Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിനീര് തേടി തുരന്നെടുത്തത് 1500 തുരങ്കങ്ങള്‍; കുണ്ടംകുഴിക്കാര്‍ക്ക് കുഞ്ഞമ്പു ജലദേവത

അമ്മാവന്‍ കണ്ണനില്‍ നിന്നും കണ്ടു പഠിച്ചതാണ് മണ്ണു തുരന്ന് തുരങ്കമുണ്ടാക്കുന്ന വിദ്യ. പതിനഞ്ചാം വയസ്സില്‍ ആദ്യ തുരങ്കമുണ്ടാക്കി, അടുത്തുള്ള വീട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടു. പിന്നീട് കുഞ്ഞമ്പുവേട്ടന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും മണ്ണിലും വെള്ളത്തിലും പടവെട്ടി ജയിച്ചുകൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 09:33 pm IST
in Kerala

പാലക്കാട്: കുഞ്ഞമ്പുവേട്ടന്റെ കയ്യില്‍ ആധുനിക നിര്‍മാണോ പകരണങ്ങളോ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യമോ ഒന്നും തന്നെയില്ല. തൂമ്പയും മണ്‍വെട്ടിയും കൊണ്ട് കുന്നും മലയും തുരക്കുകയാണ് ഈ മനുഷ്യന്‍. കുടിനീരു തേടി ഭൂമിയുടെ ആഴങ്ങള്‍ തുരന്ന് നീരുറവ കണ്ടെത്തിയത് ഏതാണ്ട് 1500ല്‍ പരം തുരങ്കങ്ങളിലാണ്. ദാഹനീരിനുവേണ്ടിയുള്ള ഈ മനുഷ്യന്റെ യാത്രയ്‌ക്ക് നീണ്ട 45 വര്‍ഷത്തെ ചരിത്രമുണ്ട്.

അമ്മാവന്‍ കണ്ണനില്‍ നിന്നും കണ്ടു പഠിച്ചതാണ് മണ്ണു തുരന്ന് തുരങ്കമുണ്ടാക്കുന്ന വിദ്യ. പതിനഞ്ചാം വയസ്സില്‍ ആദ്യ തുരങ്കമുണ്ടാക്കി, അടുത്തുള്ള വീട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടു. പിന്നീട് കുഞ്ഞമ്പുവേട്ടന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും മണ്ണിലും  വെള്ളത്തിലും പടവെട്ടി ജയിച്ചുകൊണ്ടാണ്. ആദ്യ തുരങ്കത്തിനു നൂറു മീറ്ററില്‍ താഴെ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂവെന്ന് കുഞ്ഞമ്പു ഓര്‍മ്മിക്കുന്നു. കാസര്‍കോട് ജില്ലയില്‍ തന്നെ ആയിരത്തിലേറെ തുരങ്കങ്ങള്‍ പണിതിട്ടുണ്ട്. കണ്ണൂരിലും കര്‍ണ്ണാടകയിലുമൊക്കെയായി ഭൂമിയുടെ ആഴങ്ങളില്‍ ആഴ്ന്നുകിടക്കുകയാണ് ഈ അത്ഭുത പ്രതിഭയുടെ അടയാളങ്ങള്‍.  

ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിക്കാര്‍ക്ക് കുഞ്ഞമ്പു ജലദേവതയ്‌ക്കു തുല്യനാണ്. നീരുറവ കിട്ടാത്ത കിണറുകളോ കുളങ്ങളോ വരണ്ടുണങ്ങുന്ന പാടങ്ങളോ പറമ്പുകളോ ഇല്ലാത്ത ഗ്രാമം, കുണ്ടംകുഴിയിലെന്നല്ല പരിസര ജില്ലയില്‍ പോലുമുണ്ടാവില്ല.

വെള്ളത്തിന്റെ സ്രോതസ് കണ്ടെത്തി തുരങ്കം പൂര്‍ത്തിയാകുമ്പോഴേക്കും ഒന്നോ രണ്ടോ മാസങ്ങളെടുക്കും. കുഴിയിലെ മണ്ണും കല്ലും പാളയില്‍ കെട്ടിവലിച്ചാണ് പുറത്തുകളയുന്നത്. ചിലപ്പോള്‍ സഹായത്തിന് ആളെ വിളിക്കാറുമുണ്ട്. അര കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ വരെ കുഞ്ഞമ്പു തുരന്നെടുത്തിട്ടുണ്ട്. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാനുള്ള വലിപ്പമുള്ളവ. ശുദ്ധവായുവിന്റെ ഏറ്റക്കുറച്ചില്‍ മനസിലാക്കുന്നത് ടോര്‍ച്ച് വെളിച്ചത്തിനനുസരിച്ചാണെന്ന് ഇദ്ദേഹം പറയുന്നു.

ലോകത്തു തന്നെ തൂമ്പയും മണ്‍വെട്ടിയും മാത്രം ആയുധമാക്കി മണ്ണുതുരന്ന് ഇത്രയേറെ തുരങ്കങ്ങള്‍ നിര്‍മിച്ച ഒരു മനുഷ്യന്‍ വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. അറുപത്തൊമ്പതിലും ചുറുചുറുക്കോടെ മണ്ണ് തുരന്നു കുടിനീര് തിരയുന്ന കുഞ്ഞമ്പുവിന് ഒരു  പ്രാര്‍ത്ഥനയേ ഉള്ളൂ… ഈ മണ്ണും വെള്ളവും ആരും മലിനമാക്കരുത്.  

കുഞ്ഞമ്പുവിനും ഭാര്യ ശാരദയ്‌ക്കും കൂടി മൂന്നുമക്കളാണ്. രണ്ടു പെണ്‍മക്കള്‍. ദയാമണിയും രജനിയും. ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഇളയവന്‍ രതീഷ്‌കുമാര്‍ തെയ്യം ശില്‍പ്പകലാകാരനാണ്.

Tags: കേരള സര്‍ക്കാര്‍drinking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിന്‍റെ ചിത്രം (ഇടത്ത്)പാന്‍ക്രിയാസ് ശരീരത്തില്‍ എവിടെയെന്ന് കാണിക്കുന്ന ചിത്രം (വലത്ത്)
Health

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നോ?വിശപ്പ് നഷ്ടപ്പെടുന്നോ? ചിലപ്പോള്‍ ഈ രോഗലക്ഷണമാകാം

India

വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം: മദ്രാസ് ഹൈക്കോടതി

Kerala

മദ്യപാനം ചോദ്യം ചെയ്തു; വെയർഹൗസ് മാനേജരെ തല്ലിച്ചതച്ച് ജീവനക്കാർ 

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.