Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാബൂളിനെ വിഴുങ്ങി താലിബാന്‍

താലിബാന്റെ പുതിയ മുന്നേറ്റത്തിനു പിന്നില്‍ പാകിസ്ഥാന്റെയും ചൈനയുടെയും കരങ്ങളാണുള്ളത്. ഈ ഭീകരസംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് എങ്ങനെയൊക്കെ തിരിച്ചടി നല്‍കാമെന്നാവും ഇവര്‍ ചിന്തിക്കുക. ഇതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണനേതൃത്വത്തിന് പൂര്‍ണമായ ബോധ്യമുണ്ട്. പുതിയ സംഭവവികാസങ്ങളില്‍ വെറും കാഴ്ചക്കാരായി ഇന്ത്യ നില്‍ക്കില്ല എന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 17, 2021, 05:00 am IST
inEditorial

പ്രതീക്ഷിച്ചതുപോലെ താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറുകയും ചെയ്തിരിക്കുന്നു. സ്ഥിതിഗതികള്‍ ഇവിടേക്കാണ് മുന്നേറുന്നതെന്ന് മനസ്സിലാക്കി പ്രസിഡന്റ് അഷ്‌റഫ് ഘനി പരിവാരസമേതം അയല്‍ രാജ്യമായ താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ രാഷ്‌ട്രീയാഭയം തേടുകയാണത്രേ ലക്ഷ്യം. താലിബാന്‍ ഭീകരന്‍ മുല്ല അബ്ദുള്‍ ഗനിബറാദറിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലേക്ക് വീണിരിക്കുന്നു. ഇനി സംഭവിക്കാന്‍ പോകുന്ന ആപത്തുകളെയോര്‍ത്ത് എങ്ങനെയെങ്കിലും രാജ്യം വിടാന്‍  ആഗ്രഹിക്കുന്നവര്‍ വിമാനത്താവളത്തില്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതിനിടെ നടന്ന വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടുന്ന  ഇന്ത്യക്കാരെ  ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വ്യോമസേന. അഫ്ഗാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം ആ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമൊക്കെ  എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ ജനതയും. ഇന്ത്യയില്‍ കഴിയുന്ന തങ്ങള്‍ക്ക് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ താലിബാനികള്‍ ഭീകരരാണെന്നുപോലും സമ്മതിക്കാന്‍ ഇന്ത്യയിലെ പല മാധ്യമങ്ങളും മടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ വേഷംകെട്ടി നടക്കുന്ന ചില ഇസ്ലാമിക മതമൗലികവാദികള്‍ താലിബാനികളുമായി രമ്യതയില്‍ എത്തണമെന്നുവരെ ആവശ്യപ്പെട്ടിരിക്കുന്നു!

താലിബാന്‍ ഭീകരര്‍ ഒരിക്കല്‍ക്കൂടി അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ വൃത്തം പൂര്‍ത്തിയായിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഇരട്ട വ്യാപാര സമുച്ചയം  ആക്രമിച്ച് തകര്‍ത്തതിന് പ്രതികാരമായി താലിബാനികളെ സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സേന ഇരുപത് വര്‍ഷത്തിനുശേഷം പിന്മാറുന്നതോടെയാണ് ഒരിക്കല്‍ക്കൂടി താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നത്. അധികാര കൈമാറ്റം സമാധാനപരമാക്കാന്‍ ദോഹയില്‍ നടന്ന ഉച്ചകോടിയുടെ തീരുമാനങ്ങളെ പ്രഹസനമാക്കിക്കൊണ്ടാണ് താലിബാന്‍ വീണ്ടും ആക്രമണം തുടങ്ങിയത്. മുന്‍കാലത്തെ ഭീകരവാഴ്ചയില്‍ നടത്തിയ അപരിഷ്‌കൃതവും പൈശാചികവുമായ ചെയ്തികള്‍ അവര്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. നിരപരാധികളായ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുകയും, മതശാസനങ്ങള്‍ പുറപ്പെടുവിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുകയും ചെയ്തു.  സ്ത്രീകള്‍ ബുര്‍ക്കയിടാതെ പുറത്തിറങ്ങരുതെന്നും, കാല്‍പ്പാദം വെളിയില്‍ കാണിക്കരുതെന്നും മറ്റുമുള്ള വിലക്കുകള്‍ ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. ഇത് ലംഘിക്കുന്നവരുടെ ജീവനെടുക്കാനാണ് താലിബാന്‍ ഭീകരരുടെ തീരുമാനം. ഇതനുസരിച്ച് പലരെയും കൊലപ്പെടുത്തിക്കഴിഞ്ഞു.  താലിബാന്റെ ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ഇനി എന്തൊക്കെ പൈശാചികതകളാണ് അടിച്ചേല്‍പ്പിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. വടി കൊടുത്ത് അടിവാങ്ങുന്ന ഗാസയെക്കുറിച്ച് നമ്മുടെ നാട്ടില്‍ മുറവിളി കൂട്ടുന്നവര്‍ക്ക് താലിബാന്റെ കാട്ടാളത്തത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ഇന്ത്യക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് അലി ഉള്‍പ്പെടെയുള്ളവരെ മൃഗീമായി കൊലപ്പെടുത്തിയിട്ടും ലെഫ്റ്റ് ലിബറലുകള്‍ ഒട്ടകപക്ഷി നയം അവലംബിക്കുകയാണ്.

പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍നിന്ന് പിന്‍വലിച്ചതാണ് താലിബാന്‍ വാഴ്ചയ്‌ക്ക് വഴിയൊരുക്കിയത്. അമേരിക്ക ഈ ഘട്ടത്തില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന അഭിപ്രായമാണ് പല രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ സ്വന്തം സൈനികരുടെ ജീവന്‍ ബലി കൊടുത്തും, കോടിക്കണക്കിന് രൂപ ചെലവഴിച്ചും അഫ്ഗാനില്‍ സമാധാനം നിലനിര്‍ത്തേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് അമേരിക്കന്‍ പക്ഷം. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് വലിയ പങ്കുവഹിച്ച ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആ രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷേ ഇതിനും താലിബാന്‍ ഭരണകൂടം തടസ്സം സൃഷ്ടിക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്ന താലിബാന്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കാതിരിക്കില്ല. താലിബാന്റെ പുതിയ മുന്നേറ്റത്തിനു പിന്നില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും കരങ്ങളാണുള്ളത്. ഈ ഭീകരസംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് എങ്ങനെയൊക്കെ തിരിച്ചടി നല്‍കാമെന്നാവും ഇവര്‍ ചിന്തിക്കുക. ഇതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണനേതൃത്വത്തിന് പൂര്‍ണമായ  ബോധ്യമുണ്ട്. പുതിയ സംഭവവികാസങ്ങളില്‍ വെറും കാഴ്ചക്കാരായി ഇന്ത്യ നില്‍ക്കില്ല എന്നുറപ്പാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നില വന്നാല്‍ നയതന്ത്ര തലത്തില്‍ മാത്രമല്ല, സൈനിക തലത്തിലും ഇടപെടാനുള്ള ശക്തി ഇന്ത്യയ്‌ക്കുണ്ട്. പാക്കിസ്ഥാനെ നാം പലയാവര്‍ത്തി പാഠം പഠിപ്പിച്ചിട്ടുണ്ടല്ലോ. ആവശ്യം വന്നാല്‍ താലിബാന്‍ ഭീകരരും അതിന്റെ രുചിയറിയും.

Tags: terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.