Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷീര മേഖല പ്രതിസന്ധിയില്‍; കാലിത്തീറ്റയ്‌ക്ക് പൊള്ളും വില, പാല്‍ വില്‍ക്കുമ്പോള്‍ സംഘം കര്‍ഷകന് നൽകുന്നത് വെറും 36.39 രൂപ

ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്.

Janmabhumi Online by Janmabhumi Online
Aug 12, 2021, 11:54 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്മേല്‍ കുരുവായി മാറി കാലിത്തീറ്റ വില വര്‍ദ്ധനവ്. തൊടിയിലെ പുല്ലു പറിച്ച് പശുവിനെ വളര്‍ത്തിയാല്‍ പോലും ഒരു ലിറ്റര്‍ പാലിന് ഉത്പ്പാദന ചെലവ് 50 രൂപ വരും. പുല്ല് പുറത്തുനിന്ന് വാങ്ങി നല്കിയാല്‍ ചെലവ് ഇതിലും കൂടും. 

സംഘത്തില്‍ പാല്‍ വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നതാകട്ടെ വെറും 36.39 രൂപ. അതിനിടെ കുതിച്ചുയര്‍ന്ന് കാലിത്തീറ്റയുടെ വില. എങ്ങനെ കന്നുകാലി കൃഷി ലാഭകരമാകുമെന്ന് ക്ഷീരകര്‍ഷകരുടെ ചോദ്യം. ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, പാല്‍വില വര്‍ദ്ധനയുണ്ടായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.

 മില്‍മയുടെയും കേരളാ ഫീഡ്‌സിന്റെയും കൂടിയ ഇനം കാലിത്തീറ്റയ്‌ക്ക് 50 കിലോ ചാക്കൊന്നിന് 1345 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. സ്വകാര്യ കമ്പനിയുടേതിന് 1390 രൂപയും. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ദ്ധനയുമാണ് കാലിത്തീറ്റയുടെ വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. 2018 ല്‍ 950 രൂപയായിരുന്നു സ്വകാര്യകമ്പനിയുടെ കാലിത്തീറ്റയുടെ വിലയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ചതോടൊപ്പം പിണ്ണാക്കിനും വിലകൂടി. കടലപ്പിണ്ണാക്കിന് കിലോയ്‌ക്ക് 54 രൂപയും പരുത്തിപ്പിണ്ണാക്കിന് 40 രൂപയും ഗോതമ്പ് ഉമ്മിക്ക് 35 രൂപയുമാണ് നിലവിലെ വില. ഒരു കിലോ പുളിമ്പോടി കിട്ടണമെങ്കില്‍ 45 രൂപ നല്‍കണം. ഈ തുക മുടക്കി കാലികളെ വളര്‍ത്തുന്നത് ലാഭക്കച്ചവടമാവില്ലെന്ന് ക്ഷീരകര്‍ഷകര്‍ കണക്കുകള്‍ സഹിതം പറയുന്നു. 

വീടുകളില്‍ പാല്‍ കൊണ്ടുപോയി കൊടുത്താല്‍ ലിറ്ററിന് 50 രൂപ ലഭിക്കും. ഒരു പശു മാത്രമുള്ളവര്‍ക്കേ ഇങ്ങനെ വീടുകളില്‍ പാല്‍ എത്തിച്ച് വില്ക്കാന്‍ സാധിക്കുകയുള്ളു. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ സൊസൈറ്റിയില്‍ കൊണ്ടുപോയി പാല്‍ കൊടുക്കണം. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ളത് വിലയ്‌ക്ക് വാങ്ങണം. ഈ വകയില്‍ പ്രതിമാസം നല്ല തുക ചിലവാകും. ഇതിനൊപ്പം തൊഴില്‍കൂലി, വൈദ്യുതി ചാര്‍ജ്, കാലികള്‍ക്കുള്ള മരുന്നുകളുടെ വില എന്നിവ കൂട്ടിയാല്‍ കാലിവളര്‍ത്തല്‍ നഷ്ടക്കച്ചവടമാകും. 

പശുക്കള്‍ക്കും എരുമകള്‍ക്കും അര ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഒന്നിനെ സ്വന്തമാക്കാന്‍ കഴിയുകയുള്ളു. പാല്‍ കൂടുതലുള്ള മുന്തിയ ഇനം പശുവിനെ സ്വന്തമാക്കണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപ നല്കണം. സബ്‌സിഡി ലഭിച്ചാലും മിക്കപ്പോഴും വലിയ തുകയാണ് മുടക്കേണ്ടി വരിക. മിക്കവരും കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് കാലികളെ വാങ്ങുക. പശു പ്രസവിച്ചാല്‍ പാല്‍ വിറ്റ് കടം വീട്ടാം എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കര്‍ഷകര്‍ പെടാപ്പാട് പെടുകയാണ് പതിവ്.

Tags: farmercrisisCattle feedDairy sector
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

Kerala

ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷകനെ മാനിക്കുന്നില്ല

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്പകള്‍ കുന്നുകൂടി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies