Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷീര മേഖല പ്രതിസന്ധിയില്‍; കാലിത്തീറ്റയ്‌ക്ക് പൊള്ളും വില, പാല്‍ വില്‍ക്കുമ്പോള്‍ സംഘം കര്‍ഷകന് നൽകുന്നത് വെറും 36.39 രൂപ

ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 11:54 am IST
inErnakulam

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്മേല്‍ കുരുവായി മാറി കാലിത്തീറ്റ വില വര്‍ദ്ധനവ്. തൊടിയിലെ പുല്ലു പറിച്ച് പശുവിനെ വളര്‍ത്തിയാല്‍ പോലും ഒരു ലിറ്റര്‍ പാലിന് ഉത്പ്പാദന ചെലവ് 50 രൂപ വരും. പുല്ല് പുറത്തുനിന്ന് വാങ്ങി നല്കിയാല്‍ ചെലവ് ഇതിലും കൂടും. 

സംഘത്തില്‍ പാല്‍ വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നതാകട്ടെ വെറും 36.39 രൂപ. അതിനിടെ കുതിച്ചുയര്‍ന്ന് കാലിത്തീറ്റയുടെ വില. എങ്ങനെ കന്നുകാലി കൃഷി ലാഭകരമാകുമെന്ന് ക്ഷീരകര്‍ഷകരുടെ ചോദ്യം. ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, പാല്‍വില വര്‍ദ്ധനയുണ്ടായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.

 മില്‍മയുടെയും കേരളാ ഫീഡ്‌സിന്റെയും കൂടിയ ഇനം കാലിത്തീറ്റയ്‌ക്ക് 50 കിലോ ചാക്കൊന്നിന് 1345 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. സ്വകാര്യ കമ്പനിയുടേതിന് 1390 രൂപയും. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ദ്ധനയുമാണ് കാലിത്തീറ്റയുടെ വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. 2018 ല്‍ 950 രൂപയായിരുന്നു സ്വകാര്യകമ്പനിയുടെ കാലിത്തീറ്റയുടെ വിലയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ചതോടൊപ്പം പിണ്ണാക്കിനും വിലകൂടി. കടലപ്പിണ്ണാക്കിന് കിലോയ്‌ക്ക് 54 രൂപയും പരുത്തിപ്പിണ്ണാക്കിന് 40 രൂപയും ഗോതമ്പ് ഉമ്മിക്ക് 35 രൂപയുമാണ് നിലവിലെ വില. ഒരു കിലോ പുളിമ്പോടി കിട്ടണമെങ്കില്‍ 45 രൂപ നല്‍കണം. ഈ തുക മുടക്കി കാലികളെ വളര്‍ത്തുന്നത് ലാഭക്കച്ചവടമാവില്ലെന്ന് ക്ഷീരകര്‍ഷകര്‍ കണക്കുകള്‍ സഹിതം പറയുന്നു. 

വീടുകളില്‍ പാല്‍ കൊണ്ടുപോയി കൊടുത്താല്‍ ലിറ്ററിന് 50 രൂപ ലഭിക്കും. ഒരു പശു മാത്രമുള്ളവര്‍ക്കേ ഇങ്ങനെ വീടുകളില്‍ പാല്‍ എത്തിച്ച് വില്ക്കാന്‍ സാധിക്കുകയുള്ളു. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ സൊസൈറ്റിയില്‍ കൊണ്ടുപോയി പാല്‍ കൊടുക്കണം. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ളത് വിലയ്‌ക്ക് വാങ്ങണം. ഈ വകയില്‍ പ്രതിമാസം നല്ല തുക ചിലവാകും. ഇതിനൊപ്പം തൊഴില്‍കൂലി, വൈദ്യുതി ചാര്‍ജ്, കാലികള്‍ക്കുള്ള മരുന്നുകളുടെ വില എന്നിവ കൂട്ടിയാല്‍ കാലിവളര്‍ത്തല്‍ നഷ്ടക്കച്ചവടമാകും. 

പശുക്കള്‍ക്കും എരുമകള്‍ക്കും അര ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഒന്നിനെ സ്വന്തമാക്കാന്‍ കഴിയുകയുള്ളു. പാല്‍ കൂടുതലുള്ള മുന്തിയ ഇനം പശുവിനെ സ്വന്തമാക്കണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപ നല്കണം. സബ്‌സിഡി ലഭിച്ചാലും മിക്കപ്പോഴും വലിയ തുകയാണ് മുടക്കേണ്ടി വരിക. മിക്കവരും കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് കാലികളെ വാങ്ങുക. പശു പ്രസവിച്ചാല്‍ പാല്‍ വിറ്റ് കടം വീട്ടാം എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കര്‍ഷകര്‍ പെടാപ്പാട് പെടുകയാണ് പതിവ്.

Tags: farmercrisisCattle feedDairy sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.