Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കൃഷി ഒരു സംസ്‌കാരം; കര്‍ഷകന്‍ നാടിന്റെ വികാരം

ഇന്ന് ശ്രീ ബലരാമ ജയന്തി- ദേശീയ കര്‍ഷക ദിനമായി ഭാരതീയ കിസാന്‍ സംഘ് ഈ ദിനം ആചരിക്കുന്നു

മഹേഷ്. വി by മഹേഷ്. വി
Sep 12, 2021, 05:00 am IST
in Main Article

കൃഷി  ഒരു ജീവിതോപാധി  എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്ത തല  സ്പര്‍ശിയായ കൃഷിയും കാര്‍ഷിക മേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ  ഉത്സവങ്ങളില്‍   ഈ സ്വാധീനം  പ്രതിഫലിക്കുന്നത് കാണാം .

കേരളത്തില്‍  വിളവെടുപ്പുത്സവം  എന്ന  രീതിയില്‍  ആഘോഷിക്കുന്ന വിഷു നമുക്ക്  സുപരിചിതമാണല്ലോ. ഭാരതത്തില്‍  മുഴുവന്‍  സമാനമായ  ഉത്സവങ്ങള്‍ കാണാം. ഉദാഹരണം  ആസാമിലെ ബിഹു. വിഷുവിനോടനുബന്ധിച്ച്  കൃഷിയുമായി ബന്ധപ്പെടുത്തി  നിരവധി  ആചാരങ്ങള്‍ നിലവിലുണ്ട്. ചാലിടല്‍  കര്‍മ്മം, കൈകോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല തുടങ്ങിയവ  ഇത്തരം  ചടങ്ങുകളാണ്. ഓണാഘോഷ  ചടങ്ങുകളിലും     കാര്‍ഷിക പ്രാധാന്യം വിളിച്ചോതുന്ന  ചടങ്ങുകളുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുഷ്ടനായ കംസനെ നിഗ്രഹിച്ചതിന് പ്രതികാരമായി ജരാസന്ധന്‍ (കംസന്റെ അമ്മാവന്‍)മഥുര നിവാസികളുടെയും അവിടുത്തെ കര്‍ഷകരുടെയും ഏക ജലാശ്രയമായ യമുനാ നദിയിലെ ജലം മുഴുവനും വറ്റിക്കുകയും ചെയ്ത അവസരത്തില്‍ കര്‍ഷക ദേവതയായ ശ്രീ ബലരാമന്‍ സ്വന്തം കലപ്പയുടെ തുമ്പ് കൊണ്ട് ആ നദിയെ പുനര്‍ജീവിപ്പിച്ച് കര്‍ഷകരുടെ രക്ഷകനായി എത്തി എന്ന ഐതിഹ്യം ഉണ്ട്. കര്‍ഷകരുടെ ആരാധ്യ ദേവതയും ആദര്‍ശ പുരുഷനുമായ ബലരാമന് മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍ഷകന് ഓരോ വര്‍ഷവും ഈ ദിനം പുതിയ  ഉന്മേഷവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നു.

ലോകത്ത്  അടിസ്ഥാനപരമായി   കൃഷി  എന്നത്  സാധാരണ  മനുഷ്യര്‍ തുടങ്ങിയ ഏറ്റവും  മനോഹരമായ  ജീവിതോപാധിയാണ്. ഏറെ  കാലത്തെ   നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും  ആകെ തുകയാണ്   പാരമ്പര്യകൃഷി. നീരീക്ഷണങ്ങളില്‍ കൂടിയുള്ള  കണ്ടെത്തലിനെയാണ്  ലോകം   ശാസ്ത്രം  എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം പാരമ്പര്യകൃഷിയെ യഥാര്‍ത്ഥ ശാസ്ത്രമായി തന്നെയാണ് കണക്കാക്കേണ്ടത്. ഓരോ  പ്രദേശത്തിനും കാലത്തിനും അനുസരിച്ച  വിളകള്‍ കണ്ടെത്തല്‍, കൃഷി  രീതികള്‍ അനുവര്‍ത്തിക്കല്‍, ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇന്നത്തെ ‘ശാസ്ത്രീയ യുഗം’ ആരംഭിക്കുന്നതിന് എത്രയോ  മുന്നേ  തന്നെ   ഭാരതത്തില്‍  നമുക്ക് കാണാം.  

ഭാരതീയര്‍ വിത്ത് സംരംക്ഷകരായിരുന്നു. ഹരിത വിപഌവം  തുടങ്ങിയ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം  ഇനം നെല്‍വിത്തനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍   മാത്രം മൂവായിരത്തില്‍  പരം വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ കാര്‍ഷിക സമൂഹം ഗോക്കളെ കൃഷിയുടെ അടിസ്ഥാന സമ്പത്തായി കണ്ടു. സാമൂഹ്യ സാമ്പത്തിക  മാന്യതയുടെ  അളവു കോലായി ഗോക്കളുടെ എണ്ണത്തെ കര്‍ഷകസമൂഹം കണക്കാക്കിയിരുന്നു.  ഗോദാനം മഹത്തരമായ   ദാനമായി  തീര്‍ന്നത്  ഈ കാഴ്ചപ്പാടില്‍ നിന്നാണ്. കൃഷിയില്‍ക്കൂടി ഗോവും ഗോവില്‍ക്കൂടി കൃഷിയും ഭാരതത്തെ സമ്പന്നമാക്കി. ഗോമൂത്രവും, ചാണകവും ജൈവകൃഷിയുടെ സുപ്രധാന  ഘടകങ്ങളാണ്.   ഭൂമീദേവിയും, ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ    ഗോമാതാവ് അമൃതമയമാക്കുന്നു എന്ന്   കര്‍ഷകര്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ പശുവിനെ കാമധേനുവായും, അഭിഷ്ടദായിയായും കാര്‍ഷികസമൂഹം കണക്കാക്കുന്നു. പഞ്ചഗവ്യത്തിനും, ഗോരസങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ന്   ഈ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്  പ്രാധാന്യം ലഭിച്ചു. ലോകം ആഗോളീകൃത സാമ്പത്തിക, കാര്‍ഷിക നയങ്ങളില്‍ക്കൂടി കടന്നുപോവുകയാണിന്ന്.  കൃഷി  മറ്റെല്ലാ മേഖലകളോടും സംസ്‌കാരം  എന്ന നിലയില്‍ നിന്ന് വെറും  വ്യാപാരവും വ്യവഹാരവും  ആയി മാറുന്ന  ലോക സാഹചര്യത്തില്‍ കാര്‍ഷിക  ശൈലിയുടെ  തനിമ നിലനിര്‍ത്തല്‍   വലിയ പ്രയാസമാണ്. ചൂഷകരും, ഇടത്തട്ടുകാരും  കാര്‍ഷികമേഖലയെ  സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കാര്‍ഷികശൈലിയുടെ മാറ്റത്തിന്, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ പ്രയോഗത്തിന്, വിപണിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് എല്ലാമിടയില്‍  ഇത്തരം സ്വാധീനങ്ങള്‍ വന്നുചേരുന്നു. ഈയൊരവസ്ഥയില്‍   കര്‍ഷകന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നിലനില്‍പ്പ്, സമൂഹത്തിന്റെ  മുഴുവന്‍ ഉത്തരവാദിത്തമായിമാറുന്നു.  കാര്‍ഷിക സംസ്‌കൃതിയുടെ മൂല്യസംരക്ഷണത്തിനൊപ്പം,  കര്‍ഷകന്റെ  സാമ്പത്തികമായ  ഉയര്‍ച്ച  എന്നത് ഭാരതീയ കിസാന്‍  സംഘം  മുന്നോട്ട്  വയ്‌ക്കുന്ന  കാഴ്ചപ്പാടാണ്. കര്‍ഷകരുടെ രക്ഷയാണ്  നാടിന്റെ  രക്ഷയെന്ന ഈ ബോധം നാട്ടുകാരില്‍ ഉളവാക്കിയെടുക്കണം. അതിര്‍ത്തി  സംരക്ഷിക്കുന്ന  സൈനികന്‍ നമ്മുക്ക്  ‘ജയ്  ജവാന്‍’  എന്ന വികാരം  ആവുന്നത്  പോലെ  ജീവനെ നിലനിര്‍ത്തുന്ന  കര്‍ഷകന്‍ നമ്മുക്ക് ‘ജയ്  കിസാന്‍’  എന്നതും നാടിന്റെ വികാരമാവണം.

Tags: indiakrishifarmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

India

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.