Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നാടു കാക്കാന്‍ നാരീശക്തിയും

പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, വനിതകളെ സായുധസേനയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2021, 05:00 am IST
inEditorial

പ്രതിരോധപഠനകേന്ദ്രമായ എന്‍ഡിഎ എന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരം എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. സൈന്യത്തിന്റെ ഉന്നത നേതൃത്വത്തില്‍ത്തന്നെ ഇതിനുള്ള തീരുമാനം എടുത്തിട്ടുള്ളതായി അഡീഷണല്‍  സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയെ  അറിയിക്കുകയായിരുന്നു. സായുധ സേനയില്‍ വനിതകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെയും ലിംഗനീതിയുടെയും ലംഘനമാകുമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ഒരു വര്‍ഷത്തെ കാലതാമസം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് കോടതി അനുവദിച്ചു. ഈ മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ പെണ്‍കുട്ടികള്‍ക്കു കൂടി പങ്കെടുക്കാനായി നവംബര്‍ മാസത്തിലേക്ക് മാറ്റി. പരീക്ഷാഫലം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള പുരുഷന്മാര്‍ക്കാണ് ഇതുവരെ എന്‍ഡിഎയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. പരീക്ഷ ജയിച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇനി പെണ്‍കുട്ടികള്‍ക്കും  സേനയുടെ ഭാഗമാകാം.

സര്‍ക്കാര്‍ തലത്തിലും സേനാതലത്തിലും ചര്‍ച്ചചെയ്തെടുത്ത നല്ല വാര്‍ത്ത എന്നു പറഞ്ഞുകൊണ്ടാണ് ഈ തീരുമാനത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത്. സായുധസേനകള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും, എന്നാല്‍ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഇനിയുമേറെ പോകാനുണ്ടെന്നും പറഞ്ഞ സുപ്രീംകോടതി ബെഞ്ച്, പുതിയ തീരുമാനമെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. കോടതിയുടെ ഈ വാക്കുകളില്‍നിന്നുതന്നെ,  തീരുമാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടിയാണ് എന്‍ഡിഎ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഈ ഘടനയ്‌ക്ക് മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് ഒരുവര്‍ഷത്തെ സാവകാശം കേന്ദ്രസര്‍ക്കാര്‍ തേടിയിരിക്കുന്നത്. ചില സൈനിക സ്‌കൂളുകള്‍ ഇതിനോടകം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തുടങ്ങിയിരുന്നു. മിസ്സോറാമിലെ സൈനിക സ്‌കൂളില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സില്‍ പ്രവേശനം നല്‍കി. ഇതിന്റെ ചുവടുപിടിച്ച് ലക്നൗവിലെ സൈനിക സ്‌കൂളും ഒന്‍പതാം ക്ലാസ്സില്‍  പതിനഞ്ച് കുട്ടികള്‍ക്ക് പ്രവേശനം നല്‍കി. പിന്നീട് രാജ്യത്തുടനീളമുള്ള എല്ലാ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസൃതമായാണ് ഘട്ടംഘട്ടമായി ഈ തീരുമാനങ്ങള്‍ എടുത്തത്.  

ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രം ഉണ്ടായതാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നത് ശരിയല്ല. സായുധസേനകളുടെ അനുമതിയോടെ തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ബഹുമതി കേന്ദ്ര സര്‍ക്കാരിന് പോകാതിരിക്കാനാണ് ഇങ്ങനെയൊരു വ്യാഖ്യാനം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, വനിതകളെ സായുധസേനയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ പല കോണുകളിലും സ്ത്രീകള്‍ പല രീതിയിലുള്ള സ്വാതന്ത്ര്യനിഷേധം അനുഭവിക്കുമ്പോഴാണ് ഭാരതത്തില്‍ സായുധസേനയുടെപോലും ഭാഗമായി കരുത്തിന്റെ പ്രതിരൂപങ്ങളാവാന്‍ അവര്‍ക്ക് കഴിയുന്നത്. സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവുമൊക്കെ നരേന്ദ്രമോദി സര്‍ക്കാരിന് വെറും വാക്കുകളല്ലെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശിക ശക്തികള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ റാണി ലക്ഷ്മി ബായിയുടെയും റാണി ചന്നമ്മയുടെയുമൊക്കെ നാട്ടില്‍ വനിതകള്‍ സായുധസേനയുടെ ഭാഗമാകുന്നത് മുഴുവന്‍ സമൂഹത്തിനും അഭിമാനകരമാണ്.

Tags: womenindian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.