Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത മഴയില്‍ മുങ്ങിത്താണ് ചെന്നൈ നഗരം; തമിഴ്നാട്ടില്‍ പെയ്തത് 2015ന് ശേഷം പെയ്ത ഏറ്റവും ശക്തമായ മഴ; ഗതാഗതം പാടെ സ്തംഭിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 08:47 pm IST
in India

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം.  

ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള ടി. നഗര്‍, വ്യാസര്‍പാഡി, അഡയാര്‍, വേലചെരി, റോയപേട്ട, മൈലാപൂര്‍ എന്നീ സമീപ നഗരങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം പാടെ സ്തംഭിച്ചു. ചെന്നൈ നഗരത്തിലെ 40 പ്രധാന റെസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ഏരിയകള്‍ പാടെ വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കം ബാധിച്ച കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

2015ന് ശേഷം തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 8.30 വരെ നഗരത്തില്‍ 21.5 സെന്‍റിമീറ്ററും പ്രാന്തപ്രദേശങ്ങളില്‍ 11.3 സെന്‍റിമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം.

പുഴല്‍, ചെംബരംബാക്കം ജലസംഭരണികള്‍ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഞായറാഴ്ച വടക്കന്‍ തീരദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. ചെന്നൈ നഗരത്തില്‍ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍, തീവണ്ടി, ബസ് സര്‍വ്വീസുകള്‍ നിലച്ചു. അതേ സമയം രണ്ട് വിമാനങ്ങള്‍ വൈകിയതല്ലാതെ വിമാനസര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ല.

വിമാനത്താവള റണ്‍വേയിലെ മഴവെള്ളം പമ്പ് ചെയ്ത് കളഞ്ഞു. മെട്രോ റെയില്‍ സംവിധാനത്തേയും മഴ ബാധിച്ചില്ല. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടി തിരുനിന്ദ്രാവൂറില്‍ നിര്‍ത്തിയിടേണ്ടി വന്നു. റെയില്‍വേയുടെ ബേസില്‍ ബ്രിഡ്ജ് യാര്‍ഡില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി സര്‍വ്വീസുകള്‍ താറുമാറായി.

നിരവധി മരങ്ങള്‍ കടപുഴകി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സബ് വേകള്‍ നിരവധി അടി വെള്ളത്തില്‍ മുങ്ങി. ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കി. പലയിടത്തും ഇരുചക്രവാഹനങ്ങളും ഓട്ടോകളും ടാക്‌സികളും കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.

പിഡബ്ല്യുഡി ജീവനക്കാര്‍ പമ്പ് ഉപയോഗിച്ച് റോഡിലെ വെള്ളം പങ്ക് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന നഗര്‍ പെരിഫറല്‍ ആശുപത്രിയിലെ വെള്ളക്കെട്ടില്‍ നിന്നും നടന്നുപോകാന്‍ മണ്ണ് നിറച്ച ബാഗുകളും നിരത്തിയിരുന്നു.

Tags: ചെന്നൈഎം.കെ. സ്റ്റാലിന്‍daysതമിഴ്നാട്floodമിന്നല്‍പ്രളയംതമിഴ്നാട് മുഖ്യമന്ത്രിLow Pressureചെന്നൈ പ്രളയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും

പുതിയ വാര്‍ത്തകള്‍

ഈദിന് മൃഗങ്ങളെ അറുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.