Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളരിയില്‍ ചുവടുപയറ്റാന്‍ കരസേനാ സംഘം തൃശ്ശൂരില്‍; കാര്‍ഗില്‍ വിജയ് ദിവസില്‍ കൈയടി വാങ്ങി പന്ത്രണ്ടംഗ സംഘം

കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാനെത്തിയത്. 11 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തില്‍ മൂന്ന് പേര്‍ക്ക് കളരി പരിചയമുള്ളവരാണ്. ബറ്റാലിയന്‍ ഹവില്‍ദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി ബെംഗളൂരുവിലെ പട്ടാളക്യാമ്പില്‍ നിന്നെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 11:56 am IST
inKerala

തൃശ്ശൂര്‍: പയറ്റ് അഭ്യസിക്കാന്‍ യുദ്ധമുഖത്ത് നിന്ന് അവര്‍ കളരിയിലേയ്‌ക്ക്. തൃശ്ശൂരിലെ പാവറട്ടി എളവള്ളിയിലെ ശ്രീഗുരുകുലം കളരിയിലാണ് പന്ത്രണ്ട് അംഗ കരസേനാസംഘം ആയോധനകല അഭ്യസിക്കുന്നതിനായി എത്തിയത്.  

കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാനെത്തിയത്. 11 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തില്‍ മൂന്ന് പേര്‍ക്ക് കളരി പരിചയമുള്ളവരാണ്. ബറ്റാലിയന്‍ ഹവില്‍ദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി ബെംഗളൂരുവിലെ പട്ടാളക്യാമ്പില്‍ നിന്നെത്തിയത്. നാല് മാസമായി ആരംഭിച്ച ആയോധന കളരി അഭ്യാസത്തില്‍ നിന്ന് ഹൃദിസ്ഥമാക്കിയ ചുവടുകളും അടവുകളും ചെന്നൈയിലും ബെംഗളൂരുവിലും നടന്ന സൈനിക അഭ്യാസ പ്രദര്‍ശനത്തില്‍ ഇവര്‍ക്ക് കൈയടി നേടിക്കൊടുത്തു.  

കളരി ആയോധനകലകള്‍ ക്യാമ്പിലെ അഭ്യാസമുറകളില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമാണ് ആദ്യ സൈനിക സംഘത്തിന്റെ വരവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വാളും പരിചയും ഉറുമിയും ഉപയോഗിച്ചായിരുന്നു ആയുധ പരിശീലനത്തിന്റെ തുടക്കം. വ്യത്യസ്ത വശങ്ങളില്‍ നിന്നുള്ള ആക്രമണം ചെറുക്കാന്‍ പാകത്തിനു ചുമട്ടടിയും സൈനികര്‍ അതിവേഗം സ്വായത്തമാക്കി.  

അഞ്ച് കളരി ഗുരുക്കളുടെ നേതൃത്വത്തില്‍ മുഴുവന്‍സമയ പരിശീലനമാണ് ഇപ്പോള്‍ സൈനികര്‍ക്ക് നല്‍കുന്നത്. കുറുവടി ഉപയോഗിക്കുന്ന പയറ്റിലും കുന്തപ്പയറ്റിലും ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിക്കുകളെ സ്വയം മറികടക്കാനുള്ള മര്‍മ്മ ചികിത്സയിലും ഇവര്‍ക്ക് പരിശീലനം നല്കും. ഇക്കഴിഞ്ഞ ജൂലൈ 26ന് ചെന്നൈയില്‍ നടന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷവേളയിലും ഈ പന്ത്രണ്ടംഗ സംഘം കളരിപ്പയറ്റ് അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  

ആദ്യ സൈനിക സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൈനികരെ കളരി പരിശീലനത്തിനായി എത്തിക്കുമെന്നാണ് സൂചന. കളരിയിലെ വടിപ്പയറ്റും ആയുധപ്പയറ്റും പൂര്‍ത്തിയാക്കി മെയ്‌പ്പയറ്റിലേക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. സൈനിക സംഘം ഈ മാസം പകുതിയോടെ മടങ്ങും.

Tags: Thrissurindian armyindiankalari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.