Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണത്തില്‍ ഗൗരവം എഴുത്തില്‍ നര്‍മ്മവും

1940 ഏപ്രിലില്‍ മാവേലിക്കര കമലാലയം തറവാട്ടില്‍ ജനനം. സാഹിത്യകാരനും നാടകകൃത്തുമായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടേയും ഏക മകനാണ്. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 11:18 am IST
in Kerala

തിരുവനന്തപുരം: ഭരണ തലത്തില്‍ കര്‍ക്കശക്കാരനായിരുന്നു സി.പി.നായര്‍. എഴുത്തിലാകട്ടെ നിറയെ നര്‍മ്മവും. 36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിടേണ്ടിവന്ന സമ്മര്‍ദങ്ങളെയെല്ലാം ഹാസ്യ രചനയിലൂടെ മറികടക്കുകയായിരുന്നു സി.പി.നായര്‍.

1940 ഏപ്രിലില്‍ മാവേലിക്കര കമലാലയം തറവാട്ടില്‍ ജനനം.  സാഹിത്യകാരനും നാടകകൃത്തുമായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടേയും ഏക മകനാണ്.  മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. അതിനിടയിലാണ് സിവില്‍ സര്‍വ്വീസ് നേടുന്നത്. അമ്മയുടെ അച്ഛനും പ്രമുഖ അഭിഭാഷകനും സാഹിത്യകാരനും ശ്രീമൂലം പ്രജാ സഭയില്‍ അംഗവുമായിരുന്ന എന്‍.ജി. പരമേശ്വരന്‍പിള്ളയുടെയും ശിക്ഷണമായിരുന്നു സാഹിത്യരംഗത്തേക്കുള്ള വാതില്‍ തുറന്നത്.  

1954 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ (അന്നത്തെ സിക്‌സ്ത് ഫോറം) സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയായിരുന്നു മാവേലിക്കര ബിഷപ്‌സ് ഹോഡ്ജസ് ഹൈസ്‌ക്കൂളില്‍ നിന്നും സി.പി. നായര്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.  

മകനെ എന്‍ജിനീയറിങ്ങിന് ചേര്‍ക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. സിപിക്കാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധ്യാപകനാകാനും. എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചെങ്കിലും എംഎയ്‌ക്ക് തുല്യമായി മൂന്നുവര്‍ഷം കൊണ്ട് പാസാകാവുന്ന ബിഎ ഓണേഴ്‌സിന് കേരള യൂണിവേഴ്‌സിറ്റിയില്‍ അച്ഛനറിയാതെ ചേര്‍ന്നു. ഒന്നാം റാങ്കോടെ പാസായതോടെ അച്ഛന്റെ ദേഷ്യമെല്ലാം മാറി. 1962 ല്‍ ഐഎഎസ് ലഭിച്ചപ്പോഴും കേരളത്തില്‍ ഒന്നാമനായിരുന്നു.  മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ട് തനിക്കൊരു നഷ്ടവുമുണ്ടായില്ലെന്ന് നിരവധി തവണ പറഞ്ഞിരുന്നു.

1968 ല്‍ അമ്മാവന്റെ മകളായ സരസ്വതിയെ വിവാഹം കഴിച്ചു. മുപ്പത്താറു വര്‍ഷം വിവിധ മേഖകലകളില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷവും ഭരണതലത്തിലെ പ്രാഗത്ഭ്യം കൊണ്ട് കൂടുതല്‍ ചുമതലകള്‍ അദ്ദേഹത്തെ തേടിയെത്തി. 2002 ല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ആയരിക്കെ മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയിലെ അഴിമതി പുറത്ത് കൊണ്ട് വന്നത് സി.പി. നായരായിരുന്നു. കോണ്‍ഗ്രസ്സും ചില ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് എട്ടരക്കോടിയോളം രൂപ ബജറ്റില്‍ ശതകോടി അര്‍ച്ചന നടത്താന്‍ പദ്ധതി തയ്യാറാക്കി. അഴിമതി മുന്നില്‍കണ്ട് സി.പി നായര്‍ അനുമതി നിഷേധിച്ചു. ക്ഷേത്രത്തില്‍ എത്തിയ സിപിയെ കോണ്‍ഗ്രസ്സുകാര്‍ പൂട്ടിയിട്ടു. അനുമതി ഒപ്പിട്ടുനല്‍കാന്‍ ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. 28 പോലീസുകാര്‍ക്കും മറ്റ് എഴുപത്തഞ്ചോളം പേര്‍ക്കും പരിക്കേറ്റു. കളക്ടര്‍ പോലീസിനെ പിന്‍വലിച്ചതിന് ശേഷമാണ് പ്രദേശം ശാന്തമായത്. കേസ് പിന്‍വലിക്കാന്‍ സി.പി നായര്‍ക്ക് പലയിടത്തുനിന്നും സമ്മര്‍ദമുണ്ടായി.  

സംഘപരിവാര്‍ സംഘടനകളുടെ സഹയാത്രികന്‍

ക്ഷേത്രങ്ങളിലെ ഉത്സവവും നാടന്‍കളികളുമായി മാവേലിക്കരയിലെ സി.പി.നായരുടെ ബാല്യം ചൈതന്യമുള്ളതായിരുന്നു. ആ ചൈതന്യമാണ് സി.പി.നായരെ ക്ഷേത്രസംരക്ഷണ സമിതിയിലേക്ക് ആകര്‍ഷിച്ചത്. ക്ഷേത്ര സംരക്ഷണ സമിതിയുടൈ നേതൃത്വത്തിലുള്ള വഴയില ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു. സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അംഗപരിമതരുടെ സംഘടനായായ സക്ഷമയുടെ രക്ഷാധികാരിയുമായി സിപി. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ശബരിമല ആചാര സംരക്ഷണ യജ്ഞത്തില്‍ ഭക്തര്‍ക്കൊപ്പം നിലപാടെടുത്തു സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ത്തു സി.പി. നായര്‍.  

കണ്ണുകള്‍ ദാനം ചെയ്തു

സി.പി.നായരുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നും മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും ഏറെ കാലത്തിന് മുമ്പ് തന്നെ അദ്ദേഹം എഴുതിവച്ചിരുന്നു. അതിനാല്‍ സഞ്ചയനം ഉള്‍പ്പടെയുളള മരണാനന്തര ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് സി.പി.നായരുടെ മകന്‍ ഹരിശങ്കര്‍ അറിയിച്ചു.

ഭരണ രംഗത്തും ഭാരതീയ മൂല്യങ്ങളെ പ്രതിഷ്ഠിച്ച വ്യക്തി

ഭാരതീയ മൂല്യങ്ങളും ലാളിത്യവും സുതാര്യതയും ഭരണ തലത്തിലും സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അന്തരിച്ച സി.പി.നായരെന്ന് കേന്ദ്രവിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ വിനോദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.