Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈന സംസ്‌കൃതിയുറങ്ങുന്ന വഴുക്കന്‍പാറ

ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്‌ക്ക് സ്ഥലം തേടിയലഞ്ഞ വനവാസികള്‍ ഒടുവില്‍ വഴുക്കന്‍പാറയിലെത്തി തങ്ങളുടെ ദൈവത്തെ കുടിയിരുത്തി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 5, 2021, 09:42 pm IST
in Samskriti

ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന അപൂര്‍വ്വ സ്ഥലമുണ്ട് അഗസ്ത്യമലയുടെ അടിവാരത്ത്. ജൈനസംസ്‌ക്കാരത്തിന്റെ വേരുകള്‍ പതിഞ്ഞയിടം. വഴുക്കന്‍പാറ. മഴക്കാലത്ത് പാറയുടെ മുകളിലൂടെ മലവെള്ളം കുത്തിയൊലിക്കും. ആ ദിവസങ്ങളില്‍ പാറപ്പുറത്ത് നില്‍ക്കാനോ നടക്കാനോ കഴിയില്ല. കാലൊന്നു വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തത്തില്‍ പതിക്കും. ഈ വഴുക്കലില്‍ നിന്നാണ് വഴുക്കന്‍പാറ എന്ന് പേര് ലഭിച്ചതെന്ന് വര്‍ത്തമാനം.

ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ  ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്‌ക്ക് സ്ഥലം തേടിയലഞ്ഞ വനവാസികള്‍ ഒടുവില്‍ വഴുക്കന്‍പാറയിലെത്തി തങ്ങളുടെ ദൈവത്തെ കുടിയിരുത്തി. ചരിഞ്ഞുകിടക്കുന്ന, വഴുക്കുന്ന പാറയില്‍ കാട്ടുമൃഗങ്ങള്‍ കയറില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ജൈനപ്രതിഷ്ഠയാണ് ഗോത്രസമൂഹം ഇവിടെ നടത്തിയത്. അഗസ്ത്യമലയുടെ അടിവാരത്ത് ജൈനമതക്കാരുടെ ഒട്ടേറെ പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. പഴയ തിരുവിതാംകൂറിലും ഇപ്പോള്‍ കന്യാകുമാരി ജില്ലയിലും ഉള്‍പ്പെട്ടിരിക്കുന്ന ചിതറാല്‍ ജൈനസംന്യാസിമാരുടെ സങ്കേതമായിരുന്നു. തമിഴ്‌നാട് വഴി കേരളത്തിലേയ്‌ക്ക് ജൈനമതം വ്യാപിച്ചു. അന്നത്തെ ആയ് രാജവംശം ഇതില്‍ ആകൃഷ്ടരായി ഇവിടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതായി രേഖകള്‍ പറയുന്നു. അത്തരത്തിലാണ് ഇവിടേയും ജൈന സംസ്‌കൃതിയെത്തിയത്.  

സംന്യാസിമാരുടെ പോക്കുവരവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പ്രധാനമായിരുന്നു അവര്‍ പൊതാളകമല എന്നു വിളിച്ചിരുന്ന അഗസ്ത്യമല. ഇതു സംബന്ധിച്ച് അന്ന് ഇവിടം സന്ദര്‍ശിച്ച ടോളമി ജൈനമതത്തിന്റെ സാമീപ്യത്തെകുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പിന്നെ ബുദ്ധമതം വന്നതോടെ ജൈനമതം വേരറ്റു. ജൈന സംസ്‌ക്കാരത്തിന്റെ ഈ വേരുകളെ കുറിച്ച് പഠിക്കാന്‍ പിന്നിട് ഒരു ചരിത്രാന്വേഷിയും ഇവിടെ എത്തിയുമില്ല. 

കൊല്ലത്തിലൊരിക്കലേ ഇവിടെ പൂജയും പൂജാരിയുമുള്ളൂ. ആഘോഷദിവസം ഭക്തര്‍ ഒരുമിച്ചുകൂടും. അന്ന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിക്കും. ഭക്തര്‍ തന്നെ പൂജാരിയാകുന്ന അപൂര്‍വ്വ വിശ്വാസമാണിവിടത്തെ മറ്റൊരു പ്രത്യേകത. ഒരുകാലത്ത് അഗസ്ത്യകൂട തീര്‍ഥാടകരുടെ ഇടത്താവളമായിരുന്നു വഴുക്കന്‍പാറ ക്ഷേത്രം. യാത്രാസൗകര്യം കുറവായിരുന്ന കാലത്ത് തീര്‍ഥാടകര്‍ക്ക് വളരെ ആശ്വാസമായിരുന്നു ഈ ക്ഷേത്രവും വിശാലമായ പാറയും. തെക്കുഭാഗത്തായി അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുമുണ്ട്. ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന വഴുക്കന്‍പാറ വനവാസികളുടെ കരുതലിന്റെ ഉത്തമോദാഹരണമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.