ജനീവ: ഇന്ത്യയുടെ അധ്യക്ഷതയില്‍ അഫ്ഗാനിസ്ഥാന് പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പാകിസ്ഥാനെ മാറ്റിനിര്‍ത്തി. താലിബാന് പാകിസ്ഥാന്റെ ഭാഗത്തുനിന്നും സമ്പൂര്‍ണ്ണ പിന്തുണ നല്കപ്പെടുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. യോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാത്തതില്‍ പാകിസ്ഥാന് ഖേദം പ്രകടിപ്പിച്ചു.
അഫ്ഗാന് സുരക്ഷാസേനയും താലിബാനും തമ്മില്‍ നടക്കുന്ന സായുധപ്പോരാട്ടം മൂലം അവിടുത്തെ ജീവനും സ്വത്തിനും വലിയ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. താലിബാന്റെ പിന്തുണയോടെയുള്ള അക്രമത്തെ പൗരന്മാരുടെ അവകാശപ്പോരാട്ടമായി കാണുന്നതിനാലാണ് പാകിസ്ഥാനെ യോഗത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത്.
പാകിസ്ഥാനെ ഒഴിവാക്കിയത് മൂലം യുഎന്നില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്നത്തെക്കുറിച്ച് തെറ്റായ അഭിപ്രായങ്ങളാണ് ഉയര്ന്നിരിക്കുകയെന്നും വിദേശകാര്യ വക്താവ് സഹീദ് ഹഫീസ് ചൗധരി പറഞ്ഞു. അതേ സമയം പാകിസ്ഥന് താലിബാനെ സഹായിക്കുകയാണെന്ന അഫ്ഗാന് വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറിന്റെ അഭിപ്രായപ്രകടനത്തെത്തുടര്ന്നാണ് പാകിസ്ഥാനെ ഒഴിവാക്കിയത്. താലിബാന് പാകിസ്ഥാനിലെ ലഷ്കര്‍-ഇ-ത്വയിബ, മറ്റ് പാക് തീവ്രവാദഗ്രൂപ്പുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി ആരോപിച്ചു. അതുപോലെ താലിബാന്റെ പദവികളിലുള്ള പാകിസ്ഥാന് കമാന്റോകള്‍ നുഴഞ്ഞുകയറി അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നും മുഹമ്മദ് ഹനീഫ് അത്മര്‍ പറയുന്നു.
യുദ്ധത്തിലൂടെ നീങ്ങുന്ന അഫ്ഗാനിസ്ഥാനില്‍ ഏത് തരത്തിലുള്ള തീവ്രവാദത്തോടും ഇന്ത്യക്ക് ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: