Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

10 വര്‍ഷമായിട്ടും അനക്കമില്ലാതെ ചോറ്റാനിക്കര ക്ഷേത്രനഗരി ടൂറിസം സൗഹാര്‍ദ്ദ പദ്ധതി; തുക അനുവദിച്ചിട്ടും നടപടിയില്ല

തദ്ദേശവകുപ്പ് നേരിട്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയ്‌ക്ക് പൊതുമരാമത്ത്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ടെലഫോണ്‍സ്, ദേവസ്വം തുടങ്ങിയ വകുപ്പുകളുടെ നിരാക്ഷേപ പത്രങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ഇവയൊന്നും സമയബന്ധിതമായി നേടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 02:08 pm IST
in Kerala

തൃപ്പൂണിത്തുറ: കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം നടത്തിയ ചോറ്റാനിക്കര ക്ഷേത്രനഗരി പദ്ധതി അനിശ്ചിതത്തില്‍. ചോറ്റാനിക്കര ദേവിക്ഷേത്ര പരിസരം വികസിപ്പിച്ച് ടൂറിസ്റ്റ് സൗഹൃദ കേന്ദ്രമാക്കുന്നതായിരുന്നു പദ്ധതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഞ്ച് കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതി 10 വര്‍ഷമായിട്ടും അനങ്ങിയിട്ടില്ല. 

സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുകോടി രൂപ പദ്ധതിക്ക് വേണ്ടി അനുവദിച്ചു നല്‍കി. പദ്ധതി തയാറാക്കുമ്പോള്‍ ദേവീക്ഷേത്രപരിസര റോഡുകളുടെ നവീകരണം, റിങ് റോഡ്, കുടിവെള്ള പദ്ധതി, നടപ്പന്തല്‍ നവീകരണം, പാര്‍ക്കിങ് ഗ്രൗണ്ട് നവീകരണം, ക്ഷേത്രനഗരിയ്‌ക്ക് പടിഞ്ഞാറും തെക്കുംപ്രവേശന കവാടങ്ങളില്‍ ആലങ്കാരികകമാനങ്ങള്‍, ഇരുകമാനങ്ങള്‍ക്കിടയില്‍ പൊതുനിരത്തില്‍ ഉയരത്തില്‍ പന്തല്‍, സോളാര്‍ ലൈറ്റുകള്‍, ഫാനുകള്‍ തുടങ്ങി നൂതന അടിസ്ഥാന വികസനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി. 

തദ്ദേശവകുപ്പ് നേരിട്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയ്‌ക്ക് പൊതുമരാമത്ത്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ടെലഫോണ്‍സ്, ദേവസ്വം തുടങ്ങിയ വകുപ്പുകളുടെ നിരാക്ഷേപ പത്രങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ഇവയൊന്നും സമയബന്ധിതമായി നേടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതോടൊപ്പം ചോറ്റാനിക്കരയില്‍ എറണാകുളം പിറവം പൊതുമരാമത്ത് പ്രധാന പാതയില്‍ ക്ഷേത്ര നഗരിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥിരമേല്‍പന്തല്‍, കമാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക തടസം ഉയര്‍ത്തി അനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്  പദ്ധതി പരിഷ്‌കരിച്ച് സമര്‍പ്പിച്ചിരിക്കുയായിരുന്നു.

പുതിയ പദ്ധതിയില്‍ റിങ് റോഡ് വികസനം, നഗരിയിലെ പ്രധാന പൊതുമരാമത്ത് പാത വശങ്ങള്‍, ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളില്‍ സൗന്ദര്യവല്‍ക്കരണം, ക്ഷേത്രത്തിനു തെക്ക് ഭാഗത്തും വടക്കുവശത്തുമുള്ള പഞ്ചായത്ത് റോഡുകളില്‍ മേല്‍പ്പന്തല്‍ നിര്‍മ്മിക്കല്‍ എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച പദ്ധതിരേഖ സമര്‍പ്പിച്ചെങ്കിലും നാളിതുവരെ അനുമതിയായില്ല. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയും ബിജെപിയും പല പ്രക്ഷോഭങ്ങളും പഞ്ചായത്തിന് മുന്നിലും ക്ഷേത്രത്തിനു മുന്നിലും നിരന്തരം നടത്തിയിട്ടും പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടു പോവുകയാണ് പഞ്ചായത്ത് ഭരണസമിതി.  

ലക്ഷക്കണക്കിന് രൂപ വരുമാനം കിട്ടുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഭക്തര്‍ക്ക് ഒരു കാത്തിരിപ്പുകേന്ദ്രം പോലും നിര്‍മിക്കാനുള്ള തുക പോലും വകയില്ലാത്ത ഒരു പഞ്ചായത്താണ് ചോറ്റാനിക്കര പഞ്ചായത്ത് എന്ന് ഭക്തജന സമിതി ആക്ഷേപിച്ചു.  

Tags: ഹിന്ദുക്ഷേത്രംChottanikkara Devi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മേല്‍ക്കാവും കീഴ്‌ക്കാവും: വിശ്വാസങ്ങളും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രത്യേകത

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

Samskriti

ചോറ്റാനിക്കര മകം നാളെ: വില്വമംഗലത്തു സ്വാമിയാരെ അമ്മ അനുഗ്രഹിച്ച മുഹൂര്‍ത്തം

Samskriti

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

Samskriti

മനംനിറയും മകംതൊഴല്‍

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.