Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി; ആര്യന്‍ഖാന്‍ ഇനി ആര്‍തര്‍ റോഡ് ജയിലില്‍

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതി വീണ്ടും ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 06:59 pm IST
in India

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതി വീണ്ടും ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ആറ് യുവാക്കളെ ആര്‍തര്‍ റോഡ് ജയിലിലേക്കാണ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ രണ്ട് സ്ത്രീകളെ ബൈക്കുള ജയിലിലേക്കും വിട്ടു.

ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടി വരും. എത്രയും വേഗം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ആര്യന്‍ഖാന്റെ അഭിഭാഷകന്‍ അറിയിച്ചു. നടൻ അർബാസ് മെർച്ചന്‍റിന്റെയും മൂണ്‍മൂണ്‍ ധമേച്ചയുടേയും ജാമ്യാപേക്ഷയും കോടതി തള്ളി. ഇവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  

ആര്യൻ ഖാന്റെ പക്കൽ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ ആര്യന് കഴിയുമെന്നാണ് എൻസിബി കോടതിയിൽ അറിയിച്ചത്. അതിനാൽ ആര്യന് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി. അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ ആവശ്യവും കോടതി തള്ളി. പകരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കോവിഡ് പരിശോധന നടത്താതെ ജയില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നതിനാല്‍ വ്യാഴാഴ്ച പ്രതികളെ എന്‍സിബി ഓഫീസിലാണ് പാര്‍പ്പിച്ചത്. വെള്ളിയാഴ്ച ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി.  

‘വാട്‌സാപ് സംഭാഷണം യാദൃച്ഛികമായി നടന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവങ്ങള്‍ മുഴുവന്‍ പുറത്ത് വന്നത്. ആര്യാനും അര്‍ബാസും ആര്യന്റെ വീട്ടില്‍ കണ്ടു. ഇരുവരും ഒരു കാറിലാണ് പോയത്. ഇതും യാദൃച്ഛികമല്ല. ഞങ്ങള്‍ കപ്പലില്‍ പാര്‍ട്ടി നടത്തിയ സംഘാടകരെയും വിതരണക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മയക്കമരുന്ന് പതിവായി ഉപയോഗിക്കുന്നവരാണ്. ഇതൊന്നും യാദൃച്ഛികമല്ല,’ നേരത്തെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ(എന്‍സിബി)  പ്രതിനിധാനം ചെയ്ത എഎസ്ജി അനില്‍ സിംഗ് കോടതിയില്‍ വാദിച്ചു. ‘എന്തായാലും വാട്‌സാപ് ചാറ്റ് തീര്‍ച്ചയായും പ്രതികളുടെ ഗൂഢാലോചന പുറത്തുകാണിക്കുന്നതായിരുന്നു,’ അദ്ദേഹം വിശദീകരിച്ചു.

‘ശനിയാഴ്ച 17 പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. ഇവരുടെ വാട്‌സാപ് സംഭാഷണങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം ഫുട്ബാളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫുട്ബാള്‍ എന്നാല്‍ വലിയ അളവിലുള്ള മയക്കമരുന്ന് എന്നാണര്‍ത്ഥം. ആചിതും ആര്യനും ഫുട്ബാള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വലിയ അളവിലുള്ള മയക്കമരുന്നിനെയാണ്’- എഎസ്ജി അനില്‍ സിംഗ് വാദിച്ചു.  

എന്നാൽ നേരത്തെ ചില കേസുകളിൽ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകൻ കോടിതിയിൽ വാദിച്ചു. ആര്യൻഖാൻ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.  

ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ആര്യന്‍ഖാന് കഴിയുമെന്നും എന്‍സിബി അഭിഭാഷകന്‍ അനില്‍ സിംഗ് വാദിച്ചു.

Tags: bollywoodജാമ്യംഷാരൂഖ് ഖാന്‍മയക്കമരുന്ന്ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോആര്‍തര്‍ റോഡ് ജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.