Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ വിരുദ്ധസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും പഞ്ച്ശീറില്‍ എത്തി; സേനയിലെ യുവപ്പോരാളികള്‍ക്ക് ആവേശം

താലിബാന്‍ വിരുദ്ധപ്പോരാട്ടത്തില്‍ അഫ്ഗാന്‍ പോരാളികള്‍ക്ക് വീര്യം പകരാന്‍ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും അഹമ്മദ് മസൂദും എത്തി. താലിബാനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്‌ക്കുകയാണ് ഇപ്പോള്‍ പഞ്ച്ശീര്‍ താഴ് വരയിലെ പോരാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 03:58 pm IST
in World

കാബൂള്‍: താലിബാന്‍ വിരുദ്ധപ്പോരാട്ടത്തില്‍ അഫ്ഗാന്‍ പോരാളികള്‍ക്ക് വീര്യം പകരാന്‍ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും അഹമ്മദ് മസൂദും എത്തി. താലിബാനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്‌ക്കുകയാണ് ഇപ്പോള്‍ പഞ്ച്ശീര്‍ താഴ് വരയിലെ പോരാളികള്‍. താലിബാന്‍ തീവ്രവാദികള്‍ കൂട്ടത്തോടെ പഞ്ച് ശീര്‍ താഴ് വരയെ വളഞ്ഞെങ്കിലും വിട്ടുകൊടുക്കാതെ പൊരുതുകയാണ് വടക്കന്‍ മുന്നണി എന്നറിയപ്പെടുന്ന താലിബാന്‍ വിരുദ്ധസേന.

കാപിസ, പര്‍വന്‍, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവപോരാളികള്‍ കൂടുതലായി വടക്കന്‍ മുന്നണിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പുതുയുവാക്കള്‍ക്ക് പഞ്ച്ശീറിലെ സരിച മേഖലയിലെ അഫ്ഗാന്‍ കമാന്‍ഡര്‍മാരാണ് പരിശീലനം നല്‍കുന്നത്. ഇതിനിടെയാണ് പഞ്ച് ശീര്‍ താഴ് വരയില്‍ അംറുള്ള സാലേയും അഹമ്മദ് മസൂദും പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഇരുനേതാക്കളും പര്‍വ്വതങ്ങള്‍ കയറിയിറങ്ങി യുവപോരാളികളുടെ അടുത്തെത്തുന്നത് വീഡിയോയില്‍ കാണാം. ഇരുവരുടെയും സാന്നിധ്യം പുതുതായി സേനയില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഹരം പകരുന്നത് വീഡിയോയില്‍ കാണാം.

പഞ്ച് ശീര്‍ താഴ് വരയില്‍ സാലേ എത്തിച്ചേര്‍ന്നത് പോരാളികളുടെ മനോവീര്യം ഉണര്‍ത്തുക തന്നെ ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ച് ശീര്‍ താഴ് വര വളരെ ദുര്‍ഘടം പിടിച്ച ഭൂപ്രദേശമായതിനാല്‍ കീഴടക്കുക എളുപ്പമല്ലെന്ന് ഇന്ത്യയുടെ മേജര്‍ ജനറലായി വിരമിച്ച എസ്പി സിങ് പറയുന്നു.

1990ല്‍ താലിബാന് ഈ പ്രദേശം കീഴടക്കാനായില്ല. ഉയരം കൂടിയ പര്‍വ്വതങ്ങളാല്‍ മൂന്ന് ഭാഗങ്ങളിലും ചുറ്റപ്പെട്ടതാണ് പഞ്ച് ശീര്‍ പ്രദേശം. സോവിയറ്റ് റഷ്യയുടെ പട്ടാളക്കാര്‍ക്ക് പോലും അന്ന് പഞ്ച് ശീര്‍ കീഴടക്കാനായില്ല. അതിലേക്ക് കയറാന്‍ ഇടുങ്ങിയ ഒരു വഴി മാത്രമാണുള്ളത്. താലിബാന്‍ ഇക്കുറി അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകളും കീഴടക്കിയപ്പോള്‍, പഞ്ച്ശീര്‍ താഴ് വര മാത്രമാണ് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്.

ഇക്കുറിയും താലിബാന് ഇവിടേക്ക് കയറാനായിട്ടില്ല. കാപിസന്‍ പ്രവിശ്യയിലെ സഞ്ജന്‍ മേഖലയിലൂടെ താലിബാന്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. താലിബാന്‍ വിരുദ്ധമുന്നണി വീറോടെ ഇതിനെ ചെറുത്തു. ഈ ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Tags: അഹ്മ്മദ് മസ്സൂദ്നോര്‍ത്തേണ്‍ അലയന്‍സ്താലിബാന്‍ വിരുദ്ധ സേനതാലിബാന്‍അഫ്ഗാനിസ്ഥാന്‍spiritകാബൂള്‍അംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Kerala

ഓണ ലഹരിക്ക് വ്യാജന്‍; സ്പിരിറ്റിന്റെ ഉറവിടം കോയമ്പത്തൂർ, കേരളത്തിലേക്ക് കടത്തുന്നത് ആഡംബര കാറുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.