Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു; പ്രതികളെ കസ്റ്റഡിയില്‍വാങ്ങും, മലപ്പുറം കേന്ദ്രീകരിച്ചും കോടികളുടെ തട്ടിപ്പ് നടന്നു

മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 02:35 pm IST
in Kerala

കണ്ണൂര്‍: ക്രിപ്്റ്റോകറന്‍സിയുടെ മറവില്‍ നൂറുകോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. ഈ കേസില്‍ കാസര്‍കോട് ആലമ്പാടി സ്വദേശി പി.എം. മുഹമ്മദ് റിയാസ്, കോഴിക്കോട് പാവങ്ങാടിലെ പി.എം. വസീം മുനവിര്‍ അലി, മഞ്ചേരി പൊളിയന്‍പറമ്പ് സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്.  

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമായി വാങ്ങിയ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നാലുമാസം മുന്‍പാണ് കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ മറവില്‍ ഓണ്‍ലൈന്‍വഴി നൂറുകോടിരൂപയിലേറെ തട്ടിയെന്നാണ്  പോലീസ് കണ്ടെത്തല്‍.  

ഇതിനിടെ കണ്ണൂരില്‍ നൂറുകോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നേരത്തെ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കടലാസ് കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കണ്ണൂരില്‍ പിടിയിലായവരില്‍ രണ്ടു പേര്‍ മഞ്ചേരി, വണ്ടൂര്‍ സ്വദേശികളാണ്. ലോങ് റീച്ച് ടെക്നോളജീസിന്റെ എംഡി പൂക്കോട്ടുപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരെയുളള കേസ് മലപ്പുറത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മലപ്പുറത്ത് പോലീസ് വലവിരിച്ചതോടെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.  

സാധാരണക്കാരടക്കം ക്രിപ്റ്റോ കറന്‍സി തട്ടിപ്പു സംഘത്തിന്റെ വലയില്‍ വീണതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പലരും അമളി പറ്റിയ കാര്യം പുറത്തുപറയാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. ഏറ്റവും കുറഞ്ഞത് 15,000രൂപ നിക്ഷേപിച്ചാല്‍ ദിവസവും 270രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താന്‍ അതിന്റെ കമ്മീഷന്‍ കൂടി ലഭിക്കുമെന്നായിരുന്നു പ്രലോഭനം. നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസത്തെ ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപങ്ങള്‍ സമാഹരിച്ചത്.  

ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ലോങ് റീച്ച് ടെക്നോളജിസ് വെറും കടലാസ് കമ്പനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. നിഷാദിന്റെ അക്കൗണ്ടിലേക്ക് നൂറുകോടി രൂപയാണ് ഒഴുകിയെത്തിയത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പോലീസ് പണമിടപാട് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്താനുളള സാധ്യതയുളളതായും അറിയുന്നു.

Tags: kannurarrestmalappuramCrypto Investment Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.