Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ കത്തിച്ചുകൊന്ന സംഭവം:”മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,”- പ്രിയന്തയുടെ ഭാര്യ

"മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,"-പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ചുട്ടുകൊന്ന ശ്രീലങ്കന്‍ മാനേജര്‍ പ്രിയന്ത കുമാരയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ വിതുമ്പലോടെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 09:37 pm IST
inWorld

കൊളംബോ: “മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,”-പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ചുട്ടുകൊന്ന ശ്രീലങ്കന്‍ മാനേജര്‍ പ്രിയന്ത കുമാരയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ വിതുമ്പലോടെ പറഞ്ഞു.  

‘എന്റെ ഭര്‍ത്താവ് നിഷ്‌കളങ്കനാണ്. 11 വര്‍ഷങ്ങള്‍ പാകിസ്ഥാനില്‍ ജോലി ചെയ്ത ശേഷം അദ്ദേഹമിപ്പോള്‍ ദാരുണമായി കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്‍റിനോടും പാകിസ്ഥാന്‍ പ്രധാനമന്ത്രിയോടും നീതിപൂര്‍വ്വകമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കും എന്റെ രണ്ട് മക്കള്‍ക്കും നീതി കിട്ടണം. ‘-  കൊല്ലപ്പെട്ട പ്രിയന്തയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ ബിബിസിയോട് പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പ്രിയന്ത കുമാരയുടെ ശരീരത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി എല്ലുകള്‍ ആള്‍ക്കൂട്ടമര്‍ദ്ദനമേറ്റ് ഒടിഞ്ഞിട്ടുണ്ട്. കടുത്ത സുരക്ഷയില്‍ ശരീരം ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ശരീരം കൊളംബോയിലേക്ക് അയയ്‌ക്കും.

പ്രിയന്തകുമാരെയുടെ ഭൗതികശരീരം ലാഹോറില്‍ നിന്നും കൊളംബോയിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകുമെന്ന് പാകിസ്ഥാനിലെ കൊളംബോ ഹൈകമ്മീഷണര്‍ മോഹന്‍ വിജെവിക്രമ പറഞ്ഞു.

ഇന്‍റര്‍നെറ്റില്‍ നിന്നും തന്റെ ഭര്‍ത്താവിനെ ജീവനോടെ ചുട്ടുകൊല്ലുന്ന ചിത്രം നീക്കം ചെയ്യണമെന്നും ഇത് തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും മനോവേദനയുണ്ടാക്കുന്നുവെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പാകിസ്ഥാനോട് അവര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 14ഉം ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുടെ ഭാവി താറുമാറായിരിക്കുകയാണെന്നും അവര്‍ക്ക് സുസ്ഥിരഭാവിയ്‌ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും മാത്രം ശ്രദ്ധിക്കുന്ന നിഷ്ടകളങ്കനാണ് തന്റെ ഭര്‍ത്താവ് പ്രിയന്ത കുമാരയെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്‌ട്ര സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സിയാല്‍ക്കോട്ടിലെ ക്രൂരമായ കൊലയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. നീതി നല്‍കണമെന്ന് പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും നേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവിധ കോണു‍കളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുടെ മാത്രം അറസ്റ്റില്‍ ഒതുക്കാനുള്ള നീക്കം പിന്നീട് ഇമ്രാന്‍ഖാന്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ റെയ്ഡ് വ്യാപകമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 900 പേര്‍ക്കെതിരെ കേസെടുത്തു. 235 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: imran khanjusticeശ്രീലങ്കപാക്കിസ്ഥാന്‍Mob Lynchingപ്രിയന്ത കുമാരനിലൂഷി പ്രിയന്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.