍ ഭാഗമാണോ നിങ്ങള്‍ക്ക് വേണ്ടത്?’ മിക്ക കുട്ടികളും കാല്‍ഭാഗം ചോക്ലേറ്റ് എന്നാണ് ഉത്തരം നല്‍കിയത്. ടീച്ചര്‍ വിചാരിച്ചു, അരയാണ് കാലിനെക്കാള്‍ വലുതെന്ന് കുട്ടികള്‍ക്കു മനസ്സിലായിട്ടില്ല. അതുകൊണ്ട് ഒന്നുകൂടെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ടീച്ചര്‍ അവരോടു ചോദിച്ചു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ കാല്‍ഭാഗം  ചോക്ലേറ്റ് മതിയെന്നു പറഞ്ഞത്?’ ‘ഞങ്ങള്‍  കാല്‍ഭാഗം മാത്രം എടുത്താല്‍ ഒന്നുംകിട്ടാത്ത കുട്ടികള്‍ക്കും കഴിക്കാമല്ലോ.’ ഇതായിരുന്നു കുട്ടികളുടെ മറുപടി.  

ആ കുട്ടികളുടെ മനസ്സു നോക്കുക. നല്ല ഭക്ഷണം വയറുനിറയെ കഴിക്കാന്‍കിട്ടാത്ത പാവപ്പെട്ടകുട്ടികളാണ് അവര്‍. എന്നിട്ടും മറ്റുകുട്ടികള്‍ക്കു കൊടുക്കുന്നതിനെകുറിച്ചാണ് അവര്‍ചിന്തിച്ചത്.   അമ്മയുടെ മക്കള്‍ ലോകത്തില്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൂതന്മാരാകട്ടെ. മക്കളുടെയെല്ലാം ജീവിതത്തില്‍ ശാന്തിയും സന്തോഷവും നിറയുവാന്‍ കൃപ അനുഗ്രഹിക്കട്ടെ.  

മാതാ അമൃതാനന്ദമയീ ദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.