Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഷ്ടമുടിക്കായല്‍ ശുചീകരണം വീണ്ടും പ്രഹസനമാകുന്നു

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:14 pm IST
inKollam

കൊല്ലം: നീക്കിയ മാലിന്യങ്ങള്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ അഷ്ടമുടിക്കായല്‍ ശുചീകരണം പ്രഹസനമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ കായല്‍ സംരക്ഷണത്തിന് ജനകീയ കൂട്ടായ്‌മ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ ചര്‍ച്ചയാകുന്നത്.

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യവും ചെളിയും ഒലിച്ചിറങ്ങി കായല്‍ വീണ്ടും മലിനമായി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി പരിശോധനയ്‌ക്ക് എത്തുന്നതിനുമുന്നോടിയായുള്ള തട്ടിക്കൂട്ട് ശുചീകരണം നടത്താനാണ് ജലഗതാഗത വകുപ്പും ഡിടിപിസിയും ശ്രമിച്ചത്. കായലിലേക്ക് മാലിന്യം തള്ളുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പരിശോധനയില്‍ നിന്ന് മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.  

അറവ്, ആശുപത്രി മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കായല്‍ മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. മീനുകള്‍ ചത്തുപൊങ്ങുകയും ജലജീവികള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിന് നിലവിലുള്ള 100 കോടി രൂപയ്‌ക്ക് പുറമേ 50 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അഷ്ടമുടിക്കായലുള്‍പ്പെടെയുള്ള കൊല്ലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍ ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കായല്‍ശുചീകരണം അടിയന്തര പ്രാധാന്യമുള്ളതായി.

ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കായലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരിശോധനകള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്.  2007ന് ശേഷം കാര്യമായ സര്‍വ്വേകള്‍ കായല്‍ വിഷയത്തില്‍ നടന്നിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി പരിഹാരം കാണുന്നതിനാണ് ജനകീയ കൂട്ടായ്‌മ എന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ജില്ലാഭരണകൂടം മുന്‍കയ്യെടുത്താണ് കൂട്ടായ്‌മ രൂപീകരിക്കേണ്ടത്. ഇതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ വീണ്ടും കായലിലേക്ക് ഒലിച്ചിറങ്ങുന്നത്.

Tags: kollamCleaningAshtamudi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.