Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ച് പ്രസിഡന്റ ഡോ. അമിത സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:20 pm IST
in Kerala

കോഴിക്കോട്: ”ഏറെ വര്‍ത്തമാനം പറഞ്ഞു, പക്ഷേ, വേണ്ടതൊന്നും വേണ്ട വിധം ചെയ്തില്ല. അതിന്റെ ദുരിതമാണിപ്പോള്‍ കേരളം അനുഭവിക്കുന്നത്,” 1998 മുതല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിക്കുന്ന ഡോ. അമിത സിങ് ദല്‍ഹിയില്‍ നിന്ന് ‘ജന്മഭൂമി’യോട് പറഞ്ഞു. ജെഎന്‍യുവിലെ സ്പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് മുന്‍ അധ്യക്ഷയും ഇപ്പോള്‍ ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ചിന്റെ പ്രസിഡന്റുമാണ് ഡോ. അമിത.

അമിത സിങ് 1998 മുതല്‍ കേരളത്തിലെ നദികള്‍, അണക്കെട്ടുകള്‍, ദുരന്ത നിവാരണ സംവിധാനം, അതില്‍ ജനങ്ങള്‍ക്കുള്ള പങ്ക് തുടങ്ങിയവയില്‍ സര്‍വേയും പഠനങ്ങളും നടത്തുന്നു.  2018ലെയും 2019ലെയും പ്രളയത്തിന് ശേഷം, ദുരിതം ഏറെ ബാധിച്ച കേരളത്തിലെ 12 താലൂക്കുകളും നദീതീര പ്രദേശങ്ങളും സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും അമിത സിങ്ങിന്റെ വിദഗ്ധ പഠന സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും നല്കിയിരുന്നു.

ഈ വര്‍ഷത്തെ ദുരന്തം തീര്‍ത്തും മനുഷ്യ നിര്‍മിതമാണ്. സര്‍ക്കാരാണ് ഉത്തരവാദി. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ ഭേദം തുടങ്ങിയ കാരണങ്ങള്‍ പറയാം. പക്ഷേ, അത് ഭാഗികമാണ്. ജനങ്ങളുടെ ചില പ്രവൃത്തികളും സര്‍ക്കാരിന്റെ പ്രവൃത്തിയില്ലായ്‌മയുമാണ് പ്രധാന കാരണം, അമിത വിശദീകരിച്ചു. 1998ല്‍ ഇത് സംബന്ധിച്ച് ഏറെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. 2015ലും പഠനം നടത്തി. ഡാം മാനേജ്മെന്റ് സിസ്റ്റത്തിലെ പോരായ്‌മകള്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തു. പക്ഷേ എന്ത് നടപടിയുണ്ടായി? ഡോ. അമിത സിങ് ചോദിച്ചു.

ജനങ്ങളും സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ തീരെ ബന്ധമില്ല. ജനങ്ങള്‍ക്ക് ദുരന്ത നിവാരണ കാര്യത്തില്‍ വലിയ പങ്കില്ല. എന്താണ് ചെയ്യേണ്ടതെന്നോ, അവരുടെ പങ്കെന്താണെന്നോ അവര്‍ക്ക് അറിയില്ല, ഡോ. അമിത പറഞ്ഞു. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണതലത്തില്‍ താഴേത്തട്ടില്‍ വരെ ചില തയാറെടുപ്പുകളും പുനഃക്രമീകരണങ്ങളും നടത്തണമെന്ന് ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. വീണ്ടും ഇത് സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയതാണ്. പക്ഷേ, വകവച്ചില്ല, 2019ലും പ്രളയ ദുരിതമുണ്ടായി. ഈ വര്‍ഷവും ആവര്‍ത്തിച്ചു. ഇതെല്ലാം നിയമസഭയിലും പുറത്തും ചര്‍ച്ചചെയ്തു. മാധ്യമങ്ങള്‍ വിശകലനം ചെയ്തു. പക്ഷേ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല. സ്ഥിതി ഏറെ ഗുരുതരമാണ്, ദയനീയമാണ്, അമിത സിങ് പറഞ്ഞു.

Tags: മണ്ണിടിച്ചിലില്‍ഏഷ്യDisasterkerala flood 2020keralaകേരള സര്‍ക്കാര്‍flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.