Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തിര സാഹചര്യത്തില്‍ പോലും ഉപയോഗിക്കാനാവാത്ത ഹെലിക്കോപ്ടറിനായി പാഴാക്കിയത് 22 കോടി; സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വാടകയ്‌ക്ക് എടുക്കാനൊരുങ്ങുന്നു

ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു സര്‍ക്കാര്‍ പവന്ഡ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 10:21 am IST
in Kerala

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോടികള്‍ പാഴാക്കിയതിന് പിന്നാലെ വീണ്ടും ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ കമ്പനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും വാടകയ്‌ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്.  

ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്ത വകയില്‍ 22 കോടിയാണ് പാഴാക്കിയത്. മാവോയിസ്റ്റ് ഭീഷണി, പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തത്. എന്നാല്‍ അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പോലീസ് ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള പണവും വകയിരുത്തിയിരുന്നത്.  

അതേസമയം ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക എടുത്തതിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. വാടക കുറച്ച് ഹെലിക്കോപ്ടറുകള്‍ നല്‍കാമെന്ന് പല കമ്പനികളും വാഗ്ദാനം ചെയ്‌തെങ്കിലും ഇതെല്ലാം അവഗണിച്ച് പവന്‍ ഹാന്‍സ് എന്ന കമ്പനിയുടെ ഹെലിക്കോപ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്ക് എടുക്കുകയായിരുന്നു.  

ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു സര്‍ക്കാര്‍ പവന്ഡ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നല്‍കിയതെന്നായിരുന്നു ഇത് വിവാദമായതോടെ സര്‍ക്കാര്‍ മറുപടി നല്‍കിയത്.  

മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് അഭികാമ്യം. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പവന്‍ ഹാന്‍സുമായുള്ള കരാറിനെ ന്യായീകരിച്ചെങ്കിലും മാവോയിസ്റ്റ് ഏറ്റുമുട്ടലിനായി ഇത് ഉപയോഗിച്ചപ്പോള്‍ പരാജയപ്പെടുകയായിരുന്നു. ഇത് കൂടാതെ പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും ഹെലികോപ്പ്റ്റര്‍ ഉപയോഗിക്കാനായില്ല.  

അതിനിടെ വിവാദങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ടെന്‍ഡര്‍ ക്ഷണിച്ചാണ് ഹെലിക്കോപ്ടറിനെ വാടകയ്‌ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്. 22 കോടി രൂപ പാഴായെന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് ഡിജിപി നിലപാട് മാറ്റുകയായിരുന്നു. ഇനി ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ടെണ്ടര്‍ വഴിവേണമെന്നും അതാണ് സര്‍ക്കാറിന് ലാഭമെന്നും കാണിച്ച് ജനുവരിയില്‍ ഡിജിപി സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു.  

Tags: ഹെലിക്കോപ്ടര്‍കേരള സര്‍ക്കാര്‍pinarayiപവന്‍പവന്‍ ഹാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

പുതിയ വാര്‍ത്തകള്‍

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.