Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; വയോധികരുടെ സ്വര്‍ണ്ണമാല കവര്‍ന്നു, ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ചാഴിക്കാട്ട് നിന്ന് മോഷണ ശേഷം സ്ഥലംവിട്ടുവെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തെ ഓട്ടോറിക്ഷയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 12:35 pm IST
in Idukki

തൊടുപുഴ: നഗരത്തില്‍ തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം വ്യാപകമാകുന്നു. കാരിക്കോട് ജില്ലാ ആശുപത്രി, ചാഴിക്കാട്ട് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് വയോധികമാരുടെ 7.5 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടു. രണ്ടിടത്തും മോഷണം നടത്തിയത് തമിഴ് സംസാരിക്കുന്ന സ്ത്രീകളാണെന്നും ഒരേ സംഘമെന്നും പോലീസ്. 

രാവിലെ പത്തിനാണ് ആദ്യകേസ്, ജില്ലാ ആശുപത്രിയിലെത്തിയ മുള്ളരിങ്ങാട് സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പിന്നാലെ 11 മണിയോടെയാണ് ചാഴിക്കാട്ട് ആശുപത്രിയില്‍ മോഷണം നടക്കുന്നത്. ഇവിടെ നിന്നും 70കാരിയുടെ 4.5 പവനോളം വരുന്ന മാലയാണ് കവര്‍ന്നത്. ആശുപത്രി അധികൃതരുടെയടക്കം പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാഴിക്കാട്ട് നിന്ന് മോഷണ ശേഷം സ്ഥലംവിട്ടുവെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തെ ഓട്ടോറിക്ഷയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.  

വിഷയത്തില്‍ കരിങ്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് ശേഖരിച്ചു. അഞ്ച് പേരാണ് ഓട്ടോറിക്ഷയില്‍ കയറിയതെന്നും ഇവരെ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്ത്യന്‍ ബേക്കറിയുടെ മുന്നില്‍ ഇറക്കിവിട്ടതായും ഇയാള്‍ മൊഴി നല്‍കി. ഇവിടെയും പോലീസ് എത്തി സിസിടിവികള്‍ പരിശോധിച്ചു. ഇവര്‍ മൂവാറ്റുപുഴ ബസില്‍ കയറി പോയതായും പിന്നീട് വാഴക്കുളത്ത് ഇറങ്ങിയതായും സ്ഥിരീകരണമുണ്ട്. 

അതേ സമയം രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മരുന്ന് കൊടുക്കുന്ന സ്ഥലം പോലുള്ള തിരക്കുള്ളയിടങ്ങളില്‍ കൂട്ടമായെത്തി തിരക്കുണ്ടാക്കി മാല പറിക്കുന്നതാണ് ഇവരുടെ രീതി. വയോധികര്‍ കാര്യമറിയുമ്പോഴേക്കും സംഘം കടന്നും കളയും. 

തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പും ഇത്തരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് തമിഴ്‌നാട് സംഘങ്ങള്‍ മോഷണത്തിനെത്തിയിരുന്നു. എന്നാല്‍ കൊവിഡ് എത്തിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കുറഞ്ഞിരുന്നു. അതേ സമയം ബസില്‍ തിരക്ക് കുറഞ്ഞതിനാല്‍ ഇത്തരം സംഘങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചുവട് മാറുകയാണെന്നാണ് ഇത് നല്‍കുന്ന സൂചന.

ഓണക്കാലത്തിന്റെ ഭാഗമായി നഗരത്തില്‍ തിരക്കേറി വരുന്നതിനാല്‍ പൊതുജനങ്ങള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കരുതലോടെ സൂക്ഷിക്കണമെന്ന് തൊടുപുഴ എസ്‌ഐ ബൈജു പി. ബാബു ജന്മഭൂമിയോട് പറഞ്ഞു. പ്രായമുള്ള ആളുകളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്. മാര്‍ക്കറ്റ്, വാക്‌സിന്‍ കേന്ദ്രങ്ങള്‍, തുണിക്കടകള്‍, ആശുപത്രികള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വിലപ്പിടിപ്പുള്ള ആഭരങ്ങള്‍ ധരിക്കുന്നത് കഴിവതും ഒഴുവാക്കണമെന്നും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: hospitalപോലീസ്robberyThodupuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

Kerala

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.