Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാറ്റര്‍ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം; ഇ-ടാപ്പ് സംവിധാനം ഉടന്‍ എത്തും

അപേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും ഓഫീസുകളില്‍ നേരിട്ടെത്താതെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പായി, കുടിവെള്ള കണക്ഷന്‍ നടപടികള്‍ അനായാസമാക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനമായ ഇ-ടാപ്പ്, സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം എന്നിവയുള്‍പ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 09:36 pm IST
in Kerala

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് കുടിവെള്ള ചാര്‍ജ് ബില്ലിംഗിന് ഏര്‍പ്പെടുത്തിയ സെല്‍ഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടര്‍ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍.

അപേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും ഓഫീസുകളില്‍ നേരിട്ടെത്താതെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പായി, കുടിവെള്ള കണക്ഷന്‍ നടപടികള്‍ അനായാസമാക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനമായ ഇ-ടാപ്പ്, സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം എന്നിവയുള്‍പ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പുതിയ കണക്ഷന്‍ ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ് എന്ന പേരില്‍ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പിടിപി നഗര്‍ സബ് ഡിവിഷന്‍, സെന്‍ട്രല്‍ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷന്‍, കോഴിക്കോട് ജില്ലയിലെ ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ 1 എന്നീ വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍ക്കു കീഴിലുള്ള കണക്ഷനുകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്നത്. താമസിയാതെ വാട്ടര്‍ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവില്‍ വരും. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ഒരു ഘട്ടത്തില്‍ പോലും അപേക്ഷകന്‍ ഓഫീസില്‍ എത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.

കുടിവെള്ള കണക്ഷന്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകള്‍ ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്‌തോ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ അപേക്ഷകള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ എത്തുന്നതോടെ സ്ഥലപരിശോധനയ്‌ക്കായി കൈമാറും. ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കണക്ഷന്‍ നല്‍കാന്‍ സാധിക്കും എന്നു ബോധ്യപ്പെടുന്നതോടെ കണക്ഷന്‍ നല്‍കുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങള്‍ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും.

തുക ഓണ്‍ലൈന്‍ ആയി തന്നെ അടയ്‌ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുക ഓണ്‍ലൈന്‍ ആയി അടയ്‌ക്കുന്നതോടെ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കണ്‍സ്യൂമര്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ വഴിയോ ഇടാപ്പ്  അപേക്ഷകള്‍ സമര്‍പ്പിക്കാം.

മീറ്റര്‍ റീഡര്‍ വീട്ടിലെത്താതെ, സ്വയം ബില്‍ റീഡിങ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് സെല്‍ഫ് റീഡിങ് സോഫ്ട് വെയര്‍ വഴി ഒരുക്കുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ബില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെല്‍ഫ് മീറ്റര്‍ റീഡിങ്.

ഉപഭോക്താവ് മീറ്റര്‍ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ മീറ്റര്‍/ കണക്ഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമര്‍പ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബില്‍ തുകയും മറ്റു വിവരങ്ങളും എസ്എംഎസ് ആയി നല്‍കും. ബില്‍ തുക ഉപഭോക്താവിന് ഓണ്‍ലൈന്‍ ആയി തന്നെ അടയ്‌ക്കാനും സാധിക്കും.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മാനേജ്‌മെന്റ് സൊല്യൂഷന്‍ (എഫ്.എ.എം.എസ്), മെറ്റീരിയല്‍സ് മാനേജ്‌മെന്റ് സിസ്റ്റം, ആപ്ട് എന്നീ പുതിയ സോഫ്ട് വെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വാട്ടര്‍ അതോറിറ്റിയുടെ 650ഓളം ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിനു സഹായകരമായ ഡിജിറ്റല്‍ ബാങ്കിങ് സൊല്യൂഷനാണ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മാനേജ്മന്റ് സൊല്യൂഷന്‍.

ഇതുവഴി വാട്ടര്‍ അതോറിറ്റിയില്‍ സാമ്പത്തിക അവലോകനം ലളിതമാവുകയും ദിനംപ്രതിയുള്ള വാട്ടര്‍ ചാര്‍ജ് കളക്ഷന്‍ തുക ലഭ്യമാക്കുന്നതു വഴി  റവന്യൂ മോണിറ്ററിങ് സുഗമമാകുകയും ചെയ്യും. ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേസപതി ഐഎഎസ്, വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: waterജല അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.