Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

കെ. ഗുപ്തന്‍byകെ. ഗുപ്തന്‍
Feb 18, 2026, 03:18 pm IST
inVicharam, Article

ലോകബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഇസ്മയില്‍ സെരാഗല്‍ഡിന്‍ 1995-ല്‍ നടത്തിയ ഒരു പ്രവചനം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്: ‘ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ എണ്ണയ്‌ക്കുവേണ്ടിയാണെങ്കില്‍ വരും നൂറ്റാണ്ടിലേത് വെള്ളത്തിനുവേണ്ടിയുള്ളതാവും.’ ജലയുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒന്നല്ല, അത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ജലം സംസ്‌കാരത്തിന്റെ ഉല്‍പ്പത്തി കേന്ദ്രവും ജീവന്റെ അടിസ്ഥാനവുമാണ്. എന്നാല്‍ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണെങ്കിലും നാം ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നു.

വേമ്പനാട് കായല്‍: തകരുന്ന ലോക പൈതൃകം
കേരളത്തിലെ ഏറ്റവും വലുതും പാരിസ്ഥിതിക പ്രാധാന്യമേറിയതുമായ ഉള്‍നാടന്‍ ജലാശയമാണ് വേമ്പനാട്ട് കായല്‍. 1972-ലെ പാരിസ്ഥിതിക കണ്‍വെന്‍ഷനില്‍ ലോക പൈതൃക പട്ടികയില്‍ ‘റാംസര്‍ സൈറ്റ്’ (ഞമാമെൃ ടശലേ) ആയി ഉള്‍പ്പെടുത്തിയ ജലാശയമാണിത്. മധ്യകേരളത്തിലെ അഞ്ച് നദികളുടെ ജലസംഭരണിയായ ഈ കായല്‍ ജീവനോപാധിക്കും ഗതാഗതത്തിനും കുടിവെള്ള സ്രോതസ്സായും നിലകൊള്ളുന്നു.

ആശങ്കപ്പെടുത്തുന്ന മാറ്റങ്ങള്‍

വിസ്തൃതിയുടെ കുറവ്: 36,000 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന കായല്‍ ഇന്ന് കേവലം 12,000 ഹെക്ടറായി ചുരുങ്ങി.
ഭക്ഷ്യസുരക്ഷയുടെ തിരിച്ചടി: ‘ഗ്രോമോര്‍ ഫുഡ്’ പദ്ധതി പ്രകാരം കായലില്‍ കൃഷി ആരംഭിച്ചു. ഭക്ഷ്യസുരക്ഷ നേടിയശേഷം കായല്‍ പുനര്‍ജീവിപ്പിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ വിവിധ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കായല്‍ നികത്തി. അതോടൊപ്പം സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും കായലിന്റെ വിസ്തൃതി കുറയാന്‍ ഇടയാക്കി. എക്കലും ചെളിയും പ്ലാസ്റ്റിക്കും വന്നടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതോടെ വര്‍ഷകാലത്ത് കുട്ടനാട് കടുത്ത പ്രളയഭീഷണിയിലാണ്.
മാലിന്യവും പാരിസ്ഥിതിക ആഘാതവും: നഗരങ്ങളിലെ രാസ-ജൈവ മാലിന്യങ്ങള്‍ വന്നടിയുന്നത് വേമ്പനാട്ടിലാണ്. ഫാക്ടറി, ആശുപത്രി, ഹോട്ടല്‍, അറവുശാല മാലിന്യങ്ങള്‍ കായലില്‍ കലരുന്നു. കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ നിന്ന് 500 ടണ്‍ കീടനാശിനിയും 20,000 ടണ്‍ രാസവളവും അവശിഷ്ടങ്ങളായി കായലിലെത്തുന്നു. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള ഓയില്‍ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ജലത്തെ വിഷമയമാക്കുന്നു.

തണ്ണീര്‍മുക്കം ബണ്ടും ജൈവനാശവും
ആറുമാസം ശുദ്ധജലവും ആറുമാസം ഉപ്പുവെള്ളവും എന്ന വേമ്പനാടിന്റെ സവിശേഷ ജൈവഘടന തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ തകര്‍ന്നു. സ്വാഭാവിക ശുചീകരണം നിലച്ചു: ബണ്ട് കായലിനെ രണ്ടായി വിഭജിച്ചതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും പായലും പോളയും നിറയുകയും ചെയ്തു.

രോഗവ്യാപനം: മലിനജലം കെട്ടിക്കിടക്കുന്നത് മൂലം ജലജന്യ രോഗങ്ങളും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും പ്രദേശത്ത് വ്യാപകമായി.
നെല്‍കൃഷി: മണ്ണിന്റെ ജൈവഘടന മാറിയതോടെ കൃഷി ആദായകരമല്ലാതായി.

മത്സ്യസമ്പത്തിന്റെ ശോഷണം
കായലിലെ 113 ഇനം മത്സ്യങ്ങളില്‍ 13 തരത്തിന് വംശനാശം സംഭവിക്കുകയും 17 തരം മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു.

വേമ്പനാട്ടുകായലില്‍ ഒരുകാലത്ത് ഏറ്റവും സമൃദ്ധമായിരുന്നു ആറ്റുകൊഞ്ച്. 1971-ല്‍ 40 ടണ്‍ ആറ്റുകൊഞ്ചാണ് കയറ്റി അയച്ചിരുന്നിടത്ത് 2010-ല്‍ അത് കേവലം 4 ടണ്ണായി കുറഞ്ഞു.
‘ആറ്റുകൊഞ്ചിന്റെ പ്രജനനം ഉപ്പുവെള്ളത്തിലാണ്; എന്നാല്‍ അവയുടെ വളര്‍ച്ച നടക്കുന്നത് ശുദ്ധജലത്തിലാണ്. പ്രജനന സമയത്ത് കൊച്ചി കായലിലെത്തി മുട്ടയിട്ട്, തിരികെ കുഞ്ഞുങ്ങളുമായി എത്തുമ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചിരിക്കും. ഇതോടെ ശുദ്ധജലത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ കൊഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. അതേപോലെ ഉപ്പുവെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് കക്കയുടെ ഉല്പാദനത്തെയും ബാധിച്ചു.

കായല്‍ സംരക്ഷണ ജാഥ

വേമ്പനാട്ട് കായലിന്റെ ജൈവഘടന വീണ്ടെടുക്കാനും മാലിന്യമുക്തമാക്കാനും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള കായല്‍ സംരക്ഷണ സമിതി ഇന്നും നാളെയും
കായല്‍ സംരക്ഷണ ജാഥ നടത്തും. 18-ന് അരൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍. വി. ബാബു ജാഥ ഉദ്ഘാടനം ചെയ്യും.

 

Tags: ProtectionlakeVembanadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.