Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനക്കരുത്തുകൊണ്ട് കളിക്കളം വാണവര്‍

പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്‍. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നിലെ വലിയൊരു ലോകത്തെ തിരിച്ചറിഞ്ഞ് പൊരുതാനിറങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥമാതൃകയാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ 4000ലേറെ പേര്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 7, 2021, 05:00 am IST
inEditorial

മെഡല്‍നേട്ടത്തില്‍ ഇന്ത്യ ചരിത്രം കുറിച്ച ടോക്കിയോ ഒളിമ്പിക്സിനു പിന്നാലെ അതേ വേദിയില്‍ നടന്ന പാരാലിമ്പിക്സിലും വിസ്മയം തീര്‍ത്താണ് ഇന്ത്യ ദിവ്യാംഗരുടെ വിശ്വകായികമേളയില്‍ നിന്നു മടങ്ങുന്നത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിയെടുത്തത്. ഒന്‍പത് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. ഒളിമ്പിക്സ്-പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇത്തവണത്തേത്. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനവും നേടി.

ഇത്തവണത്തെ മെഡല്‍ക്കൊയ്‌ത്തുള്‍പ്പെടെ പാരാലിമ്പിക്സില്‍ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം ഒമ്പതു സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 31 മെഡലായി. ആകെ നേടിയ ഒന്‍പതില്‍ അഞ്ചു സ്വര്‍ണവും മൊത്തം മെഡല്‍ നേട്ടത്തില്‍ പകുതിയിലേറെയും  ഇത്തവണയായിരുന്നു. ടോക്കിയോയ്‌ക്ക് മുന്‍പ് നടന്ന പാരാലിമ്പിക്സുകളില്‍ ഇന്ത്യ പങ്കെടുത്ത 11-ല്‍ ആകെ നേടിയത് 12 മെഡലുകളാണ്.  

കൊവിഡ് വ്യാപനത്തിന്റെ സമയത്തുതന്നെയായിരുന്നു ടോക്കിയോയില്‍ ഒളിമ്പിക്സ് വിജയകരമായി നടത്തി ജപ്പാന്‍ ലോകത്തിന് മാതൃകയായത്. അതേവേദിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ പാരാലിമ്പിക്സും വിജയകരമായി നടത്തി ജപ്പാന്‍ വീണ്ടും മാതൃക കാണിച്ചു. 160 രാജ്യങ്ങളും അഭയാര്‍ത്ഥിതാരങ്ങളുടെ ടീമും റഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയും മേളയില്‍ പങ്കെടുത്തു. 22 ഇനങ്ങളിലായി 4403 പേരാണ് മെഡലിനായി ഇറങ്ങിയത്.

ദിവ്യാംഗരാണെങ്കിലും മാനസിക കരുത്തും ഇച്ഛാശക്തിയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ഏതുമേഖലയിലും വിജയിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്താമെന്ന് ഈ വീരനായകര്‍ കാണിച്ചു തന്നു. തങ്ങളുടെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് പൊരുതി തോല്‍പ്പിച്ചാണ് പാരാലിമ്പിക്സ് താരങ്ങള്‍ വിജയ വിസ്മയം തീര്‍ത്തത്. അംഗവൈകല്യം കാരണം ജീവിതത്തോടു പൊരുതാതെ പരാജയം സമ്മതിച്ചവര്‍ക്ക് മനോധൈര്യം പകരുന്നതാണ് പാരാലിമ്പിക്സില്‍ പങ്കെടുത്ത താരങ്ങളുടെ പ്രകടനം.  

പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്‍. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നിലെ വലിയൊരു ലോകത്തെ തിരിച്ചറിഞ്ഞ് പൊരുതാനിറങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥമാതൃകയാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ 4000ലേറെ പേര്‍. ലോക കായികമാമാങ്കങ്ങളില്‍ പങ്കാളിത്തമാണ് പരമപ്രധാനമായി കണക്കാക്കപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ പങ്കെടുത്തവരെല്ലാം വിജയികളാണ്.  

തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും ഒപ്പംചേര്‍ത്തു സാധാരണ ആരോഗ്യമുള്ളവര്‍ക്കൊപ്പം തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടവരാണെന്നുമുള്ള സന്ദേശമാണ് പാരാലിമ്പിക് താരങ്ങള്‍ നല്‍കുന്നത്. പാരാലിമ്പിക്സില്‍ മെഡല്‍ നേടിയവരെയും പങ്കെടുത്തവരെയുമാണ് യഥാര്‍ഥത്തില്‍ ആദരിക്കേണ്ടത്. ഒളിമ്പിക്സില്‍ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്ക് കോടികള്‍ പാരിതോഷികമായി നല്‍കുമ്പോള്‍ പാരാലിമ്പിക്സ് താരങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളും കുറവാണ്. ഈ രീതി മാറണം, അവരെയും വേണ്ട രീതിയില്‍ അംഗീകരിക്കണം, ആദരിക്കണം. അങ്ങനെ ചെയ്താല്‍ മറ്റുള്ള ദിവ്യാംഗരുടെയും ആത്മവിശ്വാസം വര്‍ധിക്കും.

പാരാലിമ്പിക്സില്‍ ഒരു മലയാളിയും മത്സരിക്കാനിറങ്ങിയിരുന്നു എന്നത് കേരളത്തിനും അഭിമാനിക്കാവുന്നതാണ്. മിക്സഡ് ഷൂട്ടിങ് ആര്‍6 വിഭാഗം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ എസ്എച്ച് 1 വിഭാഗത്തില്‍ മത്സരിച്ച സിദ്ധാര്‍ഥ ബാബുവാണ് മലയാളി. രാജ്യം പാരാലിമ്പിക്സ് വിജയികളെ ആദരിക്കുന്നുണ്ടെങ്കിലും കേരളം അങ്ങനെ ചെയ്യുന്നുണ്ടോ എന്നകാര്യം ഗൗരവമായി ചിന്തിക്കണം. രാജ്യാന്തര തലത്തില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോബി മാത്യു അടക്കമുള്ള മലയാളി പാരാ അത്ലറ്റുകളെ ആദരിക്കാന്‍ കേരളം മറക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.