Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ രീതിയില്‍ സര്‍വ്വത്ര കുഴപ്പം, വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു

വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഇത് പതിവായി തുടരുമ്പോഴും ആലോചിച്ച് കൃത്യമായ നടപടി എടുക്കാന്‍ തയ്യാറാകാതെ ആരോഗ്യ വകുപ്പും സര്‍ക്കാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 10:20 am IST
in Kerala

ഇടുക്കി: സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ രീതിയില്‍ ആസൂത്രണത്തിന്റെ വലിയ അപാകതയെന്ന പരാതി ശക്തമാകുന്നു. ആള്‍ക്കൂട്ടങ്ങള്‍ പെരുകുന്നതോടെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടുത്തെ താമസക്കാര്‍ക്ക് മാത്രമായി വാക്‌സിന്‍ വിതരണം വേണമെന്ന് ആവശ്യം.

വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഇത് പതിവായി തുടരുമ്പോഴും ആലോചിച്ച് കൃത്യമായ നടപടി എടുക്കാന്‍ തയ്യാറാകാതെ ആരോഗ്യ വകുപ്പും സര്‍ക്കാരും. സ്ഥാനത്തെ വലിയൊരു വിഭാഗം കേന്ദ്രങ്ങളിലും എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ആയിരങ്ങളാണ് തിക്കിതിരക്കി തടിച്ച് കൂടുന്നത്. ഉദ്യോഗസ്ഥരും പോലീസും ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വാക്കേറ്റവും തല്ലും വരെ കിട്ടുന്ന സാഹചര്യവും പലയിടത്തും സംജാതമായി കഴിഞ്ഞു.

ഇടുക്കിയലിടക്കം വാക്‌സിന്‍ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ടോക്കണിനായി പലയിടത്തും യുദ്ധക്കളത്തിലും ഭീകരമായാണ് ആളുകള്‍ ബഹളം കൂട്ടുന്നത്. പലപ്പോഴും 300 പേര്‍ക്ക് വരെ വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ 2000 പേര്‍ വരെയാണ് ക്യൂവില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ 10 മണിക്ക് മാത്രം സ്ഥലത്തെത്തുമ്പോള്‍ വയസായവരടക്കം രാവിലെ 5 മണി മുതല്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തെത്തും. ഇത്തരത്തില്‍ ആളുകളെത്തുന്നത് കുറഞ്ഞ കൊവിഡ് കേസുകള്‍ കൂടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.  

ആഴ്ചകളായി സംസ്ഥാനത്ത് ഇത്തരത്തില്‍ ജനക്കൂട്ടം ഉണ്ടാകുന്നുണ്ട്. ആദ്യം രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ മാത്രമാക്കിയപ്പോള്‍ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഷെഡ്യൂല്‍ ലഭിക്കാതായതോടെ പരാതി ശക്തമായി, പിന്നാലെ കൂടുതല്‍ വിതരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ടോക്കണുമാക്കി. ഒരു ജില്ലയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പുറത്തെ ജില്ലയില്‍ നിന്ന് പോലും വലിയ തോതില്‍ ആളുകളെത്തുന്നുണ്ട്.

പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാകും ഇത്തരത്തിലുള്ള വാക്‌സിന്‍ വിതരണ അറിയിപ്പുകള്‍ കൈമാറുക. ഇത് തന്നെ വലിയ തോതില്‍ ജനക്കൂട്ടത്തിന് ഇടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇതിന്റെ ലിസ്റ്റ് നല്‍കുന്നതും ആളുകളെ കേന്ദ്രങ്ങളിലേക്ക് പറഞ്ഞ് വിടുന്നതും ആശ പ്രവര്‍ത്തകയാണ്. ഈ രീതികള്‍ മാറ്റി വാര്‍ഡ് തലത്തിലെ ആളുകള്‍ക്ക് മാത്രമായി സ്‌കൂളുകള്‍ പോലുള്ള സൗകര്യമുള്ള സ്ഥത്ത് ക്യാമ്പ് നടത്തി പരമാവധി പേര്‍ക്ക് ഒരുമിച്ച് വാക്‌സിന്‍ നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.

എന്നാല്‍ സംസ്ഥാനം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേന്ദ്രം വാക്‌സിന്‍ നല്‍കുമ്പോഴും വാക്‌സിനില്ലെന്ന പരാതി ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അടുത്തിടെ 10 ലക്ഷം വാക്‌സിന്‍ സ്‌റ്റോക്ക് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ കേരളത്തിന്റെ കള്ളക്കളി പുറത്ത് വന്നിരുന്നു. ഇത് മറക്കാനായി പിറ്റേന്ന് തന്നെ മാസ് ക്യാമ്പ് നടത്തി അതെല്ലാം കൊടുത്ത് തീര്‍ത്തതും വലിയ ചര്‍ച്ചയായി.

Tags: covidപകര്‍ച്ചവ്യാധിvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.