Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളില്‍ ഉപതെര. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി നേതാവ് ദിലീപ് ഘോഷിനെ കയ്യേറ്റം ചെയ്തു

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍ ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ 'തിരിച്ചു പോകൂ' എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.

Janmabhumi Online by Janmabhumi Online
Sep 27, 2021, 07:33 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കൊത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍  ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ ‘തിരിച്ചു പോകൂ’ എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.  

ഒടുവില്‍ തൃണമൂല്‍ ഗുണ്ടകളെ നേരിടാന്‍ ദിലീപ് ഘോഷിന്റെ അംഗരക്ഷകര്‍ക്ക് തോക്ക് പുറത്തെടുക്കേണ്ടി വന്നു. അതോടെയാണ് അക്രമം ശമിച്ചത്. ഈ പ്രശ്‌നത്തോടെ പ്രചാരണം നിര്‍ത്തി ദിലീപ് ഘോഷിന് മടങ്ങേണ്ടിവന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്ക് തന്നെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ദിലീപ് ഘോഷ് ട്വിറ്ററില്‍ കുറിച്ചു. ‘മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍ സാധാരണക്കാര്‍ എത്രമാത്രം സുരക്ഷിതരാണിവിടെ? ഭവാനിപൂരിലെ ജഗുബാബൂര്‍ ബസാറില്‍ ഇന്ന് നടന്ന തൃണമൂല്‍ ഗുണ്ടകളടുെ ആക്രമണം എന്നെ കൊല്ലാനുള്ള ആസൂത്രിത ആക്രമണമായിരുന്നു. ഇവിടെ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ ഭീതിദമായ പ്രകൃതമാണ് ഇത് തുറന്ന് കാണിക്കുന്നത്. ഈ സംഭവത്തിന് ശേഷം ഇനി ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ?’ – ഇതായിരുന്നു ദിലീപ് ഘോഷിന്റെ പൂര്‍ണ്ണ ട്വിറ്റര്‍ പോസ്റ്റ്. ‘ഭവാനിപൂരില്‍ മമതയുടെ സഹോദരന്മാര്‍ പൊലീസിനെ തന്നെ തല്ലിച്ചതച്ചു. അവിടെ പൊലീസും ജനപ്രതിനിധികളും ആക്രമിക്കപ്പെട്ടു. അപ്പോള്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും?’ ദിലീപ് ഘോഷ് ചോദിക്കുന്നു.

ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വോട്ടര്‍മാരെ കാണാന്‍ പോയപ്പോള്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി ദിലീപ് ഘോഷ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമികളെ തുരത്താന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തോക്കെടുക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

പിന്നീട് ബിജെപി നേതാവിന്റെ പ്രതിനിധിസംഘം കൊല്‍ക്കത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ഭവാനിപൂരില്‍ വോട്ടെടുപ്പ് തീരുന്നതുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തെ വോട്ടിംഗ് ബൂത്തുകള്‍ക്ക് അകത്തും പുറത്തും വിന്യസിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവികളുമായി വോട്ടിംഗ് ബൂത്തുകളെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ബിജെപി രാജ്യസഭാ എംപി സ്വപന്‍ ദാസ്ഗുപ്ത പറഞ്ഞു. ഇദ്ദേഹവും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഈ പരാതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മമതയ്‌ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ തൃണമൂല്‍ ഗുണ്ടകളെയടക്കം ഉപയോഗിച്ച് ബിജെപി നേതാക്കളുടെ പ്രചാരണം തടയുകയാണ്. ഒപ്പം ബിജെപി അനുകൂല വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തന്ത്രവും ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

തൃണമൂല്‍ നേതാവ് മദന്‍ മിത്രയുമായി ബന്ധപ്പെട്ടവരാണ് അക്രമികള്‍ എട്ട് പേര്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി നേതാവ് ശിശിര്‍ ബജോരിയ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാരിന്റെയും അസഹിഷ്ണുതയാണ് വെളിപ്പെട്ടതെന്ന് ബിജെപി നേതാവ് അഗ്നിമിത്ര പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച ഭവാനിപൂരിലെ എട്ട് വാര്‍ഡുകളിലും ശക്തമായ പ്രചാരണമായിരുന്നു ബിജെപി നടത്തിയത്. ദിലീപ് ഘോഷ് ഉള്‍പ്പെടെ 80ഓളം പ്രവര്‍ത്തകരെ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ നിയോഗിച്ചിരുന്നു.

മമതയുടെ കോട്ടയായാണ് ഭവാനിപൂര്‍ അറിയപ്പെടുന്നത്. 2011ലും 2016ലും മമത ഇവിടെ ജയിച്ചിട്ടുണ്ട്. സപ്തംബര്‍ 30നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 3ന് ഫലം പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് തോറ്റ മമതയെ പിന്നീട് തൃണമൂല്‍ മൂഖ്യമന്ത്രിയാക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ മാത്രമേ മമതയ്‌ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയൂ. ഇതേ തുടര്‍ന്നാണ് തൃണമൂല്‍ എംഎല്‍എയെക്കൊണ്ട് രാജിവെപ്പിച്ച ശേഷം ഭവാനിപൂരില്‍ മമത തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്പ്രിയങ്ക ടിബ്രെവാള്‍bjpattackനിരോധനാജ്ഞതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിതൃണമൂല്‍ ഗുണ്ടായിസംസുവേന്ദു അധികാരിദിലീപ് ഘോഷ്പ്രിയങ്ക ടിബര്‍വാള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies