Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം; കേന്ദ്ര ഫണ്ടുണ്ട്, പക്ഷേ കേരളം ചെലവഴിക്കില്ല, 2014 മുതല്‍ 2021 വരെ കേന്ദ്രം അനുവദിച്ചത് 74.84 കോടി രൂപ

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നാശമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടപ്പാക്കാറില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 30, 2021, 02:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ ജനജീവിതം ദുസ്സഹമാകുമ്പോഴും സംസ്ഥാന സര്‍ക്കാരിന് നിസ്സംഗത. ജനവാസകേന്ദ്രങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കുമ്പോഴും തുക ചെലവഴിക്കാതെ കേരളം അനാസ്ഥ കാട്ടുന്നു. 2014 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേന്ദ്രം ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് അനുവദിച്ചത് 74.84 കോടി രൂപയാണ്. കേരളം ചെലവഴിച്ചത് 40.05 കോടി രൂപ.  

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നാശമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടപ്പാക്കാറില്ല. പ്രതിരോധ പ്രവര്‍ത്തനത്തിന് കോടിക്കണക്കിന് രൂപ അനുവദിച്ചാലും അതില്‍ വലിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതെ ലാപ്‌സാക്കുന്നു. കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥിരമായ സര്‍ക്കാര്‍ ജോലി നാളിതുവരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീയടക്കം 10 പേരാണ് മരിച്ചത്. ഒരാള്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും ബാക്കി കാട്ടാനയുടെ ആക്രമണത്തിലും. പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.

വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ നിരവധി തവണ സംരക്ഷണ വേലി കെട്ടിത്തിരിക്കുന്ന പ്രവൃത്തിയാരംഭിച്ചിരുന്നുവെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. നേരത്തെ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയാലോ പടക്കം പൊട്ടിച്ചാലോ തീ കത്തിച്ചാലോ കാട്ടാനകള്‍ തിരികെ പോകാറുണ്ടെങ്കിലും ഇപ്പോള്‍ കാട്ടാനക്കൂട്ടം ദിവസങ്ങളോളം ജനവാസ കേന്ദ്രങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പെരിങ്കരിയിലെ  ചെങ്ങഴശ്ശേരിയില്‍ ജസ്റ്റിന്‍ മരിച്ചത്. ദുരന്ത സമയത്ത് സാധാരണ ചെയ്യുന്നത്‌പോലെ അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ച് സഹായം ഉറപ്പ് നല്കിയെങ്കിലും ഇത് പ്രഹസനമാണെന്ന് നാട്ടുകാര്‍ പറയുന്നു. കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ജീവിക്കാനാവശ്യമായ സംരക്ഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: ProtectionWild AnimalCentral Funding
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ: കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

Thiruvananthapuram

ഉദ്ഭവ സ്ഥാനത്ത് പോലും കിള്ളിയാർ സുരക്ഷിതമല്ല; സംസ്ക്കാരത്തെ നിർമ്മിക്കാനും ഇല്ലാതാക്കാനും ജലത്തിന് കഴിയും: ആർ. സുഭാഷ് ചന്ദ്രബോസ്

Kerala

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഉന്നതന് സംരക്ഷണം; നടപടിക്ക് ശുപാര്‍ശ ചെയ്തിട്ട് ഏഴ് മാസം പിന്നിട്ടു

Kerala

പി.പി.ദിവ്യയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം; സംരക്ഷണമൊരുക്കി സിപിഎം, തമ്പടിച്ചിരിക്കുന്നത് വനിതകളടക്കം ഇരുന്നൂറോളം പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies