Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു; പ്രതികളെ കസ്റ്റഡിയില്‍വാങ്ങും, മലപ്പുറം കേന്ദ്രീകരിച്ചും കോടികളുടെ തട്ടിപ്പ് നടന്നു

മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 02:35 pm IST
in Kerala

കണ്ണൂര്‍: ക്രിപ്്റ്റോകറന്‍സിയുടെ മറവില്‍ നൂറുകോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. ഈ കേസില്‍ കാസര്‍കോട് ആലമ്പാടി സ്വദേശി പി.എം. മുഹമ്മദ് റിയാസ്, കോഴിക്കോട് പാവങ്ങാടിലെ പി.എം. വസീം മുനവിര്‍ അലി, മഞ്ചേരി പൊളിയന്‍പറമ്പ് സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്.  

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമായി വാങ്ങിയ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നാലുമാസം മുന്‍പാണ് കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ മറവില്‍ ഓണ്‍ലൈന്‍വഴി നൂറുകോടിരൂപയിലേറെ തട്ടിയെന്നാണ്  പോലീസ് കണ്ടെത്തല്‍.  

ഇതിനിടെ കണ്ണൂരില്‍ നൂറുകോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നേരത്തെ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കടലാസ് കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കണ്ണൂരില്‍ പിടിയിലായവരില്‍ രണ്ടു പേര്‍ മഞ്ചേരി, വണ്ടൂര്‍ സ്വദേശികളാണ്. ലോങ് റീച്ച് ടെക്നോളജീസിന്റെ എംഡി പൂക്കോട്ടുപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരെയുളള കേസ് മലപ്പുറത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മലപ്പുറത്ത് പോലീസ് വലവിരിച്ചതോടെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.  

സാധാരണക്കാരടക്കം ക്രിപ്റ്റോ കറന്‍സി തട്ടിപ്പു സംഘത്തിന്റെ വലയില്‍ വീണതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പലരും അമളി പറ്റിയ കാര്യം പുറത്തുപറയാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. ഏറ്റവും കുറഞ്ഞത് 15,000രൂപ നിക്ഷേപിച്ചാല്‍ ദിവസവും 270രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താന്‍ അതിന്റെ കമ്മീഷന്‍ കൂടി ലഭിക്കുമെന്നായിരുന്നു പ്രലോഭനം. നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസത്തെ ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപങ്ങള്‍ സമാഹരിച്ചത്.  

ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ലോങ് റീച്ച് ടെക്നോളജിസ് വെറും കടലാസ് കമ്പനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. നിഷാദിന്റെ അക്കൗണ്ടിലേക്ക് നൂറുകോടി രൂപയാണ് ഒഴുകിയെത്തിയത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പോലീസ് പണമിടപാട് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്താനുളള സാധ്യതയുളളതായും അറിയുന്നു.

Tags: kannurarrestmalappuramCrypto Investment Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.