Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ നിയമന വിപ്ലവം; അര്‍ഹരെ തഴഞ്ഞ് നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 13, 2021, 01:37 pm IST
inKerala

തിരുവനന്തപുരം: യോഗ്യത ഇല്ലാത്തവരെ അനധികൃതമായി നിയമിച്ച്  സിപിഎം നടത്തുന്ന നിയമന വിപ്ലവത്തില്‍ പഠിച്ച് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിക്കുന്നവര്‍ പുറത്താകുന്നു. ബിരുദസര്‍ട്ടിഫിക്കറ്റിനേക്കാള്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളോ ഭാര്യമാരോ ആണെന്നതിനാണ്. ഇതിനു കൂട്ടു നില്‍ക്കുന്നതാകട്ടെ ക്രമേക്കേടുകള്‍ തടയേണ്ട വിസിമാരും. സംസ്ഥാനത്തെ മുന്‍എംപി,  

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.  

എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച് അസിസ്റ്റന്റ് പ്രൊഫസറായി കാരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ  നിയമിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വ്വകലാശാല ഇല്ലാത്ത സംവരണം ഉണ്ടാക്കിയാണ് നിയമനം നടത്തിയത്. നിയമലംഘനത്തിന് ഒടുവില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു.  

മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിലും  തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുളളവരെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന് നിയമനം നല്‍കിയെന്നാണ് ആരോപണം. കേരള സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍   വിജിവിജയന്  അസി.പ്രൊഫസറായി നിയമനം നല്‍കി. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ പ്രബന്ധരചനക്ക് ആധാരമായ ഡാറ്റ കോപ്പിയടിച്ചതാണെന്നാണ് ആരോപണം. പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഇതിന് കേരള വിസി നല്‍കിയ മറുപടിയാകട്ടെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിജി വിജയന് നിയമനം നല്‍കിയതില്‍ തെറ്റില്ലെന്നും.

സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്‌ക്ക് സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസര്‍ നിയമനം നല്‍കിയതിലും ക്രമേക്കേടെന്ന് ആരോപണം ഉയര്‍ന്നു. പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയുടെ റാങ്ക് 212. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കും. ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കാകട്ടെ താഴ്ന്ന റാങ്കും. ഇടത് അധ്യാപക സംഘടനാ നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ്എഫ്‌ഐ നേതാവായിരുന്ന നിനിതാ കണിച്ചേരി. ഇതിനെതിരെ റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് ആരോപിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫ. ഉമ്മര്‍ തറമേല്‍  രംഗത്തുവന്നിരുന്നു.  

മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ  കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിലും ആരോപണമുണ്ടായി. അസോസിയേറ്റ് പ്രൊഫസര്‍ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍ പ്രിയക്ക് വെറും നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്ത, നൂറോളം പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയ  ജോസഫ് സ്‌കറിയയെ ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്ത് ആക്കിയ ശേഷമാണ് കെ.കെ.രാഗേഷിന്റെ ഭാര്യയെ നിയമിച്ചതെന്നാണ് ആരോപണം.  

മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി  കൊച്ചിന്‍ സര്‍വ്വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ നേരത്തേ തൃശ്ശൂര്‍ ശ്രീ കേരളവര്‍മകോളജ് പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതിലും ആരോപണം ഉയര്‍ന്നിരുന്നു.

Tags: cpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.