Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ കരുനീക്കങ്ങള്‍; വിഭാഗീയതയ്‌ക്ക് പുതിയ രൂപം; മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനും നീക്കം

പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്‌ക്കും എന്നതാണ് നിര്‍ണായകമാവുക. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലും മന്ത്രിസഭ രൂപീകരണത്തിലും അസംതൃപ്തരായ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുണ്ട്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 6, 2021, 12:32 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: താഴെത്തട്ട് മുതലുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍. വിഎസ് വിഭാഗം ദുര്‍ബലമായെങ്കിലും ഔദ്യോഗികപക്ഷത്ത് ശക്തമായ വിള്ളല്‍ രൂപപ്പെട്ടതോടെ വിഭാഗീയതയ്‌ക്ക് പുതിയ രൂപം കൈവരികയാണ്.

പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്‌ക്കും എന്നതാണ് നിര്‍ണായകമാവുക. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലും മന്ത്രിസഭ രൂപീകരണത്തിലും അസംതൃപ്തരായ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുണ്ട്. ഇവരുടെ നിലപാടുകളും നിര്‍ണായകമാവും. പിണറായിക്കൊപ്പം കോടിയേരിയും ചേര്‍ന്നാണ് തങ്ങളെ വെട്ടിയതെന്ന് പലരും കരുതുന്നു. കെ.കെ. ശൈലജ, പി. ജയരാജന്‍, ജി. സുധാകരന്‍, എ.സി. മൊയ്തീന്‍ എന്നിവരെല്ലാം നീരസത്തിലാണ്.

മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനായാല്‍ കോടിയേരിയെ മറികടന്ന് ഇ.പി. ജയരാജന്‍ സെക്രട്ടറി പദത്തിലെത്തും. സപ്തംബര്‍ 15 മുതലാണ് ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുക. അടിത്തട്ടുമുതല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ ചുമതലയില്‍ കൊണ്ടുവരാന്‍ ഇരുപക്ഷവും നീക്കമാരംഭിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും പിടിമുറുക്കിയാലേ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം നേടാനാവൂ. വി.എസ് ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ പിണറായിക്കൊപ്പം നിന്നവരാണ് കോടിയേരിയും ജയരാജനും. അതുകൊണ്ട് തന്നെ ഇരുവരുടെയും തന്ത്രങ്ങളും സമാനം.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോടിയേരിയെ സെക്രട്ടറിയായി തിരികെക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. മയക്കുമരുന്ന് കേസില്‍ പെട്ട് കര്‍ണാടകയിലെ ജയിലിലുള്ള മകന്‍ ബിനീഷ് കോടിയേരിക്ക് അപ്പോഴേക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജാമ്യം ലഭിച്ചില്ല. അതോടെ താത്കാലിക സെക്രട്ടറി എ. വിജയരാഘവന്‍ സംസ്ഥാന സമ്മേളനം വരെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സമ്മേളനത്തിന് മുന്‍പ് ബിനീഷ് ജയില്‍ മോചിതനായാല്‍ കോടിയേരിക്ക് സാധ്യതയേറും. ബിനീഷിനെതിരായ നീക്കത്തിന് പിന്നില്‍ ഇ.പി. ജയരാജനാണെന്ന് കോടിയേരി പാര്‍ട്ടിനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തിട്ടുമുണ്ട്. പിണറായിക്ക് ജയരാജനോടുള്ള താല്‍പ്പര്യം കുറയാന്‍ ഇതും കാരണമായി.

പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും കോടിയേരി തിരിച്ച് വരുന്നതിന് അനുകൂലമാണ്. പക്ഷേ ഒരു മത്സരത്തിലേക്ക് നീങ്ങിയാല്‍ നേതൃത്വം ഉദേശിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. മിക്ക ജില്ലകളിലും താഴെത്തട്ടില്‍ പ്രവര്‍ത്തകരുമായി ബന്ധമുള്ളയാളാണ് ഇ.പി. ജയരാജന്‍.

Tags: ഇ.പി. ജയരാജന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിcpimkodiyeri balakrishnancpmPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

പുതിയ വാര്‍ത്തകള്‍

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies