Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമൂഹ്യനീതിയുടെ സാഫല്യം

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 31, 2021, 05:00 am IST
inEditorial

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍, ദന്തല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയില്‍ ഇരുപത്തിയേഴ് ശതമാനം ഒബിസി സംവരണവും, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ തീരുമാനം രാജ്യത്ത് സാമൂഹ്യ നീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവയ്‌പ്പാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ വളരെക്കാലമായി ഉന്നയിച്ചുപോരുന്ന ആവശ്യമാണിത്. പക്ഷേ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും ഈ ആവശ്യം പരിഗണിക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല. മോദി സര്‍ക്കാരിന്റെ വെറുമൊരു പ്രഖ്യാപനമല്ല, തീരുമാനം തന്നെയാണ് ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപ്രകാരം എംബിബിഎസ്, എംഡി, എംഎസ്, ഡിപ്ലോമ, ബിഡിഎസ്, എംഡിഎസ് എന്നീ കോഴ്‌സുകളിലാണ് സംവരണം നിലവില്‍ വരിക. പ്രതിവര്‍ഷം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  ഇവരുടെ വളരെക്കാലത്തെ ആഗ്രഹമാണ് സഫലീകൃതമായിരിക്കുന്നത്. അതോടൊപ്പം മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട അര്‍ഹതയുള്ളവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും സംവരണം വിലക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു.

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട  കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. 2007 ല്‍ കേന്ദ്ര വിദ്യാഭ്യാസ സംവരണ നിയമം നടപ്പാക്കിയതിനൊപ്പം എടുക്കാവുന്ന ഒരു തീരുമാനമായിരുന്നു ഇത്. പക്ഷേ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, സാമൂഹ്യ നീതിയുടെ ശത്രുക്കളായ സ്ഥാപിത താല്‍പ്പര്യക്കാരും അതിന് തടസ്സം നില്‍ക്കുകയായിരുന്നു. സംവരണം എന്നത് സര്‍ക്കാര്‍ സര്‍വീസില്‍ കുറെയാളുകള്‍ക്ക് ജോലി നല്‍കുന്നത് മാത്രമല്ലെന്നും, ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തില്‍ പിന്നാക്കംപോയ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാക്തീകരിക്കാനുമുള്ള നടപടിയാണെന്നും തിരിച്ചറിയുന്ന ഭരണ നേതൃത്വം ഇല്ലാതെ പോയി. അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു പകരം അവരെ വോട്ടുബാങ്കുകളാക്കി മാറ്റി രാഷ്‌ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിച്ചത്. സംവരണവും ഇക്കൂട്ടര്‍ ആയുധമാക്കി.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുതന്നെ നടപ്പാക്കേണ്ടതായിരുന്നു സംവരണാനുകൂല്യങ്ങള്‍. കാകാ കാലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ശീതീകരണിയില്‍ വച്ചു. രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരായിരുന്ന ജനതാ ഭരണകാലത്താണ് മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. ദൃഢചിത്തനായ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഈ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ആ സര്‍ക്കാരിനെ, ഒപ്പമുള്ള ചിലരെ വിലയ്‌ക്കെടുത്ത് അട്ടിമറിച്ചത്. പിന്നീട് വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലായപ്പോഴേക്കും അവസരങ്ങള്‍ ഏറെ നഷ്ടമാവുകയും, നിരവധി പ്രതിബന്ധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. സാമൂഹ്യ നീതി പ്രാവര്‍ത്തികമാക്കുന്നതിനു പകരം സമൂഹത്തില്‍ ജാതീയമായ ധ്രുവീകരണമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ കുറവുവരുത്താതെയുള്ള ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് ഒബിസി വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കും മെഡിക്കല്‍ കോഴ്‌സുകളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഇതുവഴി പുതിയൊരു സാമൂഹ്യ നീതിക്രമം സൃഷ്ടിക്കപ്പെടും.

Tags: Medical Collegeകേന്ദ്ര സര്‍ക്കാര്‍modi governmentഒബിസി സംവരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.