Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരം മുറിക്കാന്‍ അനുമതി നല്‍കിയത് നവംബര്‍ അഞ്ചിന്; സര്‍ക്കാര്‍ അറിഞ്ഞത് അടുത്ത ദിവസം; ഏഴാം തീയതി ഉത്തരവ് മരവിപ്പിച്ചെന്ന് മന്ത്രി ശശീന്ദ്രന്‍

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Janmabhumi Online by Janmabhumi Online
Nov 8, 2021, 11:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബേബി ഡാം പരിസരത്തെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് നവംബര്‍ അഞ്ചിനാണെന്നും സര്‍ക്കാര്‍ അറിഞ്ഞത് ആറാം തീയതി ആണെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.  

മറുപടിയുടെ പൂര്‍ണരൂപം-  

ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കുവാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 05 നവംബര്‍ 2021 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ 6 നാണ്. ഉടന്‍തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ 07 ന് ഞായറാഴ്ച അവധിദിവസമായിരിന്നിട്ടുകൂടി മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ ബഹു. സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല.  

സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീംകോടതിയില്‍ ഹിയറിംഗിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.

മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക 17 ല്‍ തമിഴ്നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുവസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരംമുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖണ്ഡിക 17 താഴെപറയും പ്രകാരമാണ്:

‘………….The cutting of trees from the Tiger Reserve which is a part of the sanctuary is subject to grant of clearance by the Ministry of Environmental and Forests, Government of India and other statutory authorities concerned. Tamil Nadu has to obtain approval from Standing Committee of National Board of Wild Life. (Wildlife clearance) and Environmental clearance in addition to Forest clearance under Forest Conservation Act 1980, for diversion of forest land……….. the proposal was resubmitted by the User Agency without providing required details of wildlife clearance and without rectifying the defects’

ഇതിനു പുറമെ  ഫെബ്രുവരി19, 2021 ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ യോഗത്തില്‍ തമിഴ്നാടിലെയും കേരളത്തിലെയും വനം-വന്യജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തണമെന്ന് സമിതിയുടെ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധന നടന്നിട്ടില്ല.ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനായാണ് മേല്‍പ്പറഞ്ഞ ഉത്തരവ് അടിയന്തിരമായി മരവിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ബഹു.  സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരു ഉത്തരവും ഏത് ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചാലും നിലനില്‍ക്കുന്നതല്ല. നവംബര്‍ 05 ലെ ഉത്തരവ് മരവിപ്പിച്ചിരിക്കെയാണ് ഇത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ആവശ്യമായ കേന്ദ്രസര്‍ക്കാര്‍ അനുമതികളും ഉണ്ടായിരുന്നോ എന്ന് വിശദമായും സമയബന്ധിതമായും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് കോട്ടം വരുന്നതും കേരളത്തിന്റെ സുരക്ഷയ്‌ക്ക് ഭംഗം വരുത്തുന്നതുമായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 2006 ലും 2014 ലും രണ്ട് കേസുകള്‍ ബഹു. സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടുണ്ട്. രണ്ട് വിധിയും വന്നത് യു ഡി എഫ് ഭരണകാലത്താണ്.  2006 ലെ വിധിയിലാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന് ഡാം സുരക്ഷ പരിശോധിച്ച ശേഷം വിഗദ്ധരുടെ അഭിപ്രായം തേടി 152 അടി ആക്കാമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരളം നിലവിലെ കേസിലും പുതിയ ഡാം പണിയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭൂചലന മേഖലയിലുള്ളതും 126 വര്‍ഷം പഴക്കമുള്ളതുമായ ഇപ്പോഴത്തെ ഡാം മതിയായ സുരക്ഷ നല്‍കുന്നില്ല എന്ന ആശങ്ക സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ക്രമാതീതമായി ഡാമിനു നേരിടുന്ന മര്‍ദ്ദത്തെക്കുറിച്ചും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് മേല്‍പ്പറഞ്ഞ വസ്തുതകളില്‍ നിന്നും വ്യക്തമാണ്.  

Tags: treeAK Saseendranമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

Kerala

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

Kerala

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

കൊച്ചിയിലും കോഴിക്കോടും റെയില്‍വെ ട്രാക്കില്‍ മരം വീണു,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies