Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെമ്പോല തിട്ടൂരം: സത്യം പറയാതെ സഹിൻ ആന്‍റണിക്ക് ഒഴിയാനാവില്ല; ആരുടെ ക്വട്ടേഷന്‍ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?

ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ 24 ന്യൂസിലെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ലെന്ന് ബിജെപി നേതാവ് അഡ്വ. ശങ്കു ടി. ദാസ്. ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?"- അഡ്വ. ശങ്കു ടി. ദാസ് ചോദിക്കുന്നു.

Janmabhumi Online by Janmabhumi Online
Sep 29, 2021, 09:02 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ 24 ന്യൂസിലെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ലെന്ന് ബിജെപി നേതാവ് അഡ്വ. ശങ്കു ടി. ദാസ്.  

“സഹിൻ ആന്‍റണിയെ വ്യാജ ചെമ്പ് തിട്ടൂരം കാണിച്ചു മോൻസൺ മാവുങ്കൽ കബളിപ്പിച്ചതാണോ അതോ സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം മോൻസൺ മാവുങ്കൽ ഒരു വ്യാജ ചെമ്പ് തിട്ടൂരം നിർമ്മിച്ചു കൊടുത്തതാണോ എന്ന്. ആണെങ്കിൽ എന്തായിരുന്നു സഹിൻ ആന്റണിയുടെ ഈ വിഷയത്തിലെ പ്രത്യേക താല്പര്യം? ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?”- അഡ്വ. ശങ്കു ടി. ദാസ് ചോദിക്കുന്നു.  

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ. ശങ്കു ടി. ദാസ്.  ഫേസ്ബുക്ക് പോസ്റ്റ്:

ഇതിനകം വൈറലായിക്കഴിഞ്ഞ അഡ്വ. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:  

പന്തളം രാജാവിന്റെ ചെമ്പോല തിട്ടൂരം ഓർമയില്ലേ?

കൊല്ലവർഷം 843ൽ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും നടപ്പാക്കാൻ അധികാരമുള്ള കുടുംബങ്ങളെയും സമുദായങ്ങളെയും തീർച്ചപ്പെടുത്തി പന്തളം രാജാവ് പുറപ്പെടുവിച്ച ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്ത് മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം!!

ശബരിമല സമരം കൊടുമ്പിരി കൊള്ളുന്ന കാലത്താണ് 24 ന്യൂസിലെ സഹിൻ ആന്‍റണി ഈ പുരാതന ചെമ്പോല തിട്ടൂരം കഷ്ടപ്പെട്ട് കണ്ടെടുക്കുന്നത്.

ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് യാതൊരു അധികാര അവകാശങ്ങളും ഇല്ലെന്ന് പറയുന്ന ഈ തിട്ടൂരം അക്കാലത്ത് വലിയ വാർത്ത ആയിരുന്നതാണ്.

ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും ഏറ്റവും പഴക്കമുള്ളതുമായ രേഖയാണത് എന്നാണ് 24 ന്യൂസ് റിപ്പോർട്ടിൽ സഹിൻ ആന്റണി അവകാശപ്പെട്ടത്.

തുടർന്ന് സഹിൻ ആന്‍റണി തന്നെ രാഘവ വാര്യർ എന്നൊരു കോലെഴുത്ത് പണ്ഡിതനെ കണ്ടു പിടിച്ച് അദ്ദേഹത്തെ കൊണ്ട് ചെമ്പ് തിട്ടൂരം വായിപ്പിക്കുന്നു.

തിട്ടൂര പ്രകാരം മകരവിളക്ക് ആഘോഷം നടത്താൻ പന്തളം രാജാവ് അധികാരം കൊടുത്തിരിക്കുന്നത് മലയരയ വിഭാഗക്കാർക്ക് ആണെന്നും പൂജയും വെടി വഴിപാടും ഉൾപ്പെടെയുള്ള മറ്റ് ആചരണങ്ങൾ നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്നത് ഈഴവ സമുദായക്കാരായ ചീരപ്പഞ്ചിറ കുടുംബത്തെ ആണെന്നും ക്ഷേത്രത്തിൽ ബ്രാഹ്മണ സമുദായത്തിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലെന്നും വാര്യർ വ്യക്തമാക്കുന്നു.

രാജ തിട്ടൂരം ഇങ്ങനെയാണെന്നിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെയാണ് ശബരിമലയിൽ സുപ്രധാന സ്ഥാനത്ത് എത്തിയത് എന്നത് തീർത്തും ദുരൂഹം ആണെന്ന് സഹിൻ ആന്റണി റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് ദേശാഭിമാനിയും റിപ്പോർട്ടരും ഡൂൾ ന്യൂസും നാരദയും അഴിമുഖവും ഒക്കെ ഈ വിഷയം ഏറ്റെടുക്കുന്നു.

‘ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 350 വർഷം പഴക്കമുള്ള രേഖ തെളിവ്’ എന്നാണ് ദേശാഭിമാനി വാർത്ത കൊടുത്തത്.

ദ്രാവിഡ ആരാധനാ പദ്ധതികളെ ബലമായി പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണാധിനിവേശത്തെ പറ്റി അഴിമുഖവും നാരദയും നീണ്ട പ്രബന്ധങ്ങൾ രചിച്ചിരുന്നു.

ചാനൽ ചർച്ചകളിലും സംവാദങ്ങളിലും ഒക്കെ സജീവനും ലക്ഷ്മി രാജീവും ഇളയിടവും സണ്ണി കപിക്കാടും ഒക്കെ ആധികാരിക രേഖയായി ആ ചെമ്പോല തിട്ടൂരമാണ് ഉയർത്തി കാട്ടിയിരുന്നത്.

ജാതി വർഗ്ഗ വർണ്ണ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനായി ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കാനും,

അയ്യപ്പൻറെ പേരിൽ കേരളത്തിൽ സംഭവിച്ച ഹിന്ദു ഐക്യത്തെയും ജാഗരണത്തെയും തകർത്തു കളയാനും,

ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാൻ തയ്യാറായ ഒരു സമാജത്തെ തമ്മിലടിപ്പിച്ചു വിഘടിപ്പിക്കാനും,

ഹിന്ദുവിനെ ഈഴവനെന്നും ബ്രാഹ്മണനെന്നും മലയരയനെന്നും നായരെന്നും പറഞ്ഞ് പരസ്പരം പിരിച്ച് അവർക്കിടയിൽ സ്പർദ്ധ പടർത്താനുമായി ബോധപൂർവ്വം കൃത്രിമമായി നിർമിച്ചെടുത്ത ഒരു വ്യാജ രേഖയായിരുന്നു അത് എന്ന് ഇന്നിപ്പോൾ തെളിഞ്ഞിരിക്കുന്നു.

ഇന്ന് സഹിൻ ആന്‍റണിയുടെ ആ പഴയ റിപ്പോർട്ട് ഒന്നെടുത്തു കണ്ടു നോക്കണം.

അതിന് ശേഷം ദേശാഭിമാനി മുതൽ അഴിമുഖം വരെയുള്ളവരുടെ ലേഖനങ്ങളും വായിക്കണം.

ഇതിലെല്ലാം ഒരു പോലെ ആവർത്തിച്ചു പറയുന്ന ഒരു പൊതു വാചകമുണ്ട്.

“കലൂർ സ്വദേശി ഡോ. മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലാണ് ഈ രേഖയുള്ളത്.”

അതെ. ശ്രീകൃഷ്ണൻ വെണ്ണ കട്ട് കുടിച്ച കുടവും, ഗണപതി മഹാഭാരതം എഴുതിയ താളിയോലയും, മോശയുടെ അംശവടിയും, യേശുവിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് കുഴച്ചുണ്ടാക്കിയ കുരിശും, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലീവെണ്ണ വിളക്കും, ടിപ്പുവിന്റെ സിംഹാസനവും ഒക്കെ സൂക്ഷിച്ചിരിക്കുന്ന മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിൽ മുങ്ങി തപ്പിയാണ് ശ്രീമാൻ സഹിൻ ആന്റണി ഈ ചെമ്പോല തിട്ടൂരവും കണ്ടെടുത്തത് എന്ന്.

അത് വെച്ചാണ് അയാൾ പ്രബുദ്ധ മലയാളികളെ മുഴുവൻ പമ്പര വിഡ്ഢികൾ ആക്കിയത്.

ഇനി സഹിൻ ആന്‍റണി പറയണം.

സഹിൻ ആന്‍റണിയെ വ്യാജ ചെമ്പ് തിട്ടൂരം കാണിച്ചു മോൻസൺ മാവുങ്കൽ കബളിപ്പിച്ചതാണോ അതോ സഹിൻ ആന്‍റണിയുടെ ആവശ്യപ്രകാരം മോൻസൺ മാവുങ്കൽ ഒരു വ്യാജ ചെമ്പ് തിട്ടൂരം നിർമ്മിച്ചു കൊടുത്തതാണോ എന്ന്.പോസ്റ്റ്:

ആണെങ്കിൽ എന്തായിരുന്നു സഹിൻ ആന്‍റണിയുടെ ഈ വിഷയത്തിലെ പ്രത്യേക താല്പര്യം?

ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?

വായിക്കാം

ചാനൽ റിപ്പോർട്ടർമാർ തെറ്റായ വാർത്തകൾ കൊടുക്കുന്നത് കേരളത്തിൽ ആദ്യമൊന്നുമല്ല.

പക്ഷെ തെറ്റായ വാർത്ത കൊടുക്കാൻ വേണ്ടി ചാനൽ റിപ്പോർട്ടർമാർ സ്വന്തമായി വ്യാജ പുരാതന രേഖകൾ നിർമ്മിക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണ്.

ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ല.

( അഡ്വ: ശങ്കു ടി ദാസ്)

Tags: ശബരിമലപ്രശ്നം24 newsSanku T Dasസഹിൻ ആന്‍റണിമോന്‍സന്‍ മാവുങ്കല്‍SABARIMALA
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

അയ്യപ്പദർശനത്തിനായി ദ്രൗപദി മുർമു 18ന് കേരളത്തിൽ ; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്‌ട്രപതി

Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

Kerala

ശബരിമല റോപ് വേക്ക് വനം വകുപ്പ് നിബന്ധനകള്‍ വയ്‌ക്കും?

പുതിയ വാര്‍ത്തകള്‍

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies