Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കി ഉത്തര്‍പ്രദേശ്; രണ്ട് കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കില്ല

നിര്‍ദിഷ്ട നിയമത്തിന്റെ കരടുപ്രകാരം രണ്ടു കുട്ടികളെന്ന നയം പാലിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ടാകുമെന്ന് യുപി സംസ്ഥാന നിയമ കമ്മിഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

Janmabhumi Online by Janmabhumi Online
Jul 10, 2021, 04:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്‌നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മിഷന്‍ നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ ആദ്യ കരട് വെള്ളിയാഴ്ച പുറത്തിറക്കി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്കാനും നയം പിന്തുടരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ കരടുപ്രകാരം രണ്ടു കുട്ടികളെന്ന നയം പാലിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ടാകുമെന്ന് യുപി സംസ്ഥാന നിയമ കമ്മിഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. 

റേഷന്‍കാര്‍ഡ് യൂണിറ്റുകളുടെ എണ്ണം നാലായും പരിമിതപ്പെടുത്തുന്നു. സര്‍വീസിലുടനീളം രണ്ട് അധിക ശമ്പളവര്‍ധന, വീടോ സ്ഥലമോ വാങ്ങുമ്പോള്‍ സബ്‌സിഡി, വെള്ളം, വൈദ്യുതി പൊലുള്ളവയുടെ ചാര്‍ജുകളില്‍ കിഴിവ്, ദേശീയ പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ മൂന്ന് ശതമാനം വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികളെന്ന നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുണ്ടാകും. ഒരു കുട്ടിമാത്രമുള്ളവര്‍ക്ക് അധികമായി നാല് ശമ്പളവര്‍ധന, 20 വയസുവരെ സൗജന്യ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയും കിട്ടും. 

രണ്ടു കുട്ടികള്‍ മതിയെന്ന് തീരുമാനിക്കുന്ന സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവര്‍ക്ക് ജല, വൈദ്യുതി ബില്ലുകള്‍, വീടിന്റെ നികുതി, ഭവനവായ്പ എന്നിവയില്‍ കിഴിവ് നല്‍കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു. യുപി നിയമ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മിത്തല്‍ പറഞ്ഞു. കരട് ബില്‍ മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ 19 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. 

2021-30 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യ നയം പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിന് രണ്ടുദിവസം മുന്‍പാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ജനസംഖ്യ(നിയന്ത്രണ, സ്ഥിരത, ക്ഷേമ) ബില്‍ 2021 എന്ന പേരിലുള്ള  കരടിന്റെ ഭാഗമാണ് വ്യവസ്ഥകള്‍. സംസ്ഥാന ജനസംഖ്യയുടെ നിയന്ത്രണത്തിനും സ്ഥിരതയ്‌ക്കും ക്ഷേമത്തിനും വേണ്ടി സംസ്ഥാന നിയമ കമ്മിഷന്‍ പ്രവര്‍ത്തിക്കുകയാണെന്ന് യുപിഎസ്എല്‍സി വൈബ്‌സൈറ്റ് പറയുന്നു.  

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ജനസംഖ്യബില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

പ്രതിഷേധങ്ങള്‍ വിഫലം, ദല്‍ഹി സര്‍വീസസ് ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; നാലു ബില്ലുകള്‍ നിയമമായി

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

Kerala

1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും; ബില്‍ നടപ്പു നിയമസഭ സമ്മേളത്തില്‍ അവതരിപ്പിക്കും

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies