Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയില്‍ വന്‍ വെട്ടിപ്പ്; കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ റേഷനരി

ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക് തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2021, 10:55 am IST
in Kerala

തിരുവനന്തപുരം: റേഷന്‍ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നത് കണ്ടുപിടിച്ചിട്ടും നടപടി എടുക്കാനാകാതെ സപ്ലൈകോ വിജിലന്‍സ് വിഭാഗം. കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥ ഭരണനേതൃത്വങ്ങള്‍ തമ്മിലെ കൂട്ടുകെട്ടില്‍ അന്വേഷണവും ശിക്ഷയും പാതി വഴിയില്‍ നിലയ്‌ക്കുന്നു.

ഉല്‍പ്പന്നങ്ങള്‍  ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക്  തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.  

ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ  റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സപ്ലൈകോയ്‌ക്ക് സ്വന്തമായി ഗോഡൗണുകള്‍ വേണമെന്നാണ്. എന്നാല്‍ എഫ്‌സിഐയില്‍ നിന്നും സപ്ലൈകോ ഏറ്റെടുക്കുന്ന സാധനങ്ങള്‍ ഇപ്പോഴും  സൂക്ഷിക്കുന്നത് സ്വകാര്യ ഗോഡൗണുകളില്‍. ഈ സ്വകാര്യ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ്  വെട്ടിപ്പ് പൊടിപൊടിക്കുന്നത്. റേഷന്‍കടകളിലേക്ക്  വാതില്‍പ്പടി പ്രകാരം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും സ്വകാര്യ ഗോഡൗണുകാരാണ്. സപ്ലൈകോ ജീവനക്കാര്‍ വിട്ടു നില്‍ക്കുന്നതിനാല്‍  അളവില്‍ നല്ല കുറവുണ്ടാറാകുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

ഗോഡൗണുകളില്‍ ഉതിര്‍ന്ന് വീഴുന്ന ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് കുത്തിക്കെട്ടി റേഷന്‍ കടകളില്‍ എത്തിച്ച് വിറ്റഴിപ്പിക്കുന്നു. സപ്ലൈകോയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ്  ഈ വില്‍പ്പന.  റേഷന്‍ വ്യാപാരികള്‍ പ്രതികരിച്ചാല്‍ പിഴ വേറെ നല്‍കേണ്ടി വരും. പകരം ഇവര്‍ക്ക് നല്‍കേണ്ട അരി ഗോഡൗണില്‍ നിന്ന് കരിഞ്ചന്തയില്‍ വിറ്റ് പണം വാരും. 15 രൂപയ്‌ക്കുള്ള റേഷന്‍ അരി 30 രൂപയ്‌ക്കാണ്  കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.  

ഒരു ലോഡില്‍ 206 ചാക്ക് ഭക്ഷ്യ ധാന്യമാണ് എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് എത്തിക്കുന്നത്. ആറു ചാക്ക് ധാന്യം ചാക്കിന്റെ തൂക്കത്തിന് പകരമാണ് നല്‍കുന്നത്. ഈ ആറ് ചാക്ക് ധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗജന്യ അരി കൂടി നല്‍കി തുടങ്ങിയതോടെ വന്‍ കൊള്ളയാണ് നടന്നു വരുന്നത്.

 സപ്ലൈ ഓഫീസര്‍മാരാണ്  ഗോഡൗണുകളിലെ ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാര്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഗോഡൗണുകളില്‍ നിന്ന് മോശം അരി വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിജിലന്‍സ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് ഗോഡൗണുകളില്‍ നിന്നായി പത്ത് ടണ്‍ഭക്ഷ്യ ധാന്യങ്ങള്‍ കടത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തി. വലിയതുറയിലെ ഗോഡൗണില്‍ നിന്ന് മാത്രം  പത്തൊമ്പത് ലക്ഷത്തിന്റെ ഭക്ഷ്യ ധാന്യങ്ങള്‍ വിറ്റ് പണം വാരി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വിഭാഗം വ്യക്തമായ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് മന്ത്രിക്ക് നല്‍കി. എന്നാല്‍ നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകക്ഷിയിലെ രണ്ട് പ്രബല യൂണിയനുകളാണ് സിവില്‍ സപ്ലൈസിനെ നയിക്കുന്നത്. ഭൂരിപക്ഷം ജീവനക്കാരും ഈ യൂണിയനില്‍ പെട്ടതും. അതിനാല്‍ സിവില്‍ സപ്ലൈസിലെ പരിശോധനയുടെ നടപടികള്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: കരിഞ്ചന്തrationSupplycoറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.