Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കൃഷി ഒരു സംസ്‌കാരം; കര്‍ഷകന്‍ നാടിന്റെ വികാരം

ഇന്ന് ശ്രീ ബലരാമ ജയന്തി- ദേശീയ കര്‍ഷക ദിനമായി ഭാരതീയ കിസാന്‍ സംഘ് ഈ ദിനം ആചരിക്കുന്നു

മഹേഷ്. വിbyമഹേഷ്. വി
Sep 12, 2021, 05:00 am IST
inMain Article

കൃഷി  ഒരു ജീവിതോപാധി  എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്ത തല  സ്പര്‍ശിയായ കൃഷിയും കാര്‍ഷിക മേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ  ഉത്സവങ്ങളില്‍   ഈ സ്വാധീനം  പ്രതിഫലിക്കുന്നത് കാണാം .

കേരളത്തില്‍  വിളവെടുപ്പുത്സവം  എന്ന  രീതിയില്‍  ആഘോഷിക്കുന്ന വിഷു നമുക്ക്  സുപരിചിതമാണല്ലോ. ഭാരതത്തില്‍  മുഴുവന്‍  സമാനമായ  ഉത്സവങ്ങള്‍ കാണാം. ഉദാഹരണം  ആസാമിലെ ബിഹു. വിഷുവിനോടനുബന്ധിച്ച്  കൃഷിയുമായി ബന്ധപ്പെടുത്തി  നിരവധി  ആചാരങ്ങള്‍ നിലവിലുണ്ട്. ചാലിടല്‍  കര്‍മ്മം, കൈകോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല തുടങ്ങിയവ  ഇത്തരം  ചടങ്ങുകളാണ്. ഓണാഘോഷ  ചടങ്ങുകളിലും     കാര്‍ഷിക പ്രാധാന്യം വിളിച്ചോതുന്ന  ചടങ്ങുകളുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുഷ്ടനായ കംസനെ നിഗ്രഹിച്ചതിന് പ്രതികാരമായി ജരാസന്ധന്‍ (കംസന്റെ അമ്മാവന്‍)മഥുര നിവാസികളുടെയും അവിടുത്തെ കര്‍ഷകരുടെയും ഏക ജലാശ്രയമായ യമുനാ നദിയിലെ ജലം മുഴുവനും വറ്റിക്കുകയും ചെയ്ത അവസരത്തില്‍ കര്‍ഷക ദേവതയായ ശ്രീ ബലരാമന്‍ സ്വന്തം കലപ്പയുടെ തുമ്പ് കൊണ്ട് ആ നദിയെ പുനര്‍ജീവിപ്പിച്ച് കര്‍ഷകരുടെ രക്ഷകനായി എത്തി എന്ന ഐതിഹ്യം ഉണ്ട്. കര്‍ഷകരുടെ ആരാധ്യ ദേവതയും ആദര്‍ശ പുരുഷനുമായ ബലരാമന് മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍ഷകന് ഓരോ വര്‍ഷവും ഈ ദിനം പുതിയ  ഉന്മേഷവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നു.

ലോകത്ത്  അടിസ്ഥാനപരമായി   കൃഷി  എന്നത്  സാധാരണ  മനുഷ്യര്‍ തുടങ്ങിയ ഏറ്റവും  മനോഹരമായ  ജീവിതോപാധിയാണ്. ഏറെ  കാലത്തെ   നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും  ആകെ തുകയാണ്   പാരമ്പര്യകൃഷി. നീരീക്ഷണങ്ങളില്‍ കൂടിയുള്ള  കണ്ടെത്തലിനെയാണ്  ലോകം   ശാസ്ത്രം  എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം പാരമ്പര്യകൃഷിയെ യഥാര്‍ത്ഥ ശാസ്ത്രമായി തന്നെയാണ് കണക്കാക്കേണ്ടത്. ഓരോ  പ്രദേശത്തിനും കാലത്തിനും അനുസരിച്ച  വിളകള്‍ കണ്ടെത്തല്‍, കൃഷി  രീതികള്‍ അനുവര്‍ത്തിക്കല്‍, ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇന്നത്തെ ‘ശാസ്ത്രീയ യുഗം’ ആരംഭിക്കുന്നതിന് എത്രയോ  മുന്നേ  തന്നെ   ഭാരതത്തില്‍  നമുക്ക് കാണാം.  

ഭാരതീയര്‍ വിത്ത് സംരംക്ഷകരായിരുന്നു. ഹരിത വിപഌവം  തുടങ്ങിയ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം  ഇനം നെല്‍വിത്തനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍   മാത്രം മൂവായിരത്തില്‍  പരം വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ കാര്‍ഷിക സമൂഹം ഗോക്കളെ കൃഷിയുടെ അടിസ്ഥാന സമ്പത്തായി കണ്ടു. സാമൂഹ്യ സാമ്പത്തിക  മാന്യതയുടെ  അളവു കോലായി ഗോക്കളുടെ എണ്ണത്തെ കര്‍ഷകസമൂഹം കണക്കാക്കിയിരുന്നു.  ഗോദാനം മഹത്തരമായ   ദാനമായി  തീര്‍ന്നത്  ഈ കാഴ്ചപ്പാടില്‍ നിന്നാണ്. കൃഷിയില്‍ക്കൂടി ഗോവും ഗോവില്‍ക്കൂടി കൃഷിയും ഭാരതത്തെ സമ്പന്നമാക്കി. ഗോമൂത്രവും, ചാണകവും ജൈവകൃഷിയുടെ സുപ്രധാന  ഘടകങ്ങളാണ്.   ഭൂമീദേവിയും, ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ    ഗോമാതാവ് അമൃതമയമാക്കുന്നു എന്ന്   കര്‍ഷകര്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ പശുവിനെ കാമധേനുവായും, അഭിഷ്ടദായിയായും കാര്‍ഷികസമൂഹം കണക്കാക്കുന്നു. പഞ്ചഗവ്യത്തിനും, ഗോരസങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ന്   ഈ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്  പ്രാധാന്യം ലഭിച്ചു. ലോകം ആഗോളീകൃത സാമ്പത്തിക, കാര്‍ഷിക നയങ്ങളില്‍ക്കൂടി കടന്നുപോവുകയാണിന്ന്.  കൃഷി  മറ്റെല്ലാ മേഖലകളോടും സംസ്‌കാരം  എന്ന നിലയില്‍ നിന്ന് വെറും  വ്യാപാരവും വ്യവഹാരവും  ആയി മാറുന്ന  ലോക സാഹചര്യത്തില്‍ കാര്‍ഷിക  ശൈലിയുടെ  തനിമ നിലനിര്‍ത്തല്‍   വലിയ പ്രയാസമാണ്. ചൂഷകരും, ഇടത്തട്ടുകാരും  കാര്‍ഷികമേഖലയെ  സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കാര്‍ഷികശൈലിയുടെ മാറ്റത്തിന്, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ പ്രയോഗത്തിന്, വിപണിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് എല്ലാമിടയില്‍  ഇത്തരം സ്വാധീനങ്ങള്‍ വന്നുചേരുന്നു. ഈയൊരവസ്ഥയില്‍   കര്‍ഷകന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നിലനില്‍പ്പ്, സമൂഹത്തിന്റെ  മുഴുവന്‍ ഉത്തരവാദിത്തമായിമാറുന്നു.  കാര്‍ഷിക സംസ്‌കൃതിയുടെ മൂല്യസംരക്ഷണത്തിനൊപ്പം,  കര്‍ഷകന്റെ  സാമ്പത്തികമായ  ഉയര്‍ച്ച  എന്നത് ഭാരതീയ കിസാന്‍  സംഘം  മുന്നോട്ട്  വയ്‌ക്കുന്ന  കാഴ്ചപ്പാടാണ്. കര്‍ഷകരുടെ രക്ഷയാണ്  നാടിന്റെ  രക്ഷയെന്ന ഈ ബോധം നാട്ടുകാരില്‍ ഉളവാക്കിയെടുക്കണം. അതിര്‍ത്തി  സംരക്ഷിക്കുന്ന  സൈനികന്‍ നമ്മുക്ക്  ‘ജയ്  ജവാന്‍’  എന്ന വികാരം  ആവുന്നത്  പോലെ  ജീവനെ നിലനിര്‍ത്തുന്ന  കര്‍ഷകന്‍ നമ്മുക്ക് ‘ജയ്  കിസാന്‍’  എന്നതും നാടിന്റെ വികാരമാവണം.

Tags: indiakrishifarmer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.