Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് പുതിയ പ്രവണതയെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നല്‍കില്ല; ഉത്ര കൊലക്കേസിലും വിധി നിര്‍ണായകം

2019 ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ പാമ്പുകടിയേറ്റ് ഒരു സ്ത്രീയെ മരുമകള്‍ കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:21 am IST
in India

ന്യൂദല്‍ഹി; പാമ്പുപിടിത്തക്കാരില്‍ നിന്ന് വിഷപ്പാമ്പുകളെ വാങ്ങി ശേഷം ഒരാളെ കടിപ്പിച്ചു കൊല്ലുന്നത് ഒരു പുതിയ പ്രവണതയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരത്തില്‍ പാമ്പുകടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഇത്തരം നിരീക്ഷണം നടത്തിയത്. പാമ്പുകളെ കൊണ്ട് കടിപ്പിച്ചു ആള്‍ക്കാരെ കൊല്ലുന്നത് ഇപ്പോള്‍ രാജസ്ഥാനില്‍ സാധാരണമാണെന്നു കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് അഞ്ചലില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിനു സമാനമായ കേസായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്. പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊല്ലുന്ന കേസുകളിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കാനാകില്ലെന്ന സുപ്രീം കോടതി നീരീക്ഷണം ഉത്ര കേസിലും നിര്‍ണായകമാകും. ഈ മാസം 11നാണ് ഉത്ര കേസിലെ വിധി.  

2019 ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ കേസിലെ പ്രതിയായ കൃഷ്ണകുമാറാണ് ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചത്. മുഖ്യപ്രതിയോടൊപ്പം കൃഷ്ണകുമാര്‍ പാമ്പുകച്ചവടക്കാരുടെ അടുക്കല്‍ പോയി 10,000 രൂപയ്‌ക്കു പാമ്പിനെ വാങ്ങിയെന്നാണ് ആരോപണം. അതേസമയം, പാമ്പുമായി കൊല്ലപ്പെട്ട വീട്ടില്‍ പോയിട്ടില്ലെന്ന് കൃഷ്ണകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രതി ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്നും അവന്റെ ഭാവി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍പന എന്ന യുവതിയാണ് കേസിലെ പ്രധാനപ്രതി. അല്‍പനയ്‌ക്കു ജയ്‌പൂര്‍ സ്വദേശിയായ മനീഷുമായി വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ അമ്മ കണ്ടു പിടിച്ചതാണ് കൊലയിലേക്ക് നയിച്ചത്. അല്‍പനയും അമ്മായിയമ്മയായ സുബോധ് ദേവിയും ഒരുമിച്ചായിരുന്നു താമസം. സുബോധ് ദേവിയുടെ ഭര്‍ത്താവ് രാജേഷും ജോലി കാരണം വീട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു.

2018 ഡിസംബര്‍ 12 നാണ് സച്ചിനും അല്‍പനയും വിവാഹിതരായത്. ഭര്‍ത്താവ് സച്ചിന്‍ സൈനിക ജോലിക്കായി പോയതോടെയാണ് അല്‍പന മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയത്. സുബോധ് ദേവി ഈ ബന്ധം അറിയുകയും അതു വിലക്കുകയും ചെയ്തു.  പ്രണയത്തിന് അമ്മായിയമ്മ തടസമാകാന്‍ തുടങ്ങിയതോടെ അല്‍പനയും കാമുകന്‍ മനീഷും സുബോദ് ദേവിയെ പോലീസ് കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ കൊല്ലാന്‍ പദ്ധതിയിട്ടു.

2019 ജൂണ്‍ 2 ന് സുബോധ് ദേവി പാമ്പ് കടിയേറ്റു മരിച്ചു. തുടര്‍ന്ന് അല്‍പനയുടെ സമീപനത്തില്‍ സംശയം തോന്നിയ സുബോധ് ദേവിയുടെ ബന്ധുക്കള്‍ ഒന്നര മാസത്തിനു ശേഷം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അവര്‍ ചില തെളിവുകളും നല്‍കി. അല്‍പനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകള്‍ വീട്ടുകാര്‍ പോലീസിന് നല്‍കിയിരുന്നു.

പോലീസ് രേഖകള്‍ അനുസരിച്ച്, സംഭവദിവസമായ ജൂണ്‍ 2 ന് അല്‍പനയ്‌ക്കും മനീഷിനും ഇടയില്‍ 124 കോളുകളും അല്‍പനയ്‌ക്കും കൃഷ്ണ കുമാറിനുമിടയില്‍ 19 കോളുകള്‍ ചെയ്തെന്നും കണ്ടെത്തി. സുബോധ് ദേവിയുടെ കൊലപാതകത്തില്‍ അല്‍പാന, മനീഷ്, അവരുടെ സുഹൃത്ത് കൃഷ്ണ കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി.മൂന്ന് പ്രതികളും 2020 ജനുവരി 4 ന് അറസ്റ്റിലായി ജയിലിലാണ്.

Tags: കൊലപാതകംsupremecourtജാമ്യംSnakeഉത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.