Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം ഒരിക്കല്‍കൂടി പുറത്ത്; ‘ന്യൂനപക്ഷ ദിനം’ ആഘോഷിക്കുന്നത് 51 പാക്ക് ഹിന്ദുക്കള്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാതെ

2020 മാര്‍ച്ച് 13ന് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 03:56 pm IST
in World

അമൃത്സര്‍: പാക്കിസ്ഥാന്‍ ഇന്ന് ദേശീയ ന്യൂനപക്ഷ ദിനം ആഘോഷിക്കുന്നത് രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം ഒരിക്കല്‍കൂടി വ്യക്തമാക്കി. പ്രവേശന നിയന്ത്രണങ്ങള്‍മൂലം പാക്കിസ്ഥാനി ഹിന്ദുക്കള്‍ ഇപ്പോഴും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാസ്‌നാനത്തിനായിട്ടായിരുന്നു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഹിന്ദുക്കളായ 51 പാക്കിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിസ കാലാവധി അവസാനിച്ചതുകാരണം ഇവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. 2020-ലെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍ കുടുങ്ങിയത്. 

ഇവര്‍ പിന്നീട് രാജസ്ഥാനിലേക്ക് പോയി സ്വന്തം ചെലവുകള്‍ക്കായും കുടുംബത്തിനായും ദിവസവേതനത്തിന് ഉള്‍പ്പെടെ ചെറിയ ജോലികള്‍ ചെയ്തു. 2020 മാര്‍ച്ച് 13ന് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അട്ടാരി അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് ജോധ്പൂരില്‍വച്ച് അവരോട് പറഞ്ഞുവെന്നും അതുകൊണ്ട് അവര്‍ പഞ്ചാബിലെ അമൃത്സറിലെത്തിയെന്നും പാക്കിസ്ഥാന്‍ പൗരനായ പ്രഭു പറയുന്നു. 

എന്നാല്‍ വിസ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി അമൃത്സറിലെത്തിയശേഷം പാക്കിസ്ഥാനിലേക്ക് പ്രവേശനം നിഷേധിച്ചു. കൂടാതെ കോവിഡ് മൂലം അതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു. എത്തിയതിന് കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര നിര്‍ത്തിവച്ചു. കോവിഡ് മഹാമാരിമൂലം ലോക്ഡൗണുമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തങ്ങളെല്ലാവരും രാജസ്ഥാനിലേക്ക് പോയി ജോധ്പൂര്‍, ജയ്‌പൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ താമസിച്ചുവെന്ന് പാക്കിസ്ഥാനി ഹിന്ദുവായ സജന്‍ മാല്‍ പറഞ്ഞു. 

പൊലീസ് സ്റ്റേഷനിലും മറ്റ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ക്രമേണ, അതിര്‍ത്തി കടക്കാമെന്ന പ്രതീക്ഷയില്‍ അട്ടാരിയിലെത്തിയെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാനില്‍നിന്ന് എത്തിയ രാധയെന്ന സ്ത്രീ അഭ്യര്‍ഥിച്ചു. അവരുടെ കുട്ടികള്‍ പാക്കിസ്ഥാനിലാണുള്ളത്. അതിനിടെ അവരുടെ ചില ബന്ധുക്കളും മരിച്ചു. നേരത്തേ പാക്കിസ്ഥാനി പൗരന്‍മാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നുവെന്ന് അമൃത്സറില ഡെപ്യൂട്ടി കമ്മിഷണര്‍ ഗുര്‍പ്രീത് സിംഗ് ഖൈറ അറിയിച്ചു. ഇപ്പോള്‍ ഇവരെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്‌ക്കാനുള്ള വഴികള്‍ തേടുമെന്നും വ്യക്തമാക്കി.  

Tags: indiahinduന്യൂനപക്ഷംപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

India

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.