Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘പാച്ചക്കുരിയയും കൊരമ്പയും’…; പായയും തൊപ്പിയും മുതല്‍ ലേഡീസ് പേഴ്‌സ് വരെ; കൗതുകം മാറാതെ കാരിച്ചിയമ്മയുടെ കരകൗശലം

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Nov 19, 2021, 04:41 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: പായയും തൊപ്പിയും കൊട്ടയും വട്ടിയും മാത്രമല്ല, ഒന്നാന്തരം ലേഡീസ് പേഴ്‌സുമുണ്ടാക്കും കാരിച്ചി അമ്മ. പാച്ചക്കുരിയ എന്നാണ് ലേഡീസ് പേഴ്‌സിന്റെ അന്നത്തെ പേര്. ഓല നന്നായി മെടഞ്ഞ് പേഴ്‌സ് രൂപത്തിലാക്കിയെടുക്കും. ഇതില്‍ പണം സൂക്ഷിക്കാന്‍ പ്രത്യേക അറയുണ്ടാകും. കൂടാതെ ചെറിയ സാധനങ്ങള്‍, മുറുക്കാനുള്ള വെറ്റില, ചുണ്ണാമ്പ്, അടയ്‌ക്ക. തെങ്ങോലയില്‍ തീര്‍ക്കുന്ന ഇവയൊന്നും കാര്യമായ വരുമാനം ഉണ്ടാക്കിത്തരില്ലെന്ന് അറിയാമെങ്കിലും എണ്‍പത്തിയഞ്ചുകാരിയായ കാരിച്ചി പ്രായം മറന്ന് പണിയെടുക്കുന്നത് ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ ഓര്‍മിപ്പിക്കാനാണ്.  

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ.

ചെറുതും വലുതുമായ പായകള്‍ ഇപ്പോഴും ഉണ്ടാക്കാറുണ്ട്, മൂന്നോ നാലോ ദിവസമെടുക്കും പായ ഉണ്ടാക്കാന്‍. ചെറുതിന് 100 രൂപയും വലുതിന് 200 രൂപയുമാണ് വാങ്ങുക. കുട്ടികളെ കിടത്താനാണ് ചെറിയ പായകള്‍ ഉപയോഗിക്കുന്നത്. വലിയ പായകള്‍ ഇന്ന് ക്ഷേത്ര ആചാരങ്ങള്‍ക്കും ഊട്ടുപുരകളിലും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായി ചുരുങ്ങി. രണ്ട് വര്‍ഷമായി ഉത്സവങ്ങള്‍ ഒന്നും നടക്കാത്തതിനാല്‍ പായകള്‍ക്ക് ആവശ്യക്കാരുമുണ്ടായിരുന്നില്ല.

വിപണിയില്‍ കുട താരമാകുന്നതിന് മുമ്പ് ഉപയോഗിച്ചുവന്നതാണ് കൊരമ്പ. തല മുതല്‍ പിറകില്‍ താഴോട്ട് ചൂടാം. എത്ര കാറ്റ് വന്നാലും ഇത് ചൂടി സുഖമായി നടന്നു പോകാം. ഇതിനും ഇപ്പോള്‍ ആവശ്യക്കാരില്ല.  

ആത്മനിര്‍ഭരമാണ് കാലം. സാങ്കേതിക വിദ്യയുടെ പുത്തന്‍കാലത്തും ഗുണനിലവാരവും പ്രകൃതി സൗഹൃദവുമായ കാരിച്ചിയമ്മയുടെ ഉത്പന്നങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യം നിന്നു പോകുന്ന കുലത്തൊഴില്‍ പുതിയ തലമുറയ്‌ക്ക് പഠിപ്പിച്ചു കൊടുക്കണമെന്ന് കാരിച്ചിക്ക് ആഗ്രഹമുണ്ട്. കാരിച്ചിക്ക് മക്കളില്ല. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് സഹോദരപുത്രന്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ ജനാര്‍ദനനോടൊപ്പമാണ് കഴിയുന്നത്.

Tags: keralaകരകൗശാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

അരുണാചൽ പ്രദേശിൽ റാഫ്റ്റിംഗിന് അന്താരാഷ്‌ട്ര പദവി ലഭിക്കുന്നു ; ടൂറിസത്തിന് വലിയ ഉത്തേജനം

ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies