ന്യൂദല്‍ഹി: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകര സംഘടനയായ അല്‍ ഖയിദ വിമാനത്തവാളത്തില്‍ ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിടുവെന്നാണ് ദല്‍ഹി പൊലീസിന് ഇ-മെയില്‍ സന്ദേശം കിട്ടിയത്. കരണ്‍ബീര്‍ സൂരി എന്ന മുഹമ്മദ് ജലാലും ഭാര്യ ഷൈലി ശാരദ എന്ന ഹസീനയും ഞായറാഴ്ച സിങ്കപ്പുരില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുവെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഇ-മെയില്‍ കിട്ടിയതിന് പിന്നാലെ ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമെന്ന് വ്യക്തമായതോടെ അന്വേഷണം അവസാനിപ്പിച്ചുവെന്ന് വിമാത്താവള അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷ കൂട്ടിയെന്നും വ്യക്തമാക്കി. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയോടെ അന്വേഷണം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: