Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖം നഷ്ടപ്പെട്ട് മുഖ്യമന്ത്രി

സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിന്റെ മുന്നോടിയായിട്ടുള്ള കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലെ വിശദാംശങ്ങള്‍ പുറത്തുവന്നതാണ് മുഖ്യമന്ത്രിക്കും മറ്റും തിരിച്ചടിയായിരിക്കുന്ന മറ്റൊരു കാര്യം. മുഖ്യമന്ത്രിയായശേഷം 2017 ല്‍ നടത്തിയ ആദ്യ യുഎഇ യാത്രയില്‍ പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന് കേസിലെ പ്രതികളായ പി.എസ്. സരിത്തും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 05:00 am IST
inEditorial

സ്വര്‍ണ-ഡോളര്‍ കടത്തു കേസുകളില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവും കസ്റ്റംസ് റിപ്പോര്‍ട്ടും. കേസുകളി

ല്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തിട്ടുള്ള കേസില്‍ സമാന്തര അന്വേഷണം നടത്തുന്നത് അന്വേഷണത്തെ തകിടം മറിക്കുമെന്നും, ആത്യന്തികമായി കേസിലെ പ്രതികള്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുകയെന്നും നിരീക്ഷിച്ചാണ് സര്‍ക്കാരിന്റെ എതിര്‍വാദങ്ങളെ കോടതി തള്ളിയിരിക്കുന്നത്. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപി

ച്ചതിലും സര്‍ക്കാരിന് കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥന്‍ നി

ര്‍ബന്ധിച്ചുവെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അഥവാ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് പരിശോധിക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്ന് വ്യക്തമാക്കിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ക്രൈബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലും കോടതിയുടെ നിലപാട് ഇതായിരുന്നു. ഇപ്പോഴത്തെ കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയാവുന്നത് മുഖ്യമന്ത്രിയുടെ നില ഒന്നുകൂടി പരുങ്ങലിലാക്കും.

സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിന്റെ മുന്നോടിയായിട്ടുള്ള കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലെ വിശദാംശങ്ങള്‍ പുറത്തുവന്നതാണ് മുഖ്യമന്ത്രിക്കും മറ്റും തിരിച്ചടിയായിരിക്കുന്ന മറ്റൊരു കാര്യം. മുഖ്യമന്ത്രിയായശേഷം 2017 ല്‍ നടത്തിയ ആദ്യ യുഎഇ യാത്രയില്‍ പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന് കേസിലെ പ്രതികളായ പി.എസ്. സരിത്തും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെ നടന്നിട്ടുള്ളതെന്ന ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ് ഈ മൊഴികള്‍. സെക്രട്ടറിയേറ്റില്‍ മനഃപൂര്‍വം മറന്നുവച്ച ഒരു ബാഗ് മുഖ്യമന്ത്രി യുഎഇയില്‍ എത്തിയശേഷം നയതന്ത്ര ചാനല്‍ വഴി അങ്ങോട്ടു കൊടുത്തയയ്‌ക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ നി

ര്‍ദ്ദേശിച്ചുവെന്നും, അതനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നും സരിത്ത് പറഞ്ഞതായാണ് മൊഴി. ഈ ബാഗില്‍ എന്താണെന്നറിയാനുള്ള ഔത്സുക്യത്താല്‍ അത് പരിശോധിച്ചപ്പോള്‍ ഡോളറാണെന്ന് മനസ്സിലായിരുന്നുവെന്നുമാണ് സരിത്തിന്റെ മൊഴി. ഏതാണ്ട് സമാനമായ രീതിയില്‍ ഒരു വിദേശ യാത്ര കഴിഞ്ഞുവന്ന മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒരു പാക്കറ്റ് സ്വപ്നയുടെ കൈവശം യുഎഇ കോണ്‍സുലേറ്റിലേക്ക് കൊടുത്തയച്ചുവെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലെ മറ്റൊരു വെളിപ്പെടുത്തല്‍. കേരളം ഭരിച്ച മറ്റൊരു മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ന്നിട്ടില്ലാത്ത അതീവ ഗുരുതരമായ ആരോപണമാണിത്.

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം മുഖ്യമന്ത്രിയും മുന്‍ സ്പീക്കറും എന്തുകൊണ്ട് ഭയപ്പെട്ടു? ഈ അന്വേഷണം അട്ടിമറിക്കാന്‍ എന്തിന് നിയമവിരുദ്ധമായി ക്രൈംബ്രാഞ്ചിനെയും ജുഡീഷ്യല്‍ കമ്മീഷനെയും രംഗത്തിറക്കി? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കസ്റ്റംസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം  സുഗമമായി മുന്നോട്ടു പോയാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള തങ്ങള്‍ പിടിയിലാവുമെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് യുഎഇ ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തേക്കു പോയത് മുഖ്യമന്ത്രിയുടെയും മറ്റും അറിവോടും ഒത്താശയോടും കൂടിയായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ഇവര്‍ വിദേശത്തായിരിക്കുന്നിടത്തോളം തങ്ങളെ പിടികൂടാനാവില്ലെന്ന ധൈര്യമാണ് മുഖ്യമന്ത്രിയെ നയിച്ചത്. ഇതേസമയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുമേല്‍ ചുമത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.  സ്വര്‍ണ കള്ളക്കടത്തിനും ഡോളര്‍ കടത്തിനും കൂട്ടുനിന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയൂവെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി, മുഖ്യമന്ത്രിക്കും മറ്റുമെതിരെ തെളിവില്ലെന്ന് വാദിക്കുകയാണ് പാര്‍ശ്വവര്‍ത്തികള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ വിദേശത്തെ പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഇത് വിലപ്പോവുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ കമ്മീഷന്‍ പ്രഖ്യാപനവും റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലെ തടസ്സങ്ങള്‍ നീക്കിയിരിക്കുകയാണ്. അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ് വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.