Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രുതി മനോഹരം ഗീതലാലസം…; ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 10, 2021, 07:05 pm IST
in Kerala

തൃശ്ശൂര്‍: മനസുകളില്‍ ഭക്തിരസാമൃതം നിറയ്‌ക്കുന്ന ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷത്തിനൊരുങ്ങുകയാണ് ശബരിമല അയ്യപ്പസേവാ സമാജവും ഭക്തസമൂഹവും.

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

അഷ്ടകം എന്ന രചനാ ശൈലിയാണ് ഹരിവരാസനത്തിന്റേത്. എട്ട് ഖണ്ഡികകളിലായി 32 വരികളാണുള്ളത്. 108 വാക്കുകളും 352 അക്ഷരങ്ങളുമുണ്ട്. 1923 മുതല്‍ ഹരിവരാസനം കീര്‍ത്തനരൂപത്തില്‍ പാടിപ്പോന്നിട്ടുണ്ട്. 1950കളിലാണ് ശബരിമലയില്‍ എല്ലാദിവസവും ഹരിവരാസനം ആലപിക്കാന്‍ ആരംഭിച്ചത്. അത്താഴശീവേലിക്ക് ശേഷം നടയടക്കുന്നതിന് മുമ്പായി ഹരിവരാസനം ചൊല്ലുന്നതാണ് രീതി. ഹരിവരാസനം പാടിക്കഴിയുന്നതോടെ അയ്യപ്പസ്വാമി യോഗനിദ്രയിലാകുമെന്നാണ് സങ്കല്പം.  

1975 ലാണ് ഇന്ന് കേള്‍ക്കുന്ന മധ്യമാവതി രാഗത്തില്‍ ഹരിവരാസനം ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകന്‍ ജി.ദേവരാജനാണ് സംഗീതം പകര്‍ന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സ്വരം പകര്‍ന്നതോടെ കേള്‍ക്കുന്നവര്‍ക്ക് അതൊരു അലൗകികാനുഭൂതിയായി. 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലും ഹരിവരാസനം ഉള്‍പ്പെടുത്തിയിരുന്നു.

തികഞ്ഞ അയ്യപ്പ ഭക്തയായിരുന്ന ജാനകിയമ്മ തന്റെ മുപ്പതാം വയസിലാണ് ഹരിവരാസനം രചിച്ചതെന്നാണ് കണക്കാക്കുന്നത്. ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് എഴുതിയത്. ആണ്‍കുട്ടി ജനിച്ചതോടെ അയ്യപ്പന്‍ എന്ന് പേരിടുകയും ചെയ്തു. കല്ലടക്കൂട്ടം എന്ന പേരിലറിയപ്പെട്ടിരുന്ന ആദ്യകാല ഭജന സംഘമാണ് കേരളത്തിലെമ്പാടും ഹരിവരാസനം പാടി പരിചയപ്പെടുത്തിയത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെമ്പാടും ഹരിവരാസനം പ്രശസ്തമാണ്.

Tags: SABARIMALAkj yesudas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.