Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടുകളിലെ റൂം റിവറായിട്ടും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ വെളിച്ചം കണ്ടില്ല; മുഖ്യമന്ത്രിയുടെ ഡച്ച് മാതൃക പഠനഘട്ടത്തില്‍ മാത്രം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 09:26 am IST
in Kerala

തിരുവനന്തപുരം: ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളും തുറക്കുന്നതോടെ വീണ്ടും പ്രളയ ഭീഷണി നേരിടുകയാണ് കേരളം. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നത് പഠിക്കാന്‍ നെതര്‍ലാന്റ്‌സില്‍ പോയി കാര്യങ്ങള്‍ നേരിട്ട് പഠിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. നെതര്‍ലാന്റ്‌സില്‍ പോയ ശേഷം തിരികെത്തി പിണറായി പ്രഖ്യാപിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് മാതൃക. എന്നാല്‍, നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി ഇനിയും തുടങ്ങിയില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് പ്രളയ സമാനസാഹചര്യം ഉണ്ടായതോടെ വെള്ളപ്പൊക്കം തടയാന്‍ ഡച്ച് മാതൃക നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.  

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. ഡച്ച് മാതൃകയെ വാനോളം പുകഴ്‌ത്തിയ പിണറായി വിജയന്‍ എത്രയും വേഗം പദ്ധതി കേരളത്തില്‍ നടപ്പാക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡച്ച് മാതൃക എവിടെയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്. നെതര്‍ലാന്റ് സന്ദര്‍ശനവും ഡച്ച് മാതൃകയും വിശദീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ 2019 ലെ ഫേസ്ബുക്ക് പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. പോസ്റ്റിന് താഴെ പരിഹാസങ്ങളും നിറയുന്നുണ്ട്.

ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച  കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്.  സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വെള്ളപ്പൊക്ക സമയത്ത് ഉയര്‍ന്ന ജലനിരപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നദിക്ക് കൂടുതല്‍ ഇടം നല്‍കുക എന്നതാണ് റൂം ഫോര്‍ റിവര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘

1995 ലെ പ്രളയത്തിന് ശേഷം, ഡച്ച് ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍. രാജ്യത്ത് പ്രളയം ഉണ്ടാക്കുന്ന പ്രധാന മൂന്ന് നദികളില്‍ 30 ഓളം സ്ഥലങ്ങളില്‍ അവയ്‌ക്ക് കൂടുതല്‍ ഇടം നല്‍കി പ്രളയം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.  

1. ഒരു നദിയുടെ പ്രളയ നിരപ്പ് കുറയ്‌ക്കുക

2.നദിയില്‍ ജലം വര്‍ദ്ധിക്കുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അവയ്‌ക്ക് സംഭരണ ഇടങ്ങള്‍ ഒരുക്കുക

3. നദീതീരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക

4. നദികളുടെ സൈഡ് ചാനലുകളുടെ ആഴം കൂട്ടുക

5. നദിക്കായി പ്രളയ ഇടവഴികള്‍ നിര്‍മ്മിക്കുക.

പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പലതവണ മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പു നല്‍കിയിരുന്നു.  

Pdf

Tags: Pinarayi Vijayanfloodമിന്നല്‍പ്രളയംNetherland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.