Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന്റെ വിശ്വസ്തനായ മുന്‍ മന്ത്രി ദേശ്മുഖിനോട് ജയില്‍ഭക്ഷണത്തിന്റെ രുചിയറിയാന്‍ കോടതി; ഇനി രണ്ടാഴ്ചത്തെ ജയില്‍വാസം

എന്‍സിപി നേതാവ് ശരത് പവാറിന്റെ വിശ്വസ്ത അനുയായിയായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയാന്‍ പ്രത്യേക പിഎംഎല്‍എ കോടതി. കോടതി അദ്ദേഹത്തെ രണ്ടാഴ്ച കൂടി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാലാവധി തിങ്കളാഴ്ച അവസാനിക്കുമ്പോഴാണ് വീണ്ടും രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 07:42 pm IST
in India

ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ വിശ്വസ്ത അനുയായിയായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയാന്‍ പ്രത്യേക പിഎംഎല്‍എ കോടതി. കോടതി അദ്ദേഹത്തെ രണ്ടാഴ്ച കൂടി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാലാവധി തിങ്കളാഴ്ച അവസാനിക്കുമ്പോഴാണ് വീണ്ടും രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.

ദേശ്മുഖിനെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പ്രത്യേക കിടക്കയും നല്‍കാനും മരുന്നുകള്‍ നല്‍കാനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയട്ടെ എന്ന് കോടതി നിര്‍ദേശിച്ചത്. ഇനി ജയില്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്.

കേസില്‍ നേരിട്ട് ഹാജരാകാനുള്ള ഇഡിയുടെ നോട്ടീസില്‍ നിന്നും അഞ്ച് തവണ ഒഴിഞ്ഞുമാറിയ ദേശ്മുഖ് ഒടുവില്‍ നവമ്പര്‍ ഒന്നിനാണ് ഹാജരായത്. അന്ന് 12 മണിക്കൂര്‍ നേരം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. അദ്യം നവമ്പര്‍ ആറ് വരെ ഇഡി കസ്റ്റഡിയിലായിരുന്നു. പിന്നീട് ഇഡി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ബോംബെ ഹൈക്കോടതി ഇദ്ദേഹത്തെ നവമ്പര്‍ 12 വരെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശിച്ചു. പിന്നീട് ഇഡി റിമാന്‍റ് പിഎംഎല്‍എ കോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച വീണ്ടും വാദം കേട്ട കോടതി രണ്ടാഴ്ചത്തെ ജയില്‍വാസം വിധിച്ചത്. ഇദ്ദേഹത്തിന്റെ പ്രായവും മെഡിക്കല്‍ സ്ഥിതിയും പരിഗണിച്ച് ജയിലില്‍ പ്രത്യേകം കിടക്ക അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്ന് നാല് കോടി രൂപ കൈപ്പറ്റിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു.  വിവിധ ഡമ്മി കമ്പനികളുടെ പേരില്‍ സംഭാവനയായാണ് പണം കൈപ്പറ്റിയതെന്നും അത് വിവിധ കുടുംബ ട്രസ്റ്റുകളിലേക്ക് മാറ്റിയെന്നുമാണ് കണ്ടെത്തല്‍.  നാഗ്പൂരിലെ ദേശ്മുഖിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായ് ശിക്ഷന്‍ സന്‍സ്തയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകളും ഇഡി കണ്ടെത്തിയിരുന്നു.  

ദല്‍ഹി മേല്‍വിലാസത്തിലുള്ള കടലാസ് കമ്പനികളില്‍ നിന്നാണ് അനില്‍ ദേശ്മുഖ് പണം കൈപ്പറ്റിയിരിക്കുന്നത്. ദേശ്മുഖ് കുടുംബത്തിന്റെ പേരില്‍ ഇതുപോലെ നിരവധി കടലാസ് കമ്പനികളുള്ളതായും ഇഡി കണ്ടെത്തിയിരുന്നു.

അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ച പരാതിയോടെയാണ് മന്ത്രിയുടെ കഷ്ടകാലം ആരംഭിച്ചത്. മഹാരാഷ്‌ട്രയിലെ 1750ഓളം വരുന്ന ബാറുകള്‍, പബ്ബുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ ആരോഗ്യമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി പരംബീര്‍സിംഗ് വെളിപ്പെടുത്തിയതോടെയാണ് അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.  മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരായ ഈ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു. ഒപ്പം അംബാനിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച സച്ചിന്‍ വാസെ എന്ന ഇപ്പോള്‍ സസ്‌പെന്‍റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എഎസ് ഐ എന്‍ ഐഎ പിടികൂടിയതും ഉദ്ധവ് താക്കറെ- ശരത്പവാര്‍ കൂട്ടുകെട്ടിന് വെല്ലുവിളിയായി. 

Tags: ശരദ് പവാര്‍CBINcpജയില്‍ബോംബെ ഹൈക്കോടതിUddhav Thackerayസച്ചിന്‍ വാസെministerഅനില്‍ ദേശ്മുഖ്സാമ്പത്തിക തട്ടിപ്പ്പരംബീര്‍ സിംഗ്ഇഡിമഹാരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

Kerala

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറും, ചര്‍ച്ച തുടരുന്നെന്ന് ദീപ ദാസ് മുന്‍ഷി,ലീഗ് 5 മന്ത്രി സ്ഥാനം ഉറപ്പിച്ചു

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

Kerala

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.