Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിക്കുള്ളില്‍ ജിഹാദികള്‍

നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങളെ സംരക്ഷിക്കാനും സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന പോലീസുകാര്‍ ഇതിനു കടകവിരുദ്ധമായി തീവ്രവാദികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നു എന്ന സത്യത്തിലേക്കാണ് തൊടുപുഴ സംഭവം വിരല്‍ചൂണ്ടുന്നത്. കരുതലെന്ന നിലയില്‍ പോലീസ് ശേഖരിച്ച സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ എന്തിനാണ് തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് ശരിയായി അന്വേഷിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ നേതാക്കളുടെ വീടും വീട്ടിലേക്കുള്ള വഴിയും അറിയാമെന്ന് ഇസ്ലാമിക തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലര്‍ പരസ്യമായി ഭീഷണി മുഴക്കുന്നുണ്ടല്ലോ. ഇത്തരം വിവരങ്ങളും പോലീസ് നല്‍കിയതായിരിക്കുമോ? ഒരു കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ വീടു തേടിയെത്തി കൊലപ്പെടുത്തിയത് ഇപ്രകാരം നേരത്തെ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എങ്ങനെ പറയാനാവും?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 30, 2021, 05:00 am IST
inEditorial

ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സസ്‌പെന്‍ഡു ചെയ്ത നടപടി ദേശീയ സംഘടനകള്‍ ഉയര്‍ത്തിയ ആരോപണളെയും, ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളെയും ശരിവയ്‌ക്കുന്നതാണ്. പോലീസ് ഇന്റലിജന്റ്‌സ് ശേഖരിച്ച വിവരങ്ങള്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ പോപ്പുലര്‍ ഫ്രണ്ടിലെ തന്റെ കൂട്ടാളിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. മതനിന്ദയാരോപിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസില്‍ പിടിയിലായ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസുകാരന്‍ രഹസ്യവിവരം കൈമാറിയതായി അറിഞ്ഞത്. നിയമപാലകനായ ഒരു പോലീസുകാരന്‍ തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച് ചോര്‍ത്തി നല്‍കിയ രഹസ്യ വിവരങ്ങള്‍ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ഒരു പ്രതിയുടെ ഫോണില്‍ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റം ചെയ്ത പോലീസുകാരനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. വിവരങ്ങള്‍ ചോര്‍ത്തിയത് സ്ഥിരീകരിച്ച് തൊടുപുഴ ഡിവൈഎസ്പി മേലുദ്യോഗസ്ഥനായ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് തടഞ്ഞുവച്ചതായാണ് വിവരം. പിന്നീട് പോലീസുകാരനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി പ്രശ്‌നം ഒതുക്കാനും ശ്രമം നടന്നു. എന്നാല്‍ പ്രതിഷേധം ശക്തമാവുകയും, ബിജെപിയും മറ്റും പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് പോലീസുകാരനെ സസ്‌പെന്‍ഡു ചെയ്യാന്‍  അധികൃതര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല, അവസാനിക്കാനും പാടില്ല.

ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം വിവരം ചോര്‍ത്തിയ പോലീസുകാരന്‍ ഒറ്റയ്‌ക്കല്ല എന്നതാണ്. ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ പോലീസിലുണ്ടെന്നത് അനിഷേധ്യമാണ്. പോലീസ് സേനയില്‍ തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ അവരെ പലതരത്തില്‍ സഹായിക്കുന്നതിന്റെ വിവരങ്ങള്‍ ഇതിനകം പുറത്തുവരികയുണ്ടായി. കുപ്രസിദ്ധമായ പാനായിക്കുളം സിമി തീവ്രവാദക്കേസില്‍ പിടിയിലായ ചിലരെ പ്രതികളാക്കാതെ സാക്ഷികളാക്കി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയ സംഭവമുണ്ട്. പോലീസ് ഉപയോഗിക്കുന്ന  വെടിയുണ്ടകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. തീവ്രവാദ സംഘടനകളില്‍പ്പെട്ട ചില പ്രമുഖരുമായി ചില പോലീസുകാര്‍ സുഹൃദ് ബന്ധം സ്ഥാപിക്കുന്നതും, കൊലപാതകക്കേസിലും രാജ്യദ്രോഹ കേസിലുമൊക്കെ ഉള്‍പ്പെട്ട ഇത്തരക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നതും മറ്റും പരസ്യമായ രഹസ്യമാണ്.  തീവ്രവാദികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസെടുക്കാതിരിക്കുക, കേസെടുത്താല്‍ തന്നെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുക, സാക്ഷികളെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിക്കുക ഇങ്ങനെയൊക്കെ പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നു. ഇതൊക്കെ മറച്ചുപിടിക്കാന്‍ വളരെ തന്ത്രപരമായാണ് തീവ്രവാദികള്‍ പെരുമാറുക. ആലപ്പുഴയിലെ രണ്‍ജീത് വധക്കേസിന്റെ പശ്ചാത്തലത്തില്‍, പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നും കസ്റ്റഡിയിലെടുത്തവരെക്കൊണ്ട് പോലീസുകാര്‍  ജയ് ശ്രീറാം വിളിപ്പിക്കുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്.

നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങളെ സംരക്ഷിക്കാനും സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന പോലീസുകാര്‍ ഇതിനു കടകവിരുദ്ധമായി തീവ്രവാദികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നു എന്ന സത്യത്തിലേക്കാണ് തൊടുപുഴ സംഭവം വിരല്‍ചൂണ്ടുന്നത്. കരുതലെന്ന നിലയില്‍ പോലീസ് ശേഖരിച്ച സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ എന്തിനാണ് തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് ശരിയായി അന്വേഷിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ നേതാക്കളുടെ വീടും വീട്ടിലേക്കുള്ള വഴിയും അറിയാമെന്ന് ഇസ്ലാമിക തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലര്‍ പരസ്യമായി ഭീഷണി മുഴക്കുന്നുണ്ടല്ലോ. ഇത്തരം വിവരങ്ങളും പോലീസ് നല്‍കിയതായിരിക്കുമോ? ഒരു കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ വീടു തേടിയെത്തി കൊലപ്പെടുത്തിയത് ഇപ്രകാരം നേരത്തെ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എങ്ങനെ പറയാനാവും? ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സിപിഎമ്മുമായി ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ സഖ്യവും തീവ്രവാദികള്‍ക്ക് ലഭിക്കുന്ന ഭരണകൂട സംരക്ഷണവും പോലീസിലെ ഒരു വിഭാഗത്തിനുള്ള പച്ചക്കൊടിയാണ്. തീവ്രവാദികളെ സഹായിച്ചാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ഉറച്ചവിശ്വാസം ഇവര്‍ക്കുണ്ട്. ആപല്‍ക്കരമായ ഈ സാഹചര്യം അതീവ ഗുരുതരമായ സ്ഥിതിഗതികളിലേക്ക് നയിക്കും. ഇപ്പോള്‍ തന്നെ പോലീസിനെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന തീവ്രവാദികള്‍ നാളെ അവരെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവും. കാക്കിക്കുള്ളിലെ ജിഹാദിയായ ഏതെങ്കിലുമൊരു പോലീസുകാരനെതിരെ നടപടിയുണ്ടായാല്‍ പോരാ. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ തന്നെ രംഗത്തിറങ്ങി സമഗ്രമായ അന്വേഷണം നടത്തണം.

Tags: ആര്‍എസ്എസ്terrorismപോപ്പുലര്‍ ഫ്രണ്ട്bjpഇസ്ലാമിക തീവ്രവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.