Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത മഴയില്‍ മുങ്ങിത്താണ് ചെന്നൈ നഗരം; തമിഴ്നാട്ടില്‍ പെയ്തത് 2015ന് ശേഷം പെയ്ത ഏറ്റവും ശക്തമായ മഴ; ഗതാഗതം പാടെ സ്തംഭിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 08:47 pm IST
in India

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം.  

ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള ടി. നഗര്‍, വ്യാസര്‍പാഡി, അഡയാര്‍, വേലചെരി, റോയപേട്ട, മൈലാപൂര്‍ എന്നീ സമീപ നഗരങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം പാടെ സ്തംഭിച്ചു. ചെന്നൈ നഗരത്തിലെ 40 പ്രധാന റെസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ഏരിയകള്‍ പാടെ വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കം ബാധിച്ച കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

2015ന് ശേഷം തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 8.30 വരെ നഗരത്തില്‍ 21.5 സെന്‍റിമീറ്ററും പ്രാന്തപ്രദേശങ്ങളില്‍ 11.3 സെന്‍റിമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം.

പുഴല്‍, ചെംബരംബാക്കം ജലസംഭരണികള്‍ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഞായറാഴ്ച വടക്കന്‍ തീരദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. ചെന്നൈ നഗരത്തില്‍ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍, തീവണ്ടി, ബസ് സര്‍വ്വീസുകള്‍ നിലച്ചു. അതേ സമയം രണ്ട് വിമാനങ്ങള്‍ വൈകിയതല്ലാതെ വിമാനസര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ല.

വിമാനത്താവള റണ്‍വേയിലെ മഴവെള്ളം പമ്പ് ചെയ്ത് കളഞ്ഞു. മെട്രോ റെയില്‍ സംവിധാനത്തേയും മഴ ബാധിച്ചില്ല. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടി തിരുനിന്ദ്രാവൂറില്‍ നിര്‍ത്തിയിടേണ്ടി വന്നു. റെയില്‍വേയുടെ ബേസില്‍ ബ്രിഡ്ജ് യാര്‍ഡില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി സര്‍വ്വീസുകള്‍ താറുമാറായി.

നിരവധി മരങ്ങള്‍ കടപുഴകി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സബ് വേകള്‍ നിരവധി അടി വെള്ളത്തില്‍ മുങ്ങി. ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കി. പലയിടത്തും ഇരുചക്രവാഹനങ്ങളും ഓട്ടോകളും ടാക്‌സികളും കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.

പിഡബ്ല്യുഡി ജീവനക്കാര്‍ പമ്പ് ഉപയോഗിച്ച് റോഡിലെ വെള്ളം പങ്ക് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന നഗര്‍ പെരിഫറല്‍ ആശുപത്രിയിലെ വെള്ളക്കെട്ടില്‍ നിന്നും നടന്നുപോകാന്‍ മണ്ണ് നിറച്ച ബാഗുകളും നിരത്തിയിരുന്നു.

Tags: ചെന്നൈ പ്രളയംചെന്നൈഎം.കെ. സ്റ്റാലിന്‍daysതമിഴ്നാട്floodമിന്നല്‍പ്രളയംതമിഴ്നാട് മുഖ്യമന്ത്രിLow Pressure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.