Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദാരിദ്ര്യമില്ലാത്ത കണ്ണീര്‍

ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Dec 5, 2021, 05:00 am IST
in Article

ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?

  ഒരു നേരം പശിയടക്കാന്‍ പാങ്ങില്ലാത്തവരെ അതിന് സജ്ജമാക്കുന്നതില്‍ ഐതിഹാസിക വിജയം വരിച്ചെന്ന അഹന്തയുമായി ഭരണകൂടം തമ്പേറടിച്ച് ആഘോഷത്തിമിര്‍പ്പിലാണ്. അതിന്റെ ആത്യന്തികഫലം കൊയ്‌തെടുത്ത അരിവാള്‍ യഥാര്‍ഥത്തില്‍ ആരുടെ കൈയിലാണെന്നതിന്റെ തര്‍ക്കമാണെങ്കില്‍ മൂര്‍ധന്യത്തിലുമാണ്. കണക്കുകള്‍ പുറത്തു വരുമ്പോള്‍ ആരാണോ ഇരിപ്പിടത്തിലുള്ളത് അവര്‍ക്കാണല്ലോ കൊട്ടും കുരവയും. അതാണല്ലോ നടപ്പുരീതി. അങ്ങനെ വരുമ്പോള്‍ വല്യമ്പ്രാന്‍ പറഞ്ഞത് അത്രകണ്ട് ശരിയോ എന്ന സംശയമാണെങ്ങും. വിവരവും വിവേകവും ഉള്ളവര്‍ പറയുന്നത് വിലയിരുത്തുമ്പോള്‍ അങ്ങനെയേ കരുതാന്‍ കഴിയൂ. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നു പറഞ്ഞതിന്റെ അനന്തരഫലമായി ദരിദ്രരില്ലാത്ത നാടായി കേരളം മാറിയില്ലേ എന്നാണ് ചോദ്യം. ആയതിന് നിതി ആയോഗിന്റെ കണക്ക് മുമ്പിലേക്കിട്ടും തരുന്നു. കിറ്റ് വാങ്ങി വോട്ടു കുത്തിയവരൊക്കെ’അങ്ങനെത്തന്നെ മൊയ്‌ലാളി’ എന്ന പരുവത്തിലാണ്. ഇങ്ക്വിലാബിന്റെ വെളിച്ചെത്തില്‍ നീതി,നിയമം,തിയതി … തുടങ്ങിയവയ്‌ക്കൊന്നും പ്രസക്തിയില്ലല്ലോ.

    ഭരണത്തിലേറും മുമ്പ് ചിലരു ഭരിച്ചതിന്റെയും നടപ്പാക്കിയതിന്റെയും വെളിച്ചത്തിലാണ് ദരിദ്രരില്ലാത്ത നാടായി കേരളം മാറിയതെന്ന പരമ വസ്തുതയ്‌ക്കു മുകളില്‍ ചെങ്കൊടി പുതപ്പിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലായി. ഇവിടെയാണ് നാം അറിയാതെ ശിക്കാരിശംഭുവിനെ നമിച്ചുപോവുന്നത്. നേട്ടം മുഴുവന്‍ സ്വന്തം ഉമ്മറത്തേക്കു വലിച്ചു കൂട്ടുമ്പോള്‍ പക്ഷേ, അട്ടപ്പാടിയെ കാണുന്നില്ല. ദരിദ്ര കോടികള്‍ അന്തിയുറങ്ങാന്‍ ഒരു കൂരയ്‌ക്കു കാത്തിരിക്കുന്നത് കാണുന്നില്ല. ആരോ നീട്ടിത്തരുന്ന ഉപഹാരം അത്യാഹ്ലാദത്തോടെ വാരി നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഓര്‍മവേണം ഇതൊന്നും തങ്ങളുടെ കഴിവുകൊണ്ട് നേടിയതല്ലെന്ന്!

 എല്ലാ കാലത്തും ഇങ്ങനെ ആരാന്റെ കൂട്ടില്‍ മുട്ടയിട്ട് ബാധ്യത ഒഴിവാക്കുന്ന കുയിലിന്റെ തന്ത്രം പയറ്റുന്ന മാര്‍ക്്‌സിറ്റ് നിലപാട് മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടും’കടക്ക് പുറത്ത് ‘ എന്നു പറഞ്ഞിട്ടില്ല എന്നതാണിതിലെ പ്രകടമായ വ്യത്യാസം. ഏതായാലും ദരിദ്രന്മാര്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഇനി ഏതൊക്കെ മേഖലയിലാവും പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുക എന്നേ അറിയാനുള്ളൂ. യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയമായും മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പാക്കുന്നതിനു എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായും ദരിദ്രര്‍ കുറഞ്ഞത് വിലയിരുത്തുമ്പോള്‍ സാധാരണക്കാര്‍ അന്തംവിടുകയാണ്. ഇങ്ങനെയൊക്കെ അഹോരാത്രം പണിയെടുത്തിട്ടും എന്തേ വനവാസി സഹോദരങ്ങള്‍ പൊരിവെയിലില്‍ തന്നെ?

  അട്ടപ്പാടിയില്‍ ഒഴുകിപ്പോയ കോടികളുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ രണ്ടു സിങ്കപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അവിടത്തുകാര്‍ അന്തിയുറങ്ങുമായിരുന്നു! 47 നവജാത ശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനു ശേഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ വഴി അവിടെ ചെലവഴിച്ചത് 131 കോടിരൂപ. എന്നാല്‍ നഷ്ടമായതോ 121 കുട്ടികള്‍. ദാരിദ്ര്യത്തിന്റെ മൂടുപടം കീറിയെറിഞ്ഞതിന്റെ അഹന്തയുമായി മുന്നിട്ടിറങ്ങുന്നവരുടെ നേരെ കണ്ണീര്‍പ്പെരുമഴയായി ആര്‍ത്തലച്ച് ഒഴുകുകയല്ലേ അട്ടപ്പാടി? വിശപ്പടക്കാന്‍ പാങ്ങില്ലാതെ നാഴിയരിയെടുത്ത ചിണ്ടക്കി ഊരിലെ മധുവിനെ ചവിട്ടിക്കൊന്ന സംസ്‌കാരത്തില്‍ നിന്ന് ഒരു പടിയെങ്കിലും ഭരണകൂടം മുന്നോട്ടു പോയിട്ടുണ്ടോ? ദരിദ്രര്‍ എന്നുപോലും പറയാനാവാത്ത അവിടത്തെ നിസ്സഹായരെ പൊരിവെയിലത്ത് നിര്‍ത്തിയാണ് അവകാശവാദങ്ങളുടെ ആര്‍പ്പുവിളിയുമായി ജാഥ നടത്തുന്നത്.  

  ഏതെങ്കിലും അരിത്ത്മാറ്റിക്‌സിന്റെ വെളിച്ചത്തില്‍ ലാസ്യനടനമാടാനുള്ള സംവിധാനമായി സര്‍ക്കാര്‍ മാറുമ്പോഴുള്ള ദുരന്തമാണിത്. റിപ്പോര്‍ട്ടുകളുടെ മാസ്മര ലഹരിയില്‍ നില മറന്നാടുന്നതിനു പകരം ഓരോ മേഖലയിലെയും ഇന്നത്തെ നില അവലോകനം ചെയ്ത് മനുഷ്യത്വം കാണിച്ചു മുന്നോട്ടു പോവുകയല്ലേ വേണ്ടത്? രണ്ട് തരത്തില്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കാം. ഒന്ന്,അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് പറയാം. രണ്ട്,അത്തരം അവസ്ഥയില്‍ പിടഞ്ഞ് വീഴുന്നവര്‍ക്ക് ഒരു കൈ നീട്ടിക്കൊടുക്കാം. ഇതില്‍ ഏതാണ് സര്‍,നിങ്ങളുടെ ചോയ്‌സ്? ഏത് ചോയ്‌സ് ആയാലും’പോയി തൂങ്ങിച്ചത്തോ’ എന്നു മാത്രം പറയരുതേ. കയറുവാങ്ങാന്‍ കാശില്ലാത്തവന്‍ എന്തു ചെയ്യും?

നേര്‍മുറി

കുട്ടികള്‍ക്ക് എന്തിനാണ് സമ്പാദ്യം?: മുഖ്യമന്ത്രി മുദ്രാവാക്യം ധാരാളം

അട്ടപ്പാടിയില്‍ ഒഴുകിപ്പോയ കോടികളുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ രണ്ടു സിങ്കപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അവിടത്തുകാര്‍ അന്തിയുറങ്ങുമായിരുന്നു! 47 നവജാത ശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനു ശേഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ വഴി അവിടെ ചെലവഴിച്ചത് 131 കോടിരൂപ. എന്നാല്‍ നഷ്ടമായതോ 121 കുട്ടികള്‍.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.