Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ നാറ്റോ, യുഎസ് സൈന്യത്തെ പിന്തുണച്ചവര്‍ക്കായി വ്യാപക തെരച്ചില്‍; താലിബാന് വഴങ്ങാത്തവരേയും കുടുംബത്തേയും വധിക്കുന്നതായും റിപ്പോര്‍ട്ട്

വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോള്‍ താമസിക്കുന്നുള്ളു. പുരുഷന്മാര്‍ താലിബാനെ ഭയന്ന് ഒളിവില്‍ താമസിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 04:43 pm IST
in World

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയതോടെ നാറ്റോ, യുഎസ് അഫ്ഗാന്‍ സൈന്യങ്ങള്‍ക്കായി താലിബാന്‍ വ്യാപകമായി തെരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെ പിന്തുണച്ചവര്‍ക്കായി വീടുകള്‍തോറും കയറി ഇറങ്ങി അവരെ വധിക്കുന്നതായും വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.  

നാറ്റോ, യുഎസ് സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും താലിബാന്‍ തെരഞ്ഞുപിടിച്ച് വകവരുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി യുഎന്‍ ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിട്ടുണ്ട് മുന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണച്ചവരെയും കണ്ടെത്തി അവരെ വധശിക്ഷയ്‌ക്ക് വിധേയമാക്കുന്നത് ഉള്‍പ്പടെ ക്രൂരമായ പ്രതികാരങ്ങളാണ് അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന്‍ കര്‍ശ്ശന പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന്‍ പരിശോധന നടത്തുന്നത്. ശരീഅത്ത് നിയമപ്രകാരം അവരേയും കുടുംബത്തേയും വിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. താലിബാന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ അപകടത്തിലാണ്. ഇവരെ കൂട്ടമായി വധശിക്ഷയ്‌ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോള്‍ താമസിക്കുന്നുള്ളു. പുരുഷന്മാര്‍ താലിബാനെ ഭയന്ന് ഒളിവില്‍ താമസിക്കുകയാണ്. ചിലര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇത്തരത്തിലുള്ള വീടുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ സൈന്യത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുടുംബങ്ങളേയും അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാബൂള്‍ വിമാനത്താവളം വഴി 18,000 ആളുകളെ പുറത്തെത്തിച്ചെന്ന് നാറ്റോ വക്താവ് പറഞ്ഞു.

പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാന്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാന്‍ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാന്‍ ഭരണത്തിന്റെ ഓര്‍മകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷന്‍ പരിപാടികള്‍ക്കും താലിബാന്‍ ഭരണകാലയളവില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  

അതിനിടെ ജര്‍മ്മന്‍ ദൂഷെ വെല്ലെയിലെ(ഡിഡബ്ല്യൂ) മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ താലിബാന്‍ കൊലപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായി  വേണ്ടി വീടുകള്‍ തോറും കയറി ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കഴിഞ്ഞ ദിവസം സിഎന്‍എന്‍ മാദ്ധ്യമപ്രവര്‍ത്തകയേയും ക്യാമറമാനേയും താലിബാന്‍ ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കറുത്ത ഹിജാബ് ധരിച്ച വനിതാ റിപ്പോര്‍ട്ടറെ മുഖം മറയ്‌ക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍ ഭീകരര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാറില്‍ കൊല്ലപ്പെട്ടതും താലിബാന്റെ ആക്രമണത്തിലായിരുന്നു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍നാറ്റോഅഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.